14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ; പാചകവാതക ക്ഷാമം മറികടക്കാൻ രാജ്യത്ത് ‘റേഷനിംഗ്’ ആലോചനയിൽ

ഡൽഹി : രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലുണ്ടായ പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി ഏകദേശം പകുതിയോളം കുറഞ്ഞു.പ്രതിസന്ധി മറികടക്കാൻ നിലവിലെ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോ സിലിണ്ടറുകൾ താൽക്കാലികമായി വിതരണം ചെയ്യുന്ന ‘റേഷനിംഗ്’ സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ അർജന്റീന,അർമീനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതേസമയം,ഹോട്ടലുകൾ ഭക്ഷണബില്ലിൽ അധിക ‘ഗ്യാസ് ചാർജ്’

Read More

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു;മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും;സ്ഥിരീകരിച്ച് ഇറാന്‍

വാഷിങ്ടന്‍ : യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു.ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു.ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം.യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്.എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി.ഇറാന്‍

Read More

‘എന്നും അമേരിക്കന്‍ വിരുദ്ധന്‍;ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ ‘;ആരായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി?

വാഷിംഗ്ടൺ : 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ അമരക്കാരനായിരുന്നു ആയത്തുല്ല അലി ഖമേനി. 1989-ലാണ് ഖമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിലെത്തി.തുടര്‍ന്നിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമേനിലേക്ക് ചുരുങ്ങുന്നതാണ് ലോകം കണ്ടത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ ഖമേനി സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്നു. ഇറാഖ് യുദ്ധകാലത്തെ അനുഭവങ്ങളാണ് അദ്ദേഹത്തെ അമേരിക്കയുടെ കടുത്ത വിമര്‍ശകനാക്കി മാറ്റിയത്.ഇന്നലെ പുലര്‍ച്ചെയുണ്ടായ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് 86കാരനായ ഖമേനി കൊല്ലപ്പെട്ടത്.നേരത്തെ ട്രംപും നെതന്യാഹുവും ഇക്കാര്യം അവകാശപ്പെട്ടെങ്കിലും ഇറാന്‍ നിഷേധിച്ചു.ഇതിന് പിന്നാലെ

Read More

തിരിച്ചടിച്ച് ഇറാന്‍,27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

ടെഹ്‌റാന്‍ : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍.ഇസ്രയേല്‍,ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി.പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കി.ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായി.ഖത്തറില്‍ 12 സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.ബഹ്‌റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ബഹറൈനില്‍ 9 ഡ്രോണുകള്‍ വര്‍ഷിച്ചു. ദോഹയിലും ശക്തമായ ആക്രമണം ഉണ്ടായി.

Read More