ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 26.20 ലക്ഷം പേര്‍ മരിച്ചു. ഒന്‍പതുകോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.5.40 ലക്ഷം പേര്‍ മരിച്ചു.നിലവില്‍ 87ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 1.81 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.മരണസംഖ്യ 1.58 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്.ഇതുവരെ 2.10 കോടി പേര്‍ക്ക് കുത്തിവയ്‌പെടുത്തു. ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.റഷ്യയില്‍ 43 ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ 42 ലക്ഷം പേര്‍ക്കും,ഫ്രാന്‍സില്‍ 39 ലക്ഷം പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി