കൽപ്പറ്റ : പടക്ക കടക്ക് ലൈസൻസ് പുതുക്കി നൽകാതെ പഞ്ചായത്തധികൃതർ പീഡിപ്പിക്കുന്നതായി പരാതി. പൂതാടി പഞ്ചായത്തിലെ കേണിച്ചിറയിൽ 2016 മുതൽ പടക്ക കട നടത്തിവന്നിരുന്ന പുത്തൻപുരയിൽ പി.സി. പ്രദീപ് കുമാറിനാണ് ദുരനുഭവം .തനിക്കനുകൂലമായ കോടതി വിധി ഉണ്ടായിട്ടും മറ്റൊരു മെസ് ഹൗസിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറി തന്നെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും ഇദ്ദേഹം കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2021 ജൂലായ് മുതലാണ് തൻ്റെ കടക്ക് സമീപം മറ്റൊരു മെസ്സ് ആരംഭിക്കുന്നതിനും തൻ്റെ കട ഒഴിപ്പിക്കാനും ശ്രമം തുടങ്ങിയത്. പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് പ്രകോപനമായത്. പൂട്ടികിടക്കുന്ന സ്ഥാപനത്തിന് ഒരു വർഷത്തിലധികമായി വാടക കൊടുത്തു വരികയാണ് .450 കിലോ സ്ഫോടക വസ്തുക്കൾ വിൽക്കാനാകാതെ കെട്ടികിടക്കുകയാണ്. പരാതിപ്പെട്ടപ്പോൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായിട്ടില്ല. ഇപ്പോൾ താൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണന്നും പ്രദീപ് കുമാർ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി