കൊച്ചി :
വരുംദിവസങ്ങളില്‍ വേനല്‍ച്ചൂട് കൂടുതല്‍ രൂക്ഷമാകുമെന്നു കാലാവസ്‌ഥാ വിദഗ്‌ധര്‍. അന്തരീക്ഷതാപനില ശരാശരിയേക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. നിലവില്‍ 36 ഡിഗ്രിയാണു സംസ്‌ഥാനത്തെ ശരാശരി താപനില. വരുംദിവസങ്ങളില്‍ ഇതു 38-39 ഡിഗ്രിവരെ ഉയരും. ചിലയിടങ്ങളില്‍ 40 ഡിഗ്രിവരെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 140 വര്‍ഷത്തിനിടെ ജനുവരിയിലെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. നിലവില്‍ 36 ഡിഗ്രിയാണു സംസ്‌ഥാനത്തെ ശരാശരി താപനില. വരുംദിവസങ്ങളില്‍ വീണ്ടും താപനില ഉയരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.തെക്കന്‍ ജില്ലകളിലും കിഴക്കന്‍ മലമ്പ്രദേശങ്ങളിലും നേരിയ വേനല്‍മഴയ്‌ക്കു സാധ്യതയുണ്ട്.
അറബിക്കടലും പതിവില്‍കവിഞ്ഞ് ചൂടുപിടിച്ചു. ഈവര്‍ഷം തുടക്കത്തിലേ ചൂട് കൂടിയത് അപൂര്‍വപ്രതിഭാസമായിരുന്നു. ദീര്‍ഘമായ മഴക്കാലത്തിനുശേഷം ശീതകാലം പ്രതീക്ഷിച്ചത്ര നീണ്ടുനിന്നില്ല. തണുപ്പും പൊതുവേ കുറവായിരുന്നു. ശീതകാലം പൊടുന്നനേ വേനലിനു വഴിമാറി. തണുപ്പുകാലം ഫെബ്രുവരി അവസാനം വരെ തുടരേണ്ട സ്‌ഥാനത്ത് വേനല്‍ തീക്ഷ്‌ണമായി. മാര്‍ച്ചില്‍ ഉണ്ടാകേണ്ട അന്തരീക്ഷതാപനിലയാണു ഫെബ്രുവരി ഒടുവില്‍ അനുഭവപ്പെടുന്നതെന്നു കൊച്ചി സര്‍വകലാശാലയിലെ കാലാവസ്‌ഥാ ഗവേഷണവിഭാഗം ചൂണ്ടിക്കാട്ടുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി