ബാഗ്ളൂരു : കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി. രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ
Category: National
ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം
ഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി.പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി പൊലീസ് പറയുന്നതനുസരിച്ച്, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടഗിൽ അതിമാരക മയക്കുമരുന്നുമായി മലയാളിയടക്കം 3 പേർ അറസ്റ്റിൽ
മടിക്കേരി : കുടഗ് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന്,MDMA കൈവശം വച്ചതിന് മലയാളിയടക്കം 3പേർ അറസ്റ്റിൽ എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം. അഷ്‌റഫ് (44), സർഫുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത് പ്രതികളിൽ നിന്ന് അതിമാരക മയക്ക് മരുന്നായ മെത്താഫീൻ 10.37 ഗ്രാം ഇവരിൽ നിന്ന് പിടിച്ചെടുത്തു.. കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ബ്രീസ കാറും പിടിച്ചെടുത്തു.മയക്ക് മരുന്ന് വിൽപ്പന / വിതരണം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.മടിക്കേരി ഡിഎസ്പി പി.എ.
വയനാട് ഉൾപ്പെടുന്ന വിദർഭ പാക്കേജിന്റെ പ്രവർത്തനം എന്തായെന്നും റബറിനെ താങ്ങുവില പട്ടികയിൽ പെടുത്തുമോ എന്നും പ്രിയങ്ക;മുളക് ഉൾപ്പെടുത്തിയെന്ന് മന്ത്രി;ലോകസഭയിൽ ബഹളം
ന്യൂഡൽഹി : റബറിനെ താങ്ങുവിളകളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉൾപ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മറുപടിയിൽ പ്രതിപക്ഷ എം.പി.മാർ പാർലമെന്റിൽ പ്രതിഷേധിച്ചു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ കേരളത്തിലെ വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്നുണ്ടെന്നും ഈ മൂന്നു ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകമായ യോഗം വിളിക്കുമോ എന്നും പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റിൽ ചോദ്യോത്തരവേളയിൽ ചോദ്യമുന്നയിച്ചു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന
സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യം: ജുനൈദ് കൈപ്പാണി
ന്യൂഡൽഹി : രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്.ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ പുനർ
ഡൽഹി നിസാമുദ്ദീനിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
ഡൽഹി : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറുമായ ജുനൈദ് കൈപ്പാണിയെ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.ഹസ്രത് നിസാമുദ്ദീൻ ദർഗ ഖാദിമുകളിൽ സുപ്രധാനിയും കുടുംബത്തിലെ പിന്തുടർച്ചക്കാരനുമായ സയ്യിദ് ഹമ്മാദ് നിസാമി, ബാബർ സയ്യിദ് മുഹമ്മദ് ഗുഫ്രാൻ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തി.
വയനാട്ടിൽ സ്ഥിതി അത്യന്തം ആശങ്കാകജനകമെന്ന് : പ്രിയങ്ക ഗാന്ധി.വനാതിർത്തിയിലെയും തീരദേശത്തെയും മനുഷ്യജീവന് സംരക്ഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു. ഡി.എഫ്.എം.പി. മാരുടെ പ്രതിഷേധം.
ന്യൂഡൽഹി : വനാതിർത്തികളിൽ വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യ ജീവന് സംരക്ഷണം ആവശ്യപ്പെട്ടും, കടൽ കൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്റെ ഖനനത്തിനുമെതിരെ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്. എം.പി.മാർ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. കേരളത്തിൽ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലും കടൽ തീരത്ത് മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനുമെതിരെയാണ് എം.പി. മാർ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ
വിമൻസ് അണ്ടർ 19 ഏകദിനം : കേരളത്തിനെതിരെ വിജയവുമായി ഹരിയാന
നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36ആം ഓവറിൽ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. മധ്യനിര കരുതലോടെ ബാറ്റ് വീശിയെങ്കിലും സ്കോറിങ്ങിൻ്റെ വേഗം കൂട്ടാനായില്ല.അവസാന ഓവറുകളിൽ ഇസബെലും നിയ
ഉല്ലാസ യാത്രാ സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി. സി. ബസ് കൊക്കയിലേക്ക് മറിഞ് നാല് പേർ മരിച്ചു
ഇടുക്കി : പുല്ലുപാറയ്ക്ക് സമീപം കെ.എസ് ആർ.ടി.സി ബസ് കൊക്കയിലേക്കു മറിഞ്ഞ് ഉല്ലാസ യാത്ര സംഘത്തിലെ നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരിക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് മരത്തിൽ തട്ടി നിൽക്കുകയാണ്. ബസിന്റെ ബ്രേക്ക്
ഇന്ത്യയിലും എച്ച് എം.പി. വി.:കർണാടകയിൽ രണ്ട് ഹ്യുമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകൾ സ്ഥിരീകരിച്ചു
ന്യൂഡൽഹി : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കർണാടകയിൽ രണ്ട് HMPV കേസുകൾ സ്ഥിരീകരിച്ചു.. ശ്വസന സംബന്ധമായ വൈറസ് രോഗങ്ങളിലുടനീളം ഐ.സി.എം.ആർ. നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി ആണ് ഈ കേസുകൾ തിരിച്ചറിഞ്ഞിരിക്കുന്നത്.HMPV ലോകമെമ്പാടും ഇന്ത്യയിലെയും സഞ്ചരിക്കുന്ന ഒരു വൈറസ് ആണ്. HMPV ബന്ധപ്പെട്ട ശ്വസന രോഗങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഐ.സി.എം.ആറിന്റെ നിലവിലെ ഡാറ്റയും ഐ.ഡി.എസ്.പി (IDSP) നെറ്റ്‌വർക്കിന്റെ വിവരങ്ങളും അനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസാ-പോലുള്ള രോഗങ്ങൾ (ILI) അല്ലെങ്കിൽ ഗുരുതര
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു
ഡൽഹി : മുൻ പ്രധാനമന്ത്രിയും ലോകം കണ്ട പ്രധാന സാമ്പത്തിക വിദഗ്ധരിൽ ഒരാളുമായ ഡോ. മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെ ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ്
കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 25.4 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി പന്ത്രണ്ടാം ഓവറിൽ ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് നിരയുടെ തകർച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. ഇന്നിങ്സിൻ്റെ ഒരു ഘട്ടത്തിലും കേരള ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാൻ കഴിഞ്ഞില്ല. ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈയും കാമിൽ അബൂബക്കറും
എം.ടി. വാസുദേവൻ നായരുടെ മകളുമായി ഫോണിൽ സംസാരിച്ച് രാഹുൽ ഗാന്ധി
ഡൽഹി : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മകൾ അശ്വതിയെ ഫോണിൽ വിളിച്ച് വാസുദേവൻ നായരുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരായുകയും എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു ആശംസിക്കുകയും ചെയ്തു.
വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം
ഡൽഹി : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ സംയുക്തമായി വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിന് കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്.
കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍
കോഴിക്കോട് : കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.അടുത്ത കാലങ്ങളിൽ വരെ മാർക്കടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. കേരളത്തിലെ അമിതമായ മാർക്ക് നൽകുക വഴി ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള നാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച
മികച്ച തദ്ദേശ ജനപ്രതിനിധി : അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്
ന്യൂഡൽഹി : രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കർ ദേശീയ അവാർഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. മികവാർന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവുമാണ് അവാർഡിന് അർഹമാക്കിയതെന്ന് അവാർഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് അവാർഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ
സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
ഡൽഹി : സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച്
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ : സുപ്രീംകോടതി നടപടി ഉണ്ടാക്കും
ഡൽഹി : സുപ്രിം കോടതി അതിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിരവധി ഐടി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നിട്ടും കേസുകളുടെ കെട്ടിക്കിടപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൻ്റെ (എൻജെഡിജി) കണക്കനുസരിച്ച് 82,989 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.
ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജമാകെ ചർച്ചയാകുന്നു
ഡൽഹി : ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ, ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം
ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറുന്നു : പകരം ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറാകും.ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ് നീക്കം.ഇന്നത്തെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.
ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു
ഡൽഹി : ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ, ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.
തൃശൂർ : എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്.2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മയക്കുമരുന്ന് ഹൈദരാബാദിൽ
പ്രകൃതിദത്ത വജ്രാഭരണം വിപണിയിൽ ഇന്ത്യ രണ്ടാമത്
മുംബൈ: പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് .പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഉപഭോഗത്തിൽ ആഗോള വിപണിയിൽ 11ശതമാനം വിപണി വിഹിതമാണ് ഇന്ത്യയ്ക്കുള്ളത്. വളർന്നുവരുന്ന വിപണി എന്ന നിലയിൽ ഇടത്തരക്കാരുടെ സാമ്പത്തിക മുന്നേറ്റം വജ്രാഭരണ വിപണിയിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് അഭിപ്രായമുണ്ട്. സമീപകാലത്ത് വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ടൈറ്റാൻ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ മൂല്യത്തിൽ 30 മുതൽ 35% വരെ വിഹിതം വജ്രഭരണ വിഭാഗത്തിൽ നിന്നാണെന്ന് സി.ഇ.ഒ
ഡീപ് ഫെയ്ക്കുകളെ നിയന്ത്രിക്കണമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഇൻറർനെറ്റിലെ ഡീപ്പ് ഫെയ്ക്കുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഈ വിഷയത്തിൽ വന്ന രണ്ട് ഹരജികൾ പരിഗണിക്കവേ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവുവുമാണ് അപകടങ്ങളെക്കുറിച്ച് പരാമർശിച്ചത്. ഇന്ന് കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ ആവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഡീപ്പ് ഫേക്കുകൾ നിർമ്മിക്കുന്ന പ്ലാറ്റ്ഫോമുകളെ ഐ.ടി നിയമത്തിനു കീഴിൽ ഇൻറർ മീഡിയ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡീപ് ഫേയ്ക്കുകൾ തലവേദനയാണെന്ന് കേന്ദ്രസർക്കാരും കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ
നീറ്റ് പീജി പരീക്ഷ : ദേശീയതല സീറ്റ് അലോട്ട്മെന്റ് എം സി സി നടത്തും
ഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ( എൻ ബി ഇ എം എസ് ) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് ( നീറ്റ് പി.ജി 2024) അടിസ്ഥാനമാക്കി ദേശീയതലത്തിൽ നികത്തുന്ന സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് പ്രവേശനം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ( എം.സി.സി) വഴി ആയിരിക്കും. സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ആയിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ
മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോക്ടർ സ്വീകൃതി ഒഡീഷ്യയിലേക്ക് മടങ്ങി
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന്