• admin

  • January 15 , 2020

ന്യൂഡല്‍ഹി :

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടത്തുന്നതിന് സ്‌റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. 

വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള നിരീക്ഷകസമിതിയുടെ മേല്‍നോട്ടത്തില്‍ ജല്ലിക്കട്ട് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

മധുര ആവണിയാപുരത്ത് നടക്കുന്ന ജല്ലിക്കട്ട് മത്സരം തുടരും. 700 കാളകളും 730 ആളുകളാണ് ഇവിടെ മത്സരത്തില്‍ പങ്കെടുക്കുന്നത്.