• admin

  • August 1 , 2022

കല്‍പ്പറ്റ :   മാധ്യമ പ്രവര്‍ത്തകന്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയിമിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് നടത്തി. ടി സിദ്ദിഖ് എം.എല്‍.എ സദസ് ഉദ്ഘാടനം ചെയ്തു. കെ.എം ബഷീറിന് മരണാനന്തര നീതി ലഭ്യമാക്കുന്നതിന് പകരം വീണ്ടും കൊലചെയ്യുന്ന സാഹചര്യമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിലൂടെ സംഭവിച്ചത്. നിയമം പാലിക്കാന്‍ നേതൃത്വം കൊടുക്കേണ്ട അഡ്മിനിസ്‌ട്രേഷന്‍ വിംഗിലെ അതിപ്രധാനിയായ ജീവനക്കാരനാണ് ശ്രീറാം. എന്നാല്‍ താന്‍ ചെയ്ത നിയമലംഘനം മായ്ച്ചുകളയാനാണ് അയാള്‍ ശ്രമിച്ചത്. സിവില്‍ സര്‍വീസിന്റെ നീതിശാസ്ത്രമോ, മെഡിക്കല്‍ നീതിശാസ്ത്രമോ, സാമൂഹിക ഉത്തരവാദിത്തമോ ഈ കുറ്റകൃത്യത്തിന് ശേഷവും അയാള്‍ കാണിച്ചില്ല. അപ്പോഴെല്ലാം താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടക്കുകയായിരുന്നു തന്റെ അധികാരമുപയോഗിച്ച് അയാള്‍. അത്തരത്തില്‍ ഒരാളെ മജിസ്റ്റീരിയല്‍ പദവിയില്‍ നിയമിക്കുന്നത് സാധാരണക്കാര്‍ക്കടക്കം ഭീതിയുണ്ടാക്കുന്നതാണ്. ഇക്കാരണത്താല്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാം ചെയ്യാന്‍ ഭരണകൂടം തയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടി സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. സംഗമത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. എം കമല്‍ വിഷയാവതരണം നടത്തി. ഷിന്റോ ജോസഫ്, കെ മുസ്തഫ, മന്‍സൂര്‍ അബ്ദുല്‍ ഖാദിര്‍, കെ.എ ഹരീഷ്, മിഥുന്‍ സുധാകരന്‍, ഷാമില്‍ അമീന്‍, ഇല്ല്യാസ് പള്ളിയാല്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ സംഗമത്തില്‍ ട്രഷറര്‍ വി.ആര്‍ രാകേഷ് നന്ദി പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ജിതിന്‍ ജോസ്, നീനു മോഹന്‍, അനീസ് അലി, കെ.എസ് മുസ്തഫ, പി.എം കൃഷ്ണകുമാര്‍, ഷമീര്‍ മച്ചിങ്ങല്‍, ഷഫീക് മുണ്ടക്കൈ, ദീപക് മലയമ്മ, ജെയ്‌സണ്‍ കെ തോമസ്, ജിനു നാരായണന്‍, ജിന്‍സ് തോട്ടുങ്കര, ശില്‍പ സുകുമാരന്‍, വിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.