ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി : കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി.നിഥാരി പരമ്പര കൊലപാതകങ്ങളില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്.ചീഫ് ജസ്റ്റിസ് ആര്‍ ബി ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്,വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.കോലിയെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും കോലി കുറ്റവിമുക്തനായി. 2006 ഡിസംബറില്‍ കോലി ജോലി ചെയ്തിരുന്ന,

Read More

സ്കൂളിലേക്ക് പണവും മൊബൈൽ ഫോണും കൊണ്ടുവന്നില്ല,വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി സഹപാഠികൾ;ഗുരുതര പരിക്ക്

ബെംഗളൂരു : മൈസൂരുവിൽ സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ പതിമൂന്ന് വയസ്സുകാരനു ഗുരുതര പരുക്ക്.സഹപാഠികൾ വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോയി സ്വകാര്യഭാഗത്ത് ചവിട്ടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.3 പേർ ചേർന്നായിരുന്നു ആക്രമണം.മർദിച്ച വിദ്യാർഥികൾ,ആക്രമിക്കപ്പെട്ട വിദ്യാർഥിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടു വരാനായി പറഞ്ഞിരുന്നു. ഇത് അനുസരിക്കാത്തതിനാണ് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്.താൻ നാലു വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് വിദ്യാർഥി പ്രതികരിച്ചു.നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്.അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും മാറ്റമുണ്ടായില്ല.തന്റെ കൈ

Read More

പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം:സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ഡൽഹി : പൊതുവിടങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സുരക്ഷിതമായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ,സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Read More

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’:ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്

ബെംഗളൂരു : ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫൊറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.ഡോ.മഹേന്ദ്ര റെഡ്ഡി,ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിനു നിര്‍ണായക തെളിവായിരിക്കുന്നത്.കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കാമുകിയുടെ

Read More

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു;2.84 കോടി വോട്ടര്‍മാര്‍,2798 പ്രവാസികൾ

ഡൽഹി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്.തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.ഇതിനു പുറമെ,പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ

Read More

ഭാര്യയുമായി വഴക്ക്,ഇരട്ട പെൺകുട്ടികളെ കാട്ടിൽ കൊണ്ടുപോയി തീയിട്ടു കൊന്നു;പിതാവ് കീഴടങ്ങി

മുംബൈ : മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം.32 വയസ്സുകാരനായ പിതാവ് രാഹുൽ‌ ചവാൻ അറസ്റ്റിലായി.ഇയാൾ കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.കുട്ടികളെ കൊലപ്പെടുത്തിയ

Read More

ടേക്ക് ഓഫിനു പിന്നാലെ പക്ഷിയിടിച്ചു;എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി : നാഗ്പുരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പുരിൽ തിരിച്ചിറക്കി.വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു.വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റി. ‘ഒക്ടോബർ 24ന് നാഗ്പുരിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എഐ466,ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചു.വിമാനത്തിന്റെ പരിശോധനയ്ക്കായി,സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച് മുൻകരുതൽ എന്ന നിലയിൽ നാഗ്പുരിലേക്ക് തിരികെയിറക്കാൻ

Read More

ഇന്ത്യയിലെ ആദ്യത്തെ സമ​ഗ്ര എ ഐ ഫിലിംമേക്കിങ് പ്രോഗ്രാം കേരളത്തിൽ നിന്ന്:ലോഗോ ലോഞ്ചിംഗ് കമൽഹാസൻ എം.പി.നിർവഹിച്ചു

ചെന്നൈ : ഹോളിവുഡിനെ വരെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിൽ നിന്നൊരു ഫ്യൂച്ചറിസ്റ്റിക് സംരംഭം.സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ( School of Storytelling – SOS) എന്ന സംരംഭം പ്രവർത്തനമാരംഭിച്ചു.ഒരു ഫ്യൂച്ചർ സ്റ്റോറിടെല്ലിങ് സ്കൂൾ ആണിത്.ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോ​ഗപ്പെടുത്തി നമ്മുടെ സിനിമയും ആനിമേഷനും മറ്റ് കഥപറച്ചിൽ ഉപാധികളും റീഡിഫൈൻ ചെയ്യുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം.ലോകം ഉറ്റുനോക്കുന്ന സിനിമകളുണ്ടാകുന്ന മലയാളത്തിൽ നിന്ന് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ത്യയിൽ തന്നെ ആദ്യത്തെ സമ​ഗ്ര എ ഐ ഫിലിംമേക്കിങ്

Read More

അഹമ്മദാബാദ് വിമാന അപകടം;സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മരിച്ച പൈലറ്റിന്റെ പിതാവ്

ന്യുഡൽഹി : സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു.മരിച്ച പൈലറ്റിന്റെ പിതാവ് പുഷ്കരാജ് സബർവാളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം എന്ന ആവശ്യവുമായി പൈലറ്റിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എയർ ക്രാഫ്റ്റ് ആക്സിഡന്റ ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.പൈലറ്റുമാരുടെ പിഴവാണ് അപകടത്തിന് കാരണമാണെന്ന രീതിയിലുള്ള പരാമർശങ്ങൾ

Read More

ദേശീയ അവാർഡ് ജേതാവ്,ഡോ എം ടിnബുഷൈറിന് ഡൽഹിയിൽ ആദരം

ഡൽഹി : ദേശീയ പുരസ്കാര ജേതാവും മലയാളി ശാസ്ത്രജ്ഞനുമായ ഡോ എം ടി ബുഷൈറിന് സഹപാഠികളായ സുഹൃത്തുക്കൾ ചേർന്ന് ആദരം നൽകി,ഇ ഗവേണൻസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിനു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ നാഷണൽ ഇ ഗവെർണൻസ് അവാർഡിനാണ് ബുഷൈർ ഉൾപ്പെടെയുള്ള ടീമിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത്. 2005 – 2008 ബാച്ചിൽ ഫാറൂക്ക് കോളേജ് ഫിസിക്സ് വിദ്യാർത്ഥി ആയിരുന്നു,തുടർന്ന് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും,ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് പി

Read More

എടിഎമ്മിൽ പശ തേച്ച് കാർ‌ഡ് കുടുക്കും; സഹായത്തിന് ‘കസ്റ്റമർ കെയർ’ നമ്പറും, വൻ തട്ടിപ്പ് സംഘം പിടിയിൽ

ന്യൂഡൽഹി : എടിഎം മെഷീനിൽ പശ തേച്ച് കാർ‌ഡ് തടസ്സപ്പെടുത്തി പണം തട്ടിയ രണ്ട് പേർ അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ നെബ് സരായ് സ്വദേശികളായ റൗഷൻ കുമാർ (23),പിന്റു കുമാർ (32) എന്നിവരാണു പിടിയിലായത്. ഡൽഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളിൽ 50ലധികം തട്ടിപ്പ് ഇവർ നടത്തി.ഇതുവരെ ഒമ്പത് ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്,നാല് എഫ്‌ഐആറുകളും അഞ്ച് പരാതികളും പ്രതികൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എടിഎം കാർഡ് സ്ലോട്ടിൽ പശയോ ഫെവിസ്റ്റിക്കോ പ്രയോഗിച്ച് ഉപഭോക്താക്കളുടെ കാർഡുകൾ കുടുക്കുകയാണു പ്രതികൾ ചെയ്തിരുന്നത്.തുടർന്ന് എടിഎമ്മിനു

Read More

‘എയിംസ് കോഴിക്കോട് വേണം,വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണം’; മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നാല് പ്രധാന ആവശ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.നാല് സ്ഥലങ്ങൾ നേരത്തെ നിർദ്ദേശിച്ചിരുന്നു.കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി,ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയിൽ കേന്ദ്ര ഇടപെൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട്

Read More

മൂന്ന് പേർക്ക് ദേശീയ തലത്തിൽ ഒന്നാം റാങ്ക്:അഭിമാന നേട്ടത്തിൽ കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ

കൽപ്പറ്റ : സ്കിൽ ഇന്ത്യ പരീക്ഷയിൽ വയനാടിന് അഭിമാന നേട്ടം.38 ലക്ഷം പേർ പരീക്ഷയെഴുതിയ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ചരിത്ര വിജയം നേടി കൽപ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐ ദേശീയ തലത്തിൽ മൂന്ന് പേർക്ക് ഒന്നാം റാങ്ക് ലഭിച്ചു.മെക്കാനിക്കൽ ഡീസൽ ട്രേഡിൽ ഒന്നാം റാങ്കുകാരനായ പി.ആർ അഖിൽ ദേവ് ഡൽഹിയിൽ പ്രധാനമന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.മികച്ച ഐടിഐക്കുള്ള ദേശീയ പുരസ്കാരം നേടിയ കൽപ്പറ്റ കെ എം എം ഗവൺമെൻറ് ഐടിഐ ഇത്തവണ സുവർണ്ണ നേട്ടമാണ് ഉണ്ടായത്. ഫ്രണ്ട് ഓഫീസ്

Read More

ഇനി ചെക്ക് മടങ്ങിയാല്‍ പണി കൂടും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സുപ്രീം കോടതി

ഡൽഹി : ചെക്ക് മടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ സുപ്രീം കോടതി.നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്‌ട് (കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം),138ആം വകുപ്പ് പ്രകാരമുള്ള കേസുകളിലെ വർദ്ധനവ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത്തരം നിരവധി കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്.ആറ് ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ പ്രതിയെ വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ചെക്ക് ഒപ്പിട്ട് നല്‍കിയാല്‍ അത് നിയമപരമായി സാധുവാകുമെന്ന് കോടതി വ്യക്തമാക്കി.ചെക്ക് ഒപ്പിട്ടുകൊടുക്കുന്നയാള്‍ സ്വീകരിക്കുന്നയാള്‍ക്ക് കടക്കാരനാവുമെന്ന് അനുമാനിക്കണം.അങ്ങനെയല്ലെന്ന് തെളിയിക്കേണ്ട

Read More

കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി

ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ.28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്.റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു.ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.

Read More

കരൂര്‍ ദുരന്തം;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്.അപകടത്തില്‍ പരിക്കേറ്റ 100-ഓളം പേർക്ക് 2 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.പാർട്ടിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ദുരന്തത്തില്‍ അതീവ ദുഃഖമുണ്ടെന്ന് വ്യക്തമാക്കിയ വിജയ്,തന്റെ ഹൃദയം വേദന നിറഞ്ഞതാണെന്ന് കുറിച്ചു.“എന്റെ ഹൃദയം സഹിക്കുന്ന വേദന പ്രകടിപ്പിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല.എന്റെ കണ്ണുകളും മനസ്സും

Read More

‘വിവരിക്കാനാകാത്ത ദുരന്തം’;മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍,’രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടക്കാന്‍ പാടില്ലാത്തത്’

ചെന്നൈ : ടിവികെ റാലിക്കിടെ തിരക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ കരൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തി.കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രി ആരാഞ്ഞു. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ദുരന്തത്തിൽ 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരില്‍

Read More

പി എഫ് തുക ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം

ഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത.എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.ഈ വർഷം മാർച്ചിൽ,നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ,തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു എ ടി എം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന് ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ്

Read More

1.4 കോടിയിലധികം ആധാര്‍ നമ്പറുകള്‍ റദ്ദാക്കി; പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ആരെയെല്ലാം?

ന്യൂഡല്‍ഹി : രാജ്യത്തുടനീളമുള്ള 1.4 കോടിയിലധികം വ്യക്തികളുടെ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകളാണ് ഇത്തരത്തില്‍ നിര്‍ജ്ജീവമാക്കിയത്. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മരിച്ചവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണിത്. ‘ക്ഷേമ പദ്ധതികളുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനും ദുരുപയോഗം തടയുന്നതിനും മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കേണ്ടത് ആവശ്യമാണ്.വ്യാജ

Read More

ശ്രീനഗറില്‍ മേഘവിസ്‌ഫോടനം 9 മരണം,ദേശീയ പാത ഒലിച്ചുപോയി

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും മേഘവിസ്‌ഫോടനം.പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 9 പേര്‍ മരിച്ചു.10 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.ഹിമാചലിലെ മണാലിയിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.വിവിധ മേഖലകളില്‍ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടര്‍ന്ന് ദോഡയെയും കിഷ്ത്വാറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 244 ലെ ഗതാഗതം നിര്‍ത്തിവച്ചു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് അടുത്ത വിമാനത്തില്‍ പോയി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.അടിയന്തര പുനരുദ്ധാരണ

Read More

ബില്ലുകള്‍ തടഞ്ഞുവെക്കാനുള്ള ഗവര്‍ണറുടെ അധികാരം;ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : സംസ്ഥാനത്തെ ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തില്‍ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കില്‍ മണി ബില്ലുകള്‍ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് ബില്‍ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്.ഈ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണെങ്കില്‍ മണി ബില്‍ പോലും ഗവര്‍ണര്‍ക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.ഈ സാഹചര്യം സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്,ജസ്റ്റിസ്

Read More

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല;റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ.ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും.പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്.ദേശീയ താല്‍പ്പര്യവും സാമ്പത്തിക താല്‍പ്പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്.കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും.ഇന്ത്യ- റഷ്യ ബന്ധം മുന്നോട്ടു പോകുമെന്നും വിനയ് കുമാര്‍ വ്യക്തമാക്കി. റഷ്യയില്‍

Read More

‘ഒരു വിട്ടുവീഴ്ചയും വേണ്ട’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

ന്യൂഡല്‍ഹി : ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും,കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.വെളിപ്പെടുത്തലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും എഐസിസി വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപി ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി രംഗത്തു വന്നിരുന്നു.വോട്ടു ചോരി ക്യാംപെയ്‌നുമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ,കേരളത്തിലെ

Read More

മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല:സുപ്രിംകോടതി

ന്യൂഡൽഹി : മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി.ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡൻസ് ജേർണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ തകർന്നതായുള്ള റിപ്പോർട്ടുകൾക്ക് എതിരായ പരാതിയിൽ അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.സിദ്ധാർത്ഥ് വരദരാജനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി

Read More

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 9ന്

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി  തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം ഏഴിന് പുറപ്പെടുവിക്കും.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആയിരിക്കും. തെരഞ്ഞെടുപ്പ് ഫലം പോളിങ് ദിനമായ സെപ്റ്റംബര്‍ 9 ന് തന്നെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി  രാജിവെച്ചതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 74 കാരനായ ധന്‍കര്‍ ഉപരാഷ്ട്രപതി പദവി രാജിവെച്ചത്. എന്നാല്‍

Read More

വിസ്‌മയ കേസ്; പ്രതി കിരൺകുമാ റിന് ജാമ്യം:അനുവദിച്ച് സുപ്രീം കോടതി

ഡൽഹി : സ്ത്രീധനപീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്‌മയ ജീവനൊടുക്കിയ കേസിൽ പ്രതി കിരൺകുമാ റിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീ രുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പി ക്കണമെന്ന ഭർത്താവ് കിരൺകുമാറിന്റെ ആവ ശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ തനിക്കെതിരായ ശിക്ഷ മരവിപ്പിക്ക ണം, ജാമ്യം നൽകണം തുടങ്ങിയ ആവശ്യങ്ങ ൾ ഉന്നയിച്ചാണ് കിരൺകുമാർ സുപ്രീംകോട തിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യ ങ്ങളുമായി കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, രണ്ടുവർഷമായി ട്ടും ഹൈക്കോടതിയിൽ

Read More

ഓപ്പറേഷൻ സിൻഡൂർ: ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണം നടത്തി

ഡൽഹി : ഇന്ന് ഒരുമണിയോടെ, ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു, പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചു, അവിടെ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തത്. മൊത്തത്തിൽ, ഒമ്പത് (9) സൈറ്റുകൾ ലക്ഷ്യമിട്ടിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതും, അളക്കപ്പെട്ടതും, സ്വഭാവത്തിൽ വ്യാപനം ഉണ്ടാക്കാത്തതുമാണ്. പാകിസ്ഥാൻ സൈനിക സൗകര്യങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ ഗണ്യമായ സംയമനം പാലിച്ചു. 25

Read More

ഓൺലൈൻ മാധ്യമ പ്രവർത്തക – കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടി ജൂണിൽ.

ബാഗ്ളൂരു : കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി. രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ

Read More

ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി.പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി പൊലീസ് പറയുന്നതനുസരിച്ച്‌, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കുടഗിൽ അതിമാരക മയക്കുമരുന്നുമായി മലയാളിയടക്കം 3 പേർ അറസ്റ്റിൽ

മടിക്കേരി : കുടഗ് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന്,MDMA കൈവശം വച്ചതിന് മലയാളിയടക്കം 3പേർ അറസ്റ്റിൽ എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം. അഷ്‌റഫ് (44), സർഫുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത് പ്രതികളിൽ നിന്ന് അതിമാരക മയക്ക് മരുന്നായ മെത്താഫീൻ 10.37 ഗ്രാം ഇവരിൽ നിന്ന് പിടിച്ചെടുത്തു.. കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ബ്രീസ കാറും പിടിച്ചെടുത്തു.മയക്ക് മരുന്ന് വിൽപ്പന / വിതരണം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.മടിക്കേരി ഡിഎസ്പി പി.എ.

Read More