കമ്പളക്കാട് : ഇസ്സത്തുൽ ഇസ്ലാം സംഘം കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു മഹല്ല് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്കൊപ്പം മനസ്സുകൊണ്ടും പ്രാർത്ഥന കൊണ്ടും കക്ഷി രാഷ്ട്രീയ ജാതിമതഭേദമന്യേ അണിചേരണമെന്ന് പ്രഭാഷണ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.നൂറുകണക്കിന് ആളുകൾ സദസ്സിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
Author: Rinsha
ഒഴുക്കിൽപെട്ട യുവാവ് മരിച്ചു
വാളേരി : മൂവാറ്റുപുഴ രാമമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വാളേരി സ്വദേശിയായ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി.വാളേരി ഇടുകുനിയിൽ നാരായണന്റെയും പത്മിനിയുടെയും മകൻ അർജുൻ (23) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അർജുൻ അപകടത്തിൽപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലായിൽ ആൽബിൻ ഏലിയാസിന്റെ (21) മൃതദേഹം വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.ഇവർ ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് നൂറ് മീറ്ററോളം താഴെനിന്നാണ് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ അർജുന്റെ മൃതദേഹം കണ്ടെത്തിയത്.അരുൺ സഹോദരനാണ്. സംസ്കാരം നാളെ (ഒക്ടോബർ 4) രാവിലെ
‘പല കാര്യങ്ങളും എനിക്കറിയാം, പുറത്ത് പറഞ്ഞാല്‍ താങ്ങാനാവില്ല;അത്തരം വേദികളില്‍ ഇനിയും പോകും’ നടി റിനി ജോര്‍ജ്
കൊച്ചി : പല കാര്യങ്ങളും തനിക്കറിയാമെന്നും അതൊക്കെ തുറന്നുപറഞ്ഞാല്‍ താങ്ങാനാവില്ലെന്നും നടി റിനി ജോര്‍ജ്.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നാലെ, സിപിഎം പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.താന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്നവര്‍ ആര്‍ക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാല്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയാറാണെന്നും റിനി പറഞ്ഞു. പറവൂരില്‍ സിപിഎം നേതാവ് കെജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ റിനിയും പങ്കെടുത്തിരുന്നു.യോഗത്തില്‍ വച്ച് റിനിയെ ഷൈന്‍
മുട്ടിൽ മണ്ഡലം കോൺഗ്രസ് കമിറ്റി പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി
മുട്ടിൽ : രാഷ്ട്രപിതാവ് മഹത്മാ ഗാന്ധിയുടെ 156-)o ജന്മദിനം മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ഐ.സി.സി മെമ്പർ എൻ.ഡി.അപ്പച്ചൻ (ex എം.എൽ.എ) ഗാന്ധി ജയന്തി ദിനാഘോഷം ഉദ്ഘാടന കർമ്മം നടത്തി.ഒരു ആയുഷ്ക്കാലം മുഴുവൻ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി
കാഞ്ഞിരത്തിനാല്‍ ഭൂമി:കളക്ടര്‍ അയച്ച പുതുക്കിയ റിപ്പോര്‍ട്ട് നിര്‍ണായകം
കല്‍പ്പറ്റ : നിക്ഷിപ്ത വനഭൂമിയെന്നു ചിത്രീകരിച്ച് 1976ല്‍ വനം വകുപ്പ് വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരികെ കിട്ടുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന പോരാട്ടത്തില്‍ വഴിത്തിരിവ്. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഈയിടെ ലാന്‍ഡ് റവന്യു കമ്മീഷണര്‍ മുഖേന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച പുതുക്കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ഏറെ അകലെയല്ല എന്ന സൂചനയാണ് നല്‍കുന്നത്.കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ വിലയ്ക്കു വാങ്ങിയ കൃഷിയിടമാണ്
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ
തിരുവനന്തപുരം : എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെൻ്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ.അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെൻ്റുകൾ പിന്മാറണം.വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ.വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.എയിഡഡ് സ്കൂകൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്.സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്.അതിനാൽ,നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്‌മെൻറുകൾ തന്നെയാണ്.സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ
താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും;യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം
കൽപ്പറ്റ : തുടർച്ചയായ അവധി ദിനങ്ങളും ദസറ ആഘോഷങ്ങളും കാരണം താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത.മണിക്കൂറുകളോളം യാത്രാ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ,ചുരം വഴി യാത്ര ചെയ്യുന്നവർക്ക് പോലീസും ചുരം സംരക്ഷണ സമിതിയും ജാഗ്രതാ നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം അടിവാരം മുതൽ ലക്കിടി വരെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.തുടർച്ചയായ അവധി ദിവസങ്ങൾക്കൊപ്പം ദസറ ആഘോഷങ്ങൾക്കായി മൈസൂരുവിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതുമാണ് തിരക്ക് അനിയന്ത്രിതമാകാൻ കാരണം.വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചുരത്തിൽ ഗതാഗതം
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്;കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ : ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക,നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക,നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. നിക്ഷേപിച്ച പണം തിരികെ ലഭ്യമാക്കിയില്ലെങ്കില്‍ സിപിഎം ജില്ലാ ഓഫീസില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് മുണ്ടേരി സ്വദേശിയായ പാര്‍ട്ടി അംഗം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കും ഓഗസ്റ്റ് 22ന് കത്തയച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു
വയനാടിന് 260 കോടിയുടെ കേന്ദ്ര സഹായം
മേപ്പാടി : മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം.കേന്ദ്ര സർക്കാർ 260.56 കോടി രൂപ അനുവദിച്ചു.വയനാട് ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്ക് 4645 കോടി രൂപ അനുവദിച്ചിട്ടുണ്ട്.2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വലിയ നാശനഷ്ടമാണ് നേരിട്ടത്.ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരളം രണ്ടായിരം കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.നേരത്തെ തുക അനുവദിച്ചെങ്കിലും വായ്പയായി അനുവദിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.ഇതിനിടയിലാണ് 260.56 കോടി രൂപയുടെ സഹായം കേന്ദ്രം അനുവദിച്ചത്.വിവിധ പ്രവർത്തനങ്ങൾക്കായി കേരളം നേരത്തെ വിശദമായ
ഡയാലിസ് യോജന പ്രൊജക്റ്റിന്റെ ഉദ്ഘാടനം നടത്തി
കണിയാരം : വൈ എം സി എകേന്ദ്രീയ തലത്തിൽ നടത്തുന്ന ഡയാലിസിസ് യോജന പ്രൊജക്ട് ഉദ്ഘാടനം ചെയ്തു.മാനന്തവാടി വൈ എം സി എ യും സെന്റ്,ജോസഫ് ഹോസ്പിറ്റലു മായി സഹകരിച്ച് ഒരു മാസം 20 കൂടുതൽ ഡയാലിസ് സൗജന്യമായി നടത്തും.സെന്റ് ജോസഫ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരി ഫാ:സോണി വാഴക്കാട്ട് നിർവ്വഹിച്ചുഹോസ്പിറ്റൽ ഡയറക്ടർ ഫാ:മനോജ് കവലക്കാടന് ചെക്ക് കൈമാറി നിർവ്വഹിച്ചു.വൈ എം സി എ പ്രസിഡന്റ് പ്രൊ.ചാക്കോച്ചൻ
ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണം;പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സിപിഎം പ്രവര്‍ത്തകന്‍
ബ്രഹ്‌മഗിരി : പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ നൗഷാദ്. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയില്‍ വലിയ തുകയാണ് ആളുകള്‍ ഒന്നടങ്കം നിക്ഷേപിച്ചത്.എന്നാല്‍ സൊസൈറ്റിയുടെ പേരില്‍ കോടികള്‍ തട്ടിയെന്നാണ് ആരോപണം.പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അറിഞ്ഞിട്ടാണ് പണം നിക്ഷേപിച്ചത് എന്ന് നൗഷാദ് പറയുന്നു.പൂട്ടിപ്പോയ സ്ഥാപനത്തിന് പിന്നെയും താന്‍ പൈസ കൊടുത്തിരുന്നുവെന്നും അതോടെ താന്‍ ജയിലിലായി എന്നും ആരു തിരിഞ്ഞ് േേനാക്കിയില്ലെന്നും ഇയാള്‍ പറയുന്നു.നൗഷാദിനെപ്പോലെ നൂറു കണക്കിന് കുടുംബങ്ങളാണ് പറ്റിക്കപ്പെട്ടത്.പണം ആവശ്യപ്പടുമ്പോള്‍ സൊസൈറ്റി
മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമിച്ച യുവാവ് പിടിയിൽ
കോഴിക്കോട് : പയ്യാനക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപിച്ചു.പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.”മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു.ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്.
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം, ഉച്ചക്ക് കൂടിയത് 440 രൂപ, ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ലക്ഷം കടന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണം,വെള്ളി വിലയില്‍ വീണ്ടും മാറ്റം.ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10,930 രൂപയും പവന് 480 രൂപ വര്‍ധിച്ച് 87,440 രൂപയിലുമെത്തി.സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,980 രൂപയായി.14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,990 രൂപയിലും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,510 രൂപയിലുമാണ് ഇനിയുള്ള വ്യാപാരം.വെള്ളി വില ഗ്രാമിന് 3
കള്ളൻമാർ വിലസുന്നു പോലീസ് നിഷ്ക്രിയം:യൂത്ത് ലീഗ്
പനമരം : രണ്ട് മാസത്തോളമായി പനമരത്തും പരിസര പ്രദേശങ്ങളിലും രാത്രിയും പകലുമില്ലാതെ കള്ളന്മാർ വിലസുകയാണ്.നിരവധി വീടുകളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ കള്ളൻക്കയറിയത്.കഴിഞ്ഞ ദിവസം കെല്ലൂർ കാരക്കമലയിൽ അടച്ചിട്ടവീട്ടിൽ വൻ മോഷണം നടന്നു.പൊലീസിന്റെ നേതൃതത്തിൽ നാട്ടുക്കാരുടെ സഹകരണത്തോടെ ജാഗ്രത സമിതി രൂപീകരിച്ചെങ്കിലും പൊലീസിന്റെ നിഷ്ക്രിയത്വം കള്ളന്മാർ മുതലെടുക്കുകയാണ്.അഞ്ചുകുന്ന്,കൂളിവയൽ കൈതക്കൽ മൊക്കം എന്നിവിടങ്ങളിൽ നിരവധി മോഷണ ശ്രമങ്ങൾ ഉണ്ടായി.വേണ്ടത്ര പോലീസ് സംവിധാനമോ വാഹനമോ ഇല്ലാതെ നട്ടം തിരിയുകയാണ് പനമരം പോലീസ്.രാത്രി കാലങ്ങളിൽ പെട്രോളിംഗ് നടത്താൻ പോലും വാഹന സംവിധാനമില്ല.നിരവധി മോഷണ കേസിലെ
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് കേന്ദ്രാനുമതി
കൽപ്പറ്റ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു.സംസ്ഥാനതല അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.കൽപ്പറ്റ വയനാട് ജില്ലയുടെ ആസ്ഥാനമായിട്ടും ഒരു ബ്ലഡ് ബാങ്ക് ഉണ്ടായിരുന്നില്ല.കൽപ്പറ്റ മുനിസിപ്പാലിറ്റി നീതി ആയോഗ് ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22 വർഷത്തിൽ ഒരു കോടി രൂപ ചിലവിലാണ് ബ്ലഡ് സെൻ്റർ നിർമ്മാണം പൂർത്തിയാക്കിയത്.കേന്ദ്ര അനുമതി ലഭിച്ചതോടെ ഉടൻതന്നെ ജനറൽ ആശുപത്രിയിൽ
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് കേന്ദ്രാനുമതി
കൽപ്പറ്റ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു.സംസ്ഥാനതല അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.കൽപ്പറ്റ വയനാട് ജില്ലയുടെ ആസ്ഥാനമായിട്ടും ഒരു ബ്ലഡ് ബാങ്ക് ഉണ്ടായിരുന്നില്ല.കൽപ്പറ്റ മുനിസിപ്പാലിറ്റി നീതി ആയോഗ് ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്തി 2021-22 വർഷത്തിൽ ഒരു കോടി രൂപ ചിലവിലാണ് ബ്ലഡ് സെൻ്റർ നിർമ്മാണം പൂർത്തിയാക്കിയത്.കേന്ദ്ര അനുമതി ലഭിച്ചതോടെ ഉടൻതന്നെ ജനറൽ ആശുപത്രിയിൽ ബ്ലഡ്
പ്ലാറ്റിനം ജൂബിലി ‘സുകൃതം സ്നേഹസംഗമം’ വർണ്ണശബളമായി
ബത്തേരി : സർവ്വജന എൻഎസ്എസ് യൂണിറ്റിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘സുകൃതം സ്നേഹസംഗമം’ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.1950-60 കാലഘട്ടത്തിൽ സർവ്വജന സ്കൂളിൽ പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ,അവരുടെ അതിജീവന കഥകൾ പങ്കുവെച്ചതും പുതിയ തലമുറയ്ക്ക് പ്രചോദനമായി.രാമകൃഷ്ണൻ എം,സി.പി. വർഗീസ്,ഡോ.ബാലകൃഷ്ണൻ എം,സുനിൽകുമാർ വി.കെ. എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.വിവിധ മേഖലകളിൽ വിജയക്കൊടി പാറിച്ച ഇവർ,സർവ്വജനയിലെ പൂർവ്വ വിദ്യാർത്ഥി എന്നതിൽ നിന്ന് ജീവിതത്തിൽ ഉന്നതങ്ങളിൽ എത്താൻ സാധിച്ചതിന്റെ വിജയഗാഥകൾ രക്ഷിതാക്കളുമായും വോളണ്ടിയർമാരുമായും പങ്കുവെച്ചു.സ്കൂൾ
അനീഷ് മാമ്പള്ളിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു
കല്‍പ്പറ്റ : കെ പി സി സി ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായ അനീഷ് മാമ്പള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് അറിയിച്ചു.
ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്;കേരളത്തില്‍ ഹര്‍ത്താലായി മാറുമോ?
തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്‌ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്.ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ബന്ദ്.ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകൾ, ഓഫീസുകൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്,സേവ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വഖഫ് (ഭേദഗതി) ബിൽ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിൻ്റെ
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തുറന്ന കുറുവ ദ്വീപിൽ സഞ്ചാരികളെ വരവേൽക്കുന്നത് ചെളി നിറഞ്ഞ വഴികൾ
പുൽപ്പള്ളി : അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ 220 രൂപ ടിക്കറ്റെടുത്ത് എത്തുന്നവർ പോലും കടവിലേക്ക് എത്താൻ പാടവരമ്പുകളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്.മഴക്കാലത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട ദ്വീപ് കഴിഞ്ഞയാഴ്ചയാണ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.എന്നാൽ,കടവിലേക്ക് പോകുന്ന വഴി മുഴുവൻ ചെളി നിറഞ്ഞ് കുളമായതോടെ സഞ്ചാരികൾ വലയുകയാണ്.റോഡ് ഒഴിവാക്കി പാടവരമ്പത്തുകൂടി സാഹസികമായി സഞ്ചരിച്ചാണ് പലരും കടവിലെത്തുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ദുരിതം വർദ്ധിപ്പിച്ചു. സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത ‘നഗരവനം’ പദ്ധതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.നടപ്പാതകൾ,വഴി നവീകരണം, ഡോർമിറ്ററി,ഏറുമാടങ്ങൾ,ശലഭ പാർക്ക്,
റോഡ് ഉദ്ഘാടനം ചെയ്തു
കമ്മോം : എടവക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ബീരാളി സാബിത്ത് റോഡിൻറെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹ്മദ് കുട്ടി നിർവഹിച്ചു ചടങ്ങിൽ പതിനേഴാം വാർഡ് മെമ്പർ ജംഷീറാ ശിഹാബ് ഫള്ലുൽ ആബിദ് ഫൈസൽ തോട്ടാൻ സാബിത്ത് ബിരാളി ശിഹാബ് മുതുവോടൻ ഷംനാദ് കാരക്കാടൻ ഫർഹാൻ ആശീർ ബിരാളി തുടങ്ങിയവർ സംബന്ധിച്ചു.
കെ എസ് ഇ ബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി
കാഞ്ഞിരങ്ങാട് : കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസമാണ് സംഭവം.വൈകിട്ട് 7 മണിയോടെ വൈദ്യുതി തകരാർ പരിഹരിക്കാനായി കോറോം കെഎസ്ഇബി ഓഫീസിൽ നിന്നും കാഞ്ഞിരങ്ങാട് എത്തിയ വിനോദിനാണ് മർദനമേറ്റത്.പരിക്കേറ്റ വിനോദിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Lഅധികൃതർ പോലീസിൽ പരാതി നൽകി.
എ കെ എസ് സംസ്ഥാന കൺവൻഷൻ:ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുക
കൽപ്പറ്റ : സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമിയും ഉപാധിരഹിത പട്ടയവും അനുവദിക്കണമെന്ന് ആദിവാസി ക്ഷേമ സമിതി(എകെഎസ്) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.10 വർഷംകൊണ്ട് സംസ്ഥാന സർക്കാർ നാല് ലക്ഷത്തോളം പട്ടയം അനുവദിച്ചു. ആദിവാസികൾക്കുള്ള ഭൂ വിതരണത്തിലും വലിയ മുന്നേറ്റമുണ്ടായി.ഇനിയും ഭൂമിയില്ലാത്തവർ നിരവധിയാണ്.വിവിധ കേന്ദ്രങ്ങളിൽ കുടിൽകെട്ടി സമരം ചെയ്യുന്ന ആദിവാസികൾക്ക് ഭൂമിയും പട്ടയവും അനുവദിക്കണം.വയനാട്ടിലെ മരിയാട് എസ്‌റ്റേറ്റ് ഭൂമി പട്ടികവർഗക്കാർക്ക് പതിച്ചുനൽകണം.എസ്‌സി–എസ്‌ടി സഹകരണ ഫെഡറേഷൻ വിഭജിച്ച് എസ്‌ടി സഹകരണ ഫെഡറേഷൻ രൂപീകരിക്കുക, വിദ്യാലയങ്ങളിലെ മെന്റർ അധ്യാപകരുടെ വേതനം വർധിപ്പിച്ച്
പി എം ഫൗണ്ടേഷൻ പുരസ്കാരം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു
മീനങ്ങാടി : ഇന്ത്യയിലെ സ്കൂൾ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ ബഹുമാനപ്പെട്ട മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉൾച്ചേരൽ മുഖ്യ പ്രമേയമായ മത്സരത്തിൽ രണ്ടാം സ്ഥാനം ( 2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി,ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേർത്തുപിടിച്ച്,ദീർഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികൾ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.കൊച്ചിയിലെ മെറിഡിയൻ ഇൻറർനാഷണൽ കൺവെൻഷനൽ സെൻററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാന
പൂഴിത്തോട് – പടിഞ്ഞാറെത്തറ റോഡ്:പ്രവൃത്തി ഏകോപനത്തിന് രണ്ട് നോഡല്‍ ഓഫീസര്‍മാർ
കോഴിക്കോട് : പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസറായി കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാഷിം.വി.കെ-യെയും മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷിബു.എ ഐ.എഎസ്-നെയും ചുമതലപ്പെടുത്തി.ഒക്ടോബര്‍ 15-നുള്ളില്‍ ഈ റോഡിന്റെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.ഒക്ടോബര്‍ 25-നകം പ്രാഥമിക ഡി.പി.ആര്‍
കാപ്പികൃഷി:അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കമായി
കൽപ്പറ്റ : കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്‌മാർട്ട് കോഫി പ്രോജക്ട്,എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ തുടക്കമായി.’കാപ്പികൃഷിയിലെ വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും – വയനാട്ടിലെ കാർഷിക സുസ്ഥിരതയ്ക്ക്’ എന്ന വിഷയത്തെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.പരിപാടിയുടെ ഭാഗമായി സാങ്കേതിക അവതരണങ്ങൾ,കർഷകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ,ഗവേഷണ വിഷയങ്ങളുടെ അവതരണം,മുഖാമുഖം,കാപ്പി ഉല്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും.ശില്പശാലയിൽ ശാസ്ത്രജ്ഞർ, ഗവേഷകർ,കർഷകർ,സംരംഭകർ,വിദഗ്ദ്‌ധർ, കർഷക കൂട്ടായ്‌മകൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. കാലാവസ്ഥാ സൗഹൃദ കാപ്പി കൃഷിയുമായി ബന്ധപ്പെട്ട
പി എം ഫൗണ്ടേഷൻ പുരസ്കാരം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു
മീനങ്ങാടി : ഇന്ത്യയിലെ സ്കൂൾ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പി എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ ബഹുമാനപ്പെട്ട മന്ത്രി എം.ബി രാജേഷ് സമ്മാനിച്ചു.സാമൂഹ്യ ഉൾച്ചേരൽ മുഖ്യ പ്രമേയമായ മത്സരത്തിൽ രണ്ടാം സ്ഥാനം ( 2 ലക്ഷം രൂപയും പ്രശസ്തിപത്രവും) കരസ്ഥമാക്കി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി,ജില്ലയ്ക്ക് അഭിമാനമായി.ഏവരെയും ചേർത്തുപിടിച്ച്,ദീർഘവീക്ഷണത്തോടെ വിദ്യാലയം നടപ്പിലാക്കിയ നയതന പദ്ധതികൾ വിവിധ ഘട്ടങ്ങളിലെ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്.കൊച്ചിയിലെ മെറിഡിയൻ ഇൻറർനാഷണൽ കൺവെൻഷനൽ സെൻററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാന
സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും
തിരുവനന്തപുരം : സെപ്‌തംബർ 30 – ദുർഗാഷ്‌ടമി,ഒക്‌ടോബർ ഒന്ന് – മഹാനവമി,ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.അതിനാല്‍,ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം.അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുക.ഇതില്‍ പലതും ദേശീയ അവധി ആയതിനാല്‍ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം.എടിഎമ്മില്‍ പണം തീരാൻ സാദ്ധ്യതയുള്ളതിനാല്‍ കയ്യില്‍ ആവശ്യത്തിന് പണം കരുതുക.അടുപ്പിച്ചുള്ള അവധിയായതിനാല്‍ എടിഎമ്മില്‍ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല. നേരത്തേ സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍
ഇനി ചെക്ക് മടങ്ങിയാല്‍ പണി കൂടും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സുപ്രീം കോടതി
ഡൽഹി : ചെക്ക് മടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി.നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്‌ട് (കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം),138ആം വകുപ്പ് പ്രകാരമുള്ള കേസുകളിലെ വർദ്ധനവ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത്തരം നിരവധി കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്.ആറ് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ പ്രതിയെ വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ചെക്ക് ഒപ്പിട്ട് നല്‍കിയാല്‍ അത് നിയമപരമായി സാധുവാകുമെന്ന് കോടതി വ്യക്തമാക്കി.ചെക്ക് ഒപ്പിട്ടുകൊടുക്കുന്നയാള്‍ സ്വീകരിക്കുന്നയാള്‍ക്ക് കടക്കാരനാവുമെന്ന് അനുമാനിക്കണം.അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട
കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി
ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ.28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്.റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു.ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.