• admin

  • November 5 , 2020

ലാസ്‌വെഗാസ് : അമേരിക്കയില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ ട്രംപ്-ബൈഡന്‍ അനുകൂലികള്‍ തമ്മില്‍ തെരുവില്‍ ഏ‌റ്റുമുട്ടലുണ്ടായി. നേരത്തെ റിപബ്ളിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ ലാസ്‌വെഗാസില്‍ ട്രംപിനെ അനുകൂലിച്ച്‌ പ്രകടനം നടത്തിയിരുന്നു. ഓരോ വോട്ടും എണ്ണണമെന്നും ഇപ്പോള്‍ നടക്കുന്ന വോട്ടെണ്ണല്‍ നിര്‍ത്തി വയ്‌ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ജനവിധി അംഗീകരിക്കണമെന്ന് ട്രംപിനോട് എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അതേ സമയം നിലവില്‍ വൈ‌റ്റ് ഹൗസിലടക്കം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കയാണ്. മാന്‍ഹട്ടനില്‍ പ്രതിഷേധിച്ച 60ഓളം പ്രക്ഷോഭകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിനിടെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രംപ് അമേരിക്കന്‍ സുപ്രീംകോടതിയെ സമീപിച്ചു.