മാനന്തവാടി : വയനാട് ഗവ.മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു.ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്,ബാക്കി ആവശ്യമായ സ്ഥലം കൂടി കണ്ടെത്താൻ നഗരസഭ മുൻകൈയെടുക്കും.മേപ്പാടിയിൽ
Category: Districts
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം.ലിജു പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക്,പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം,എംപ്ലോയീസ് സഹകരണ സംഘം,വനിതാ സഹകരണ സംഘം,പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം,ആശുപത്രി സഹകരണ സംഘം,പലവക സഹകരണ സംഘം,വിദ്യാഭ്യാസ
കെ.സി.എൽ മൂന്നാം സീസൺ:മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്
ആലപ്പുഴ : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്.കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു. കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും,മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ്
മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo:കളക്ട്രേറ്റിൽ ഉപവാസം
കൽപ്പറ്റ : ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു.ഉപവാസ സമരം പി.ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു.നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനു അനുയോജ്യമല്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചതിനാൽ മടക്കി മലയാണ് അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി എൽദോ അഭിപ്രായപ്പെട്ടു. കളക്ടറെ നേരിൽ കണ്ടു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ എസ്എച്ച് ആർ
ജൂബിലി സമാപന സമ്മേളനം നടത്തി
പുൽപ്പള്ളി : കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ.സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു.കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ചു.കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്ക് വച്ച്.റവ.ഫാ.ജയ്സൺ കാഞ്ഞിരംപാറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ്
ഇന്നും മഴ തന്നെ:2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 7 ജില്ലകളില്‍ യെല്ലോ,ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്.കാസർഗോഡ്,കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്.കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍,മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും ഉണ്ട്.ഇടുക്കി, എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്
കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്;വ്യാഴാഴ്ച വരെ ജാഗ്രത
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങള്‍ ഇന്ന് (ജൂണ്‍ 29) തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,
കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം,19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്
തിരുവനന്തപുരം : പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
കോഴിക്കോട് : പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ
ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം;നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെസിഎ:ആദ്യ മത്സരം ജൂലൈ നാലിന്:തിരുവനന്തപുരത്ത് ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം : കെസിഎൽ മൂന്നാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ ഫാൻ ലീഗ് സംഘടിപ്പിക്കുന്നു.ഇതാദ്യമായാണ് കാണികൾക്കായി ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നത്.ആദ്യ മത്സരം ജൂലൈ നാലിന് നടക്കും.ഓരോ സീസൺ കഴിയുമ്പോഴും കെസിഎല്ലിന് ലഭിക്കുന്ന വൻ സ്വീകാര്യത കണക്കിലെടുത്ത്,ഫാൻ ലീഗിലൂടെ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.അത്യാധുനിക ക്രിക്കറ്റ് ടർഫുകളിലാണ് മത്സരങ്ങൾ നടക്കുക.കേരളത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ടർഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അർഹമായ
രാസവളം ലഭ്യതയും സബ്‌സിഡിയും ഉറപ്പു വരുത്തണം:സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ : രസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി യും ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡണ്ട് തന്നാണി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന കൺവെൻഷൻ എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി.ന്നുസ്സൈനാർ ഹാജി മുഖ്യ പ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി അലവി വടക്കേതിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ജൂലൈ
തെരുവ് നായ നിയന്ത്രണത്തിന് അദ്ധ്യാപകരെ നിയോഗിക്കരുത്:കെഎസ്ടിസി
കൽപ്പറ്റ : സ്കൂൾ ക്യാമ്പസുകളിൽ തെരുവ് നായ നിയന്ത്രണത്തിനായി ‘നോഡൽ ഓഫീസർമാരെ’ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ,അധ്യാപകരെ ഈ ചുമതല ഏൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ അടിയന്തിരമായി പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സ്വന്തം ചുമതലകൾ ഭംഗിയായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ചില സർക്കാർ സംവിധാനങ്ങൾ,കോടതിയുടെ കണ്ണിൽ പൊടിയിടാൻ അധ്യാപകരെ ബലിയാടാക്കുകയാണോ എന്ന് സംഘടന സംശയിക്കുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009 – Section 27)
ഗാർഹിക സിലിണ്ടറിന് നിയന്ത്രണം കൂട്ടിയെന്ന് സൂചന;5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകും
മലപ്പുറം : വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ നിയന്ത്രണം കടുപ്പിച്ചെന്ന് സൂചന. ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടർ ലഭിച്ചെങ്കിൽ ബുക്കിങ് റദ്ദാകുന്നു.ഉപഭോക്താവ് 5 ദിവസം കഴിഞ്ഞാൽ വീണ്ടും ബുക്ക് ചെയ്യണം. നേരത്തേ ഇത് ഒരാഴ്ച ആയിരുന്നു.ജീവനക്കാർ അവധിയോ അസുഖം കാരണമോ ഏതെങ്കിലും ഭാഗത്തെ വിതരണം വൈകിയാൽ പലർക്കും സിലിണ്ടർ കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് ആരോപണം.അതുപോലെ ഒരു സിലിണ്ടർ ലഭിച്ച് അടുത്തത് ബുക്ക് ചെയ്യാനുള്ള ഇടവേളയിലെ നിയന്ത്രണവും തുടരുകയാണ്. വാണിജ്യസിലിണ്ടർ ക്ഷാമം തീർന്നെങ്കിലും പൊള്ളുന്ന വില ഇപ്പോഴും തിരിച്ചടി പാചകവാതക
ഓപ്പറേഷൻ തൂഫാൻ;വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ
കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം,സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി.ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30 മണിക്ക് കൽപ്പറ്റ നെസ്റ്റോ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ
കൽപ്പറ്റ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കാർത്തികേയൻ അധ്യക്ഷനാകും.സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സംഘടനയുടെ ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായി പതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും,പതിനായിരം പേർക്ക് 25,000 രൂപ വിലവരുന്ന പവർ മെഷീനുകൾ വിതരണം ചെയ്യാനും കഴിഞ്ഞതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 20 മുതൽ 23 വരെ;സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന്
കൽപ്പറ്റ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) മൂന്നാം പതിപ്പ് 2026 ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. ഫെസ്റ്റിവലിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 11ന് വൈകിട്ട് 4 മണിക്ക് ദ്വാരക കാസാ മരിയയിൽ ചേരും.ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ എഴുത്തുകാർ,സാംസ്കാരിക പ്രവർത്തകർ,സിനിമാ പ്രവർത്തകർ,കലാകാരൻമാർ തുടങ്ങിയവർ പങ്കെടുക്കും.പങ്കെടുക്കുന്ന പ്രമുഖരുടെ പേരുവിവരങ്ങൾ
ലഹരിക്കെതിരെ വയനാട് ഉണരുന്നു;അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കൽപ്പറ്റയിൽ
കൽപ്പറ്റ : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 26) രാവിലെ 9:00 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി.ടി.സിദ്ധിഖ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.വയനാട് ജില്ലാ കളക്ടർ.ഡി.ആർ.മേഘശ്രീ IAS മുഖ്യാതിഥിയായിരിക്കും. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ.പി.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും.ലഹരി
‘റീല്‍സുകള്‍ ബോധവല്‍ക്കരിക്കുന്നതിന് മാത്രം, യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട’;ഫയര്‍ഫോഴ്സില്‍ നിയന്ത്രണം
കോഴിക്കോട് : ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം.യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം.നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും മാത്രം റീല്‍സുകള്‍ ചിത്രീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ
തലയെടുപ്പോടെ വിഴിഞ്ഞം;ചരിത്രം കുറിക്കാൻ എംഎസ്സി ലൂസിയാന എത്തുന്നു
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇന്ന് ആയിരം തൊടും.വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്ത 1 കപ്പലുകളുടെ എണ്ണം ഇന്ന് ആയിരത്തിലെത്തും.എംഎസ്‌സിയുടെ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകീട്ടോടെ ചരിത്രം കുറിച്ച് ബെർത്ത് ചെയ്യും.2024 ജൂൺ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്.മെഴ്സിന്റെ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തിൽ നങ്കൂരമിട്ടിട്ട് ഇന്ന് 713 ദിവസം തികയുകയാണ്.വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്‌കിൻ്റെ സാൻഫെർണാണ്ടോ.മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്സി ലൂസിയാന പുറംകടലിലുണ്ട്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്യും.ദക്ഷിണേന്ത്യൻ
ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക:കെ.എസ്.ടി എ
കൽപ്പറ്റ: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഗോത്രബന്ധു അധ്യാപകരുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ടിഎ യുടെ നേനേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് സമര സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക,ഒഴിവുള്ള തസ്തികകളിൽ പുതിയ നിയമനം നടത്തുക,ഉയർന്ന പ്രായപരിധി നാൽപത്തിയഞ്ച് വയസ്സാക്കിയത് പുനഃപരിശോധിക്കുക,അധ്യാപക യോഗ്യതയുള്ളവരെ മാത്രം ഗോത്രബന്ധു അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരo നടക്കുന്നത്.കെ എസ് ടി എ
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.റോഡപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രത്യേക ടീം രൂപീകരിക്കും. മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇത്തരമൊരു നിർദേശം നൽകിയത്.വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ കേവലമൊരു പ്രാഥമിക അന്വേഷണത്തിൽ മാത്രം ഒതുങ്ങാതെ, അപകടത്തിലേക്ക് നയിച്ച ശാസ്ത്രീയവും
മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്ന് സംശയം;കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ കല്ലറ ഇന്ന് തുറക്കും
കണ്ണൂർ : കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ റെവന്യൂ-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും.കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ അസാധാരണ പരിശോധന.തലശ്ശേരി ആർഡിഒയുടെ സാന്നിധ്യത്തിൽ പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ,പൊലീസ് സർജൻ എന്നിവർ ഉൾപ്പെടുന്ന സംഘം രാവിലെ പത്തു മണിയോടെ നടപടികൾ ആരംഭിക്കും.കഴിഞ്ഞ ജൂൺ 13നാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം.പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം
എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെ അനുമോദിച്ച് ‘തരുവണ പ്ലസ് 2K26’ ;ഉദ്ഘാടനം ചെയ്ത് മന്ത്രി ടി.സിദ്ദിഖ്
തരുവണ : എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ച് സംഘടിപ്പിച്ച ‘തരുവണ പ്ലസ് 2K26’ അനുമോദന സദസ് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉഷാ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ചു.കമർ ലൈല,ലതിക എന്നിവർ ആശംസകൾ നേർന്നു.വെള്ളമുണ്ട,പനമരം ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,മുസ്ലിം ലീഗ് മാനന്തവാടി
ശുഭയാത്രാ പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം
കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്തു. പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഏഴ് ഗുണഭോക്താക്കൾക്ക് വീൽചെയറുകൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ. പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി
ലഹരിക്കെതിരെ “ആയിരം ഗോൾ” അടിച്ച് വിദ്യാർത്ഥികൾ
കൽപ്പറ്റ : കൽപ്പറ്റ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി “ആയിരം ഗോൾ” പരിപാടി സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സഹകരണത്തോടെ “വൺ മില്യൺ തൂഫാൻ” ക്യാമ്പയിനോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത്.നഗരസഭ ചെയർമാൻ പി വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹൈദ്രുക്ക ആദ്യ ഗോൾ അടിച്ച് തുടക്കമിട്ടു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.കെ.ടി,അഷ്റഫ്,കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ദിനേശ്,ബിന്ദു തോമസ്,ഇ.മുസ്തഫ,കെ.രഞ്ജിത്ത്,ഷൈജൽ, ഗഫൂർ,കെ.കെ സിദ്ദീഖ്,പി.പി ഷംസു തുടങ്ങിയവർ ചടങ്ങിൽ
വയനാട് സർവ്വകലാശാലക്ക് 50 കോടി ബഡ്ജറ്റിൽ വകയിരുത്തിയ യു.ഡി.എഫ് സർക്കാരിനെ കർമ്മസമിതി അഭിനന്ദിച്ചു
കൽപ്പറ്റ : വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ വയനാട് പട്ടികവർഗ്ഗ സർവകലാശാല പ്രഖ്യാപിക്കുകയും അതിനായി 50 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്ത യു.ഡി.എഫ് സർക്കാരിനെ സർവ്വകലാശാല കർമ്മസമിതി അഭിനന്ദിച്ചു.മുഖ്യമന്ത്രി വി.ഡി. സതീശനെയും കൽപ്പറ്റ എം.എൽ.എയും കൃഷിമന്ത്രിയുമായ അഡ്വക്കേറ്റ് ടി സിദ്ദീഖിനെയും എം.എൽ എമാരായ ഐ.സി ബാലകൃഷ്ണൻ,ഉഷ വിജയൻ എന്നിവരെയും പട്ടികവർഗ്ഗ സർവകലാശാലയ്ക്കായി ഇടപെടൽ നടത്തിയ പ്രിയങ്ക ഗാന്ധി എം പി യെയും അഭിനന്ദിക്കുന്നതായി കർമ്മസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കർമ്മസമിതി
മാസപ്പിറവി ദൃശ്യമായില്ല:ബലിപെരുന്നാൾ മെയ് 28 ന്
തിരുവനന്തപുരം : ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നും ആണ് അറിയിച്ചിരിക്കുന്നത്.സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ,സയ്യിദ്
വി ഡി മന്ത്രിസഭയിൽ വയനാടിന് അംഗീകാരം: അഡ്വ.ടി.സിദ്ദീഖ് മന്ത്രി സ്ഥാനത്തേക്ക്
കൽപ്പറ്റ : ഒടുവിൽ വി.ഡി.സതീശൻ മന്ത്രിസഭയിൽ വയനാടിനും അംഗീകാരം.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ.അഡ്വക്കേറ്റ് ടി സിദ്ദീഖ് മന്ത്രിസ്ഥാനത്തേക്ക്.രണ്ടുദിവസം നീണ്ട ചർച്ചകൾ കൂടിയാണ് അന്തിമ തീരുമാനമായത്. ഹൈക്കമാന്റിന്റെ ഇടപെടൽ ആണ് സിദ്ദിഖിന് അനുകൂലമായത്.1974 ജൂൺ ഒന്നിന് കോഴിക്കോട് സ്വദേശിയായ പരേതനായ ടി കാസിമിന്റെയും നഫീസ കാസിമിന്റെയും മകനായി ജനിച്ചു.1989 ൽ പന്തീരങ്കാവ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി .തുടർന്ന് ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നു പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.ദേവഗിരി സെൻറ് ജോസഫ് കോളേജിൽ നിന്ന് 1994 ൽ കൊമേഴ്സ് ബിരുദം
മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു:രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ : മീനങ്ങാടി അമ്പലപ്പടിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.രണ്ടു പേർക്ക് പരിക്ക്.അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ മൈലമ്പാടി വാഴക്കാലായിൽ ജിത്തു ജോസ് (38) മേപ്പാടി വിംസ് ആശുപത്രിയിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരി ജിനു ജോസഫിനും 11 വയസുളള മകൾ ഇവാലിയക്ക് പരിക്കേൽക്കുകയും ചെയ്തു.ബൈക്കിന് പുറകിൽ KL11 BQ 7777 നമ്പർ കാർ ഇടിച്ചതാണ് അപകട കാരണം.
