തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം,അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.എറണാകുളം,മലപ്പുറം,വയനാട്,പാലക്കാട്,കണ്ണൂർ,കോഴിക്കോട്,കോട്ടയം,പത്തനംതിട്ട,ഇടുക്കി, തൃശൂർ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മരങ്ങൾ കടപുഴകി വീഴുന്നതിലൂടെ വൈദ്യുതി തടസ്സങ്ങൾ
Category: Districts
ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട് ഒഴിഞ്ഞു;റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു
ഈങ്ങാപ്പുഴ : കനത്ത മഴയെ തുടർന്ന് ഈങ്ങാപ്പുഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞതോടെ മേഖലയിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചു.റോഡിൽ കെട്ടിക്കിടന്ന വെള്ളം താഴ്ന്നതോടെ ടാങ്കർ ലോറികളും സപ്ലൈ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമടക്കം തടസ്സമില്ലാതെ കടന്നുപോകാൻ തുടങ്ങിയിട്ടുണ്ട്.മഴയ്ക്ക് നേരിയ ശമനം വന്നതോടെയാണ് റോഡിലെ വെള്ളക്കെട്ടിന് ആശ്വാസമുണ്ടായത്.പ്രദേശത്ത് നിലവിൽ വാഹനഗതാഗതം സാധാരണ നിലയിലായിട്ടുണ്ടെങ്കിലും,വരും മണിക്കൂറുകളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അബദ്ധത്തിൽ മീൻകുളത്തിൽ വീണ കർഷകൻ മരിച്ചു
കൽപ്പറ്റ : കൃഷിയിടത്തിലെ മീൻകുളത്തിൽ അബദ്ധത്തിൽ വീണ കർഷകൻ മരിച്ചു.മഞ്ഞൂറ മാങ്കോട്ട് ബെന്നി (57) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ കുളത്തിനടുത്തേക്ക് പോയ ബെന്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തിനരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംസ്കാരം പിന്നീട്.ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബെന്നി.ഭാര്യ:മോളി.മക്കൾ:ആൽബിൻ,മെൽബിൻ (യുകെ).മരുമകൾ:ഹണി ആൽബിൻ (യുകെ).സഹോദരങ്ങൾ:ഡെയ്‌സി പാലക്കത്തടത്തിൽ,സിബി
ശക്തമായ മഴ;അതീവ ജാഗ്രത പാലിക്കണം
കൽപ്പറ്റ : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം.നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം.ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു.
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കൽപ്പറ്റ : കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്.എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്.ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്. വയനാട്
നിപ:കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി
കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നയാളെ റൂമിലേക്ക് മാറ്റി. 43കാരനായ ഫറോക്ക് സ്വദേശിയാണ് സാധാരണ ജീവിതത്തിലേക്ക് അടുക്കുന്നത്.ജൂണ്‍ ഒന്‍പത് മുതല്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് ജൂണ്‍ 10നാണ് നിപ സ്ഥിരീകരിച്ചത്.അതീവ ഗുരുതരാവസ്ഥയില്‍ ജൂണ്‍ 11നാണ് സ്വകാര്യാശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.രണ്ടു ഡോസ് മോണോക്ലോണല്‍ ആന്റിബോഡി,റംഡെസിവീര്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കി.വെന്റിലേറ്റര്‍ ചികിത്സ തുടര്‍ന്നു.ആവര്‍ത്തിച്ചു ചെയ്ത രണ്ടു ടെസ്റ്റുകള്‍ നെഗറ്റീവ് ആയ ശേഷം ജൂലൈ ഏഴിന് ഐസോലേഷന്‍ ഐസിയുവില്‍ നിന്ന് ഇദ്ദേഹത്തെ ട്രാന്‍സിറ്റ്
അധ്യാപികമാർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിനായി നാലംഗ സംഘത്തെ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്,അടിയന്തരമായി റിപ്പോർട്ട് കൈമാറണമെന്ന് ഉത്തരവ്
വടകര : കോഴിക്കോട് ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.അന്വേഷണം നടത്താനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി.എസ്എസ്കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല.പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും നാലംഗ സമിതി അന്വേഷണം നടത്തും.എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം, കേസിലെ പ്രതികളായ കാവ്യ,കീർത്തന,നീഷ്മ എന്നീ അധ്യാപികമാർക്ക്
ലഹരി മാഫിയകൾക്ക് താക്കീതായി SKSSF വയനാട് ജില്ലാ ലഹരി വിരുദ്ധ റാലി
കൽപ്പറ്റ : ലഹരിക്കെതിരായ ബോധവൽക്കരണവും സാമൂഹിക പ്രതിരോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സപ്പോർട്ട് ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ജില്ലാതല ലഹരി വിരുദ്ധ റാലി കൽപ്പറ്റയിൽ സംഘടിപ്പിച്ചു. കൽപ്പറ്റ മൈതാനി പള്ളി പരിസരത്ത് നിന്നും ആരംഭിച്ച റാലി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.നൂറുകണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരന്നു.ശക്തമായി മഴ പെയ്തെങ്കിലും മഴനനഞ്ഞ് പ്രവർത്തകർ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണയേകി റാലിയിൽ അണിനിരന്നു.ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ലഹരിമാഫിയയുടെ അടിവേരുകൾ പിഴുതെറിയാൻ കാരണമാകുന്നുവെന്നും മത സാമൂഹിക
മുത്തങ്ങ സമരം:പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി
കൽപ്പറ്റ : ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിന്റെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്.2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി ഭൂമിയുടെ അവകാശത്തിനായി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.തുടർന്ന് പൊലീസ് വെടിവെപ്പുണ്ടായി.സംഘർഷത്തിനിടെ
ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവ് കറുത്തൊടി രാധാകൃഷ്ണൻ അന്തരിച്ചു
ഒറ്റപ്പാലം : കോഴിക്കോട് ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാജീവ് കെ.ആറിന്റെ പിതാവും ചളവറ പഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കറുത്തൊടി രാധാകൃഷ്ണൻ (83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡന്റായും ഒറ്റപ്പാലം,ഷൊർണൂർ ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണൻ കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ,ഗ്രാമീണ വായനശാല പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഭാര്യ:ഇന്ദിര രാധാകൃഷ്ണൻ.മക്കൾ:രാജീവ്
യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു
വെള്ളമുണ്ട : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി കെല്ലൂർ അഞ്ചാംമൈലിൽ പതാക ഉയർത്തലും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയും യൂത്ത് ലീഗ് നിരീക്ഷകനുമായ സലീം കേളോത്ത്,IUML ശാഖ സെക്രട്ടറി പാലാടംകണ്ടി മമ്മൂട്ടി,ഇ.വി.മമ്മൂട്ടി എന്നിവർ ചേർന്ന് പതാക ഉയർത്തി.തുടർന്ന് എൻ. മമ്മൂട്ടി സാഹിബിന്റെ പേരിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചു.ജിൻഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞ പരിപാടിയിൽ മോയി കട്ടയാട് അധ്യക്ഷത വഹിച്ചു.ഇബ്രാഹീം സി.എച്ച്,ഷമീർ തിരുത്തിയിൽ,അബ്ദുറഹ്മാൻ,
അവക്കാഡോ ഫെസ്റ്റിന് നാളെ തുടക്കം
ബത്തേരി : കൃഷി വകുപ്പിന്റെ സഹകരണത്തോടെ വയനാട് ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്ന രണ്ടാമത് അവക്കാഡോ ഫെസ്റ്റിന് ഇന്ന് തുടക്കമാകും.ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് ബത്തേരി എം.എൽ.എ ,ഐ.സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി ടി.സിദ്ദീഖ് രാവിലെ 10.30 ക്ക് ഉദ്ഘാടനം ചെയ്യും.അവക്കാഡോ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ മൈസൂർ സി.എഫ്.ടി.ആർ ഐയും വയനാട് ഹിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും ഈ മേളയുടെ ഭാഗമായി
ബസപകടത്തിൽ ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ
കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ 19-കാരിക്ക് വിദഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്.ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും ഏകോപിച്ചുള്ള അടിയന്തര ഇടപെടലിലൂടെയാണ് മലപ്പുറം ആലിങ്കൽ സ്വദേശിയായ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേൽക്കുകയും കൈകളിലെ അസ്ഥികൾ തകരുകയും ചെയ്ത നിലയിലാണ് ഇവരെ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയവേ തലയ്ക്കേറ്റ ആഘാതം മൂലം ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും
യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാൻഡിൽ
മാനന്തവാടി : യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പിടിയിൽ.കോഴിക്കോട്,കാവിലുംപാറ, കുനിയിൽ വീട്ടിൽ കെ.സി മനോജ് (49) നെയും ഒത്താശ ചെയ്ത കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി ബിന്ദു (43) എന്നിവരെയും യുവതിയുടെ ഭർതൃ മാതാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രിൽ മാസത്തിൽ ബിന്ദു വാടകക്ക് താമസിക്കുന്ന വീട്ടിൽ അമ്മയെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞ് അതിജീവിതയെ ഭർതൃ മാതാവ് ബിന്ദുവിന്റെ വാടക വീട്ടിൽ എത്തിക്കുകയായിരുന്നു.അവിടെയുണ്ടായിരുന്ന ഒന്നാം പ്രതിയായ മനോജ് യുവതിയുടെ മുറിയിലേക്ക്
ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം
കൽപ്പറ്റ : ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍,സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍,ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍,ഹോം സ്റ്റേ,റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍,ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്.ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍;21ന് സ്‌കൂള്‍ അടയ്ക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.എല്‍പി,യുപി,ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക.ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക.15 മിനിറ്റ് കൂള്‍ ഓഫ് ടൈം.രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും.21ന് പ്രവൃത്തി ദിവസമായിരിക്കും.അന്ന് ഓണാഘോഷം നടത്താം.ഓണാവധിക്കായി അന്നുതന്നെ സ്‌കൂളുകള്‍ അടയ്ക്കും.പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍,ആ ദിവസത്തെ പരീക്ഷ
വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
കൽപ്പറ്റ : ജില്ലയിൽ 29/7/2026, 30/7/2026 തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.പുഴയിലോ,വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
വടകര എംഡിഎംഎ കേസ്:പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ
വടകര : വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ.അതേസമയം വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ
പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു;നിരവധി യാത്രക്കാർക്ക് പരിക്ക്
പനമരം : പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.പഴയ വില്ലേജ് ഓഫീസിന് മുൻപിൽ വെച്ച് അല്പം മുൻപാണ് സംഭവം.അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗൗരവകരമല്ലെന്നാണ് പ്രാഥമിക വിവരം.അപകടത്തെത്തുടർന്ന് മാനന്തവാടി – കൽപ്പറ്റ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.പരിക്കേറ്റവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.
ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു
പനമരം : സി എം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടെ ആരംഭിച്ചു.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷ വിജയൻ നിർവഹിച്ചു.നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹമായി മാറാൻ വിദ്യാർത്ഥികളിൽ ശ്രദ്ധയുണ്ടാകണം,മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും അതിനെതിരെ ശബ്ദിക്കുന്നതിനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
നാലാംമൈലിൽ മലബാർ ചിക്കൻ കടയിൽ നിന്ന് 17 പാക്കറ്റ് ഹാൻസ് പിടികൂടി
നാലാം മൈയിൽ : നാലാംമൈലിലെ മലബാർ ചിക്കൻ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17 പാക്കറ്റ് ഹാൻസ് മാനന്തവാടി പോലീസ് പിടികൂടി.കട നടത്തിപ്പുകാരനായ നാലാംമൈൽ മാടമ്പള്ളി അബ്ദുള്ള (32) ആണ് ഹാൻസ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതെന്ന് പോലീസ് അറിയിച്ചു.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഹാൻസ് വിൽപ്പന നടത്തിയിരുന്നതായും പരാതി ഉയർന്നിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എൻ.സുനിൽകുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്,സി.പി.ഒ.റാഷിദ് എന്നിവരടങ്ങിയ സംഘമാണ് ഹാൻസ് പിടികൂടിയത്. ഒരു മാസം മുമ്പും അബ്ദുള്ളയുടെ
ചുരം ഗ്രീൻ ബ്രിഗേഡിന് കുടകൾ കൈമാറി
താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ സന്നദ്ധ സേവകരായ ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് റൊയാദ് ഫാം എം.ഡി അഷ്റഫ് അനുവദിച്ച കുടകൾ കൈമാറി.തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം.ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി,വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു.
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
കൽപ്പറ്റ : ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. പരീക്ഷ സംവിധാനങ്ങൾ അട്ടിമറിച്ച് വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ ഈ രാജ്യത്തെ വിദ്യാർത്ഥികളെ വഞ്ചിച്ചു എന്നും പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജി വെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത
ഓപ്പറേഷൻ തണ്ടർ:കഞ്ചാവ് വിൽപ്പന:യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
മേപ്പാടി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി.ജിഷ്ണുവും സംഘവും മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.മേപ്പാടി ആനക്കാട് നാൽപ്പത്താറ് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ റഷീദ് (Age: 44) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ,മുഹമ്മദ് മുസ്‌തഫ.ടി, പ്രജീഷ്.എം.വി,അമൽജോസ്, സനൂപ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന.പി.യു,പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ്.ടി.പി എന്നിവർ പങ്കെടുത്തു.കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള
ചാന്ദ്രദിനത്തിൽ ലഹരിക്കെതിരെ റോക്കറ്റ് നിർമ്മാണം നടത്തി കണിയാമ്പറ്റ ജി.യു.പി.സ്കൂൾ വിദ്യാർത്ഥികൾ
കണിയാമ്പറ്റ : ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെ വേറിട്ട പ്രതിരോധവുമായി കണിയാമ്പറ്റ ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രതീകാത്മക റോക്കറ്റ് നിർമ്മാണം നടത്തി.എക്സൈസ് വിമുക്തി മിഷന്റെ ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കെ.യു.സിനി അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് ഹെഡ്മിസ്ട്രസ്സിൽ നിന്ന് ഏറ്റുവാങ്ങുകയും ലഹരിവിരുദ്ധ ബോധവൽക്കരണ
നർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം
കൽപ്പറ്റ : വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നർകോടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടി.മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.മികച്ച പ്രകടനത്തിന് CDTI ഡയറക്ടർ പ്രശംസാപത്രം നൽകി ആദരിച്ചു.വയനാട് ജില്ലാ പോലീസ് മേധാവിയും
സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉപസ്ഥാപനമായ സിഐഎഎസ് എൽ അക്കാദമിക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചു.മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സർക്കാരിന്റെ കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ലഭിക്കുന്നതാണ് ഈ അംഗീകാരം.അനുമതി ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ബി.ബി.എ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സും ഈ അധ്യയന വർഷം മുതൽ അക്കാദമിയിൽ ആരംഭിച്ചു. ആവശ്യത്തിനുള്ള അത്യാധുനിക ക്ലാസ് മുറികൾ, മികച്ച പരിശീലന സൗകര്യങ്ങൾ,ആധുനിക ലൈബ്രറി തുടങ്ങിയ അടിസ്ഥാന
കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ മാനേജ്മെന്റ് ടീം കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം റെഘു രാമചന്ദ്രൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ആയി ചുമതലയേറ്റു
കൊച്ചി : കേരള ക്രിക്കറ്റ് ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (Chief Operating Officer – COO) ആയി പ്രമുഖ മാധ്യമ-കായിക മാനേജ്മെന്റ് വിദഗ്ധൻ റെഘു രാമചന്ദ്രൻ ചുമതലയേറ്റു.ബ്രോഡ്കാസ്റ്റിംഗ്,മീഡിയ,സ്പോർട്സ് മാനേജ്മെന്റ്,ബിസിനസ് ലീഡർഷിപ്പ് എന്നീ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സമ്പന്നമായ പ്രവർത്തന പരിചയമാണ് റെഘു രാമചന്ദ്രന്റേത്.ഏഷ്യാനെറ്റിന്റെ സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായി 26 വർഷത്തിലേറെ പ്രവർത്തിച്ച അദ്ദേഹം,ചാനൽ മാനേജ്മെന്റ്,സ്പോർട്സ് പാർട്ണർഷിപ്പുകൾ, സ്പോൺസർഷിപ്പ്,മാർക്കറ്റിംഗ്,ബിസിനസ് വികസനം,എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ
മനുവിന്റെ മരണം:സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്ത് നൽകും – ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ
സുൽത്താൻ ബത്തേരി : പൊൻകുഴി ഉന്നതിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട മനുവിന്റെ വീട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ സന്ദർശിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച എം.എൽ.എ,മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും നിഷ്പക്ഷമായി അന്വേഷിച്ച് യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പട്ടികവർഗ്ഗ വികസന മന്ത്രിക്കും കത്ത് നൽകുമെന്ന്
ക്രൂരതയ്ക്ക് ശിക്ഷ തൂക്കുകയർ;ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു
എറണാകുളം : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു.ഇരുഭാഗങ്ങളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്.കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും,ഇരകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി,സൈക്കാട്രി റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യത ഇല്ലെന്നും, ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി വിലയിരുത്തി.ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ
