കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കുന്ന കൊച്ചി ബിനാലെ ആറാം പതിപ്പിനായി സേവനമനുഷ്ഠിക്കാൻ വോളണ്ടിയർമാർക്ക് അവസരം.നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്.ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പതിപ്പിന്റെ പ്രമേയം.ലോകമെമ്പാടുമുള്ള കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിപ്പിച്ച് കൊച്ചിയിലെ വിവിധ വേദികളിലായാണ് ബിനാലെ അരങ്ങേറുന്നത്.ഈ കലാവിരുന്നിന്റെ സുഗമമായ നടത്തിപ്പിനായി കലാസൃഷ്ടികളുടെ നിർമ്മിക്കാനും വേദികളില്‍ അവയെ സ്ഥാപിക്കാനും ഫൗണ്ടേഷനെ സഹായിക്കാൻ വോളണ്ടിയർമാർക്ക് അവസരം ലഭിക്കും. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലുള്ള
Category: Ernakulam
രാജ്യത്തെ 50 വനിതാ നേതാക്കളില്‍ ഒരാളായി മ്യൂസിക് പണ്ഡിറ്റ് സ്ഥാപക സേറ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സിഇഒ സെറാ ജോണിനെ ഇന്ത്യയിലെ മികച്ച അൻപത് വനിതാ നേതാക്കളിൽ (2025) ഒരാളായി തെരഞ്ഞടുത്തു.വേർവ് മാനേജ്മെന്റ് സംഘടിപ്പിച്ച വനിതാ നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.ബ്ലൂടിംബ്രെ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2021 ല്‍ സ്ഥാപിതമായ സംരംഭമാണ് മ്യൂസിക് പണ്ഡിറ്റ്.സംഗീത പഠനം സന്തോഷകരവും ആകർഷകവും ഫലപ്രദവുമാക്കാൻ ചിട്ടയായ അദ്ധ്യാപന രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.ഇന്ത്യ,മധ്യേഷ്യ,
വ്യത്യസ്തനാം ഡോക്ടർ;അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി
അങ്കമാലി : പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു.അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു.പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ മാരത്തൺ ഓടിയെത്തിയത്. ചുമതലയേൽക്കുന്നതിന്റെ പതിവ് ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വിട നൽകിയായിരുന്നു ഡോക്ടർ വേറിട്ട തുടക്കം കുറിച്ചത്.കൊച്ചിയിൽ നിന്നും 40 കിലോമീറ്റർ ഓടി അപ്പോളോ അഡ്ലക്സിൽ എത്തിയ ഡോക്ടറെ സ്വീകരിക്കാൻ സിഇഒ ഡോ.ഏബെൽ
ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ പാക്കേജിങ് വ്യവസായത്തിന് തിരിച്ചടി;അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം
കൊച്ചി : ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്കാരങ്ങൾ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (KECBMA).അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിർമാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തിൽ എറണാകുളം ലൂമിനാർ ഹോട്ടലിലാണ് സെമിനാർ സംഘടിപ്പിച്ചത്.ഫെഡറേഷൻ ഓഫ് കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് ഓഫ് ഇന്ത്യയുടെ (എഫ്.സി.ബി.എം) ടാക്സേഷൻ കമ്മിറ്റി ചെയർമാൻ അലോക് കുമാർ ഗുപ്ത മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാനത്തെ നൂറ്റമ്പതോളം കാർട്ടൺ
സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി
കൊച്ചി : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്.അതോടെ വിവാദം അവസാനിക്കട്ടെ.തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്കൂളില്‍ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു.അതോടെ ആ പ്രശ്നം തീര്‍ന്നു. ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ എന്തിന്റെ പേരിലായാലും ആര്‍ക്കും അവകാശമില്ല.
മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്;യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി,രക്ഷകരായി വനംവകുപ്പ്,ഇമ്പോസിഷന്‍ ശിക്ഷ
കൊല്ലം : നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ,തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു.വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്.തുടര്‍ന്ന് പൊലീസും വനംവകുപ്പും ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ രാവിലെ ഏഴരയോടെയാണ് രാജക്കൂപ്പിലെത്തിയത്.എന്നാല്‍ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇവര്‍ക്ക് വഴി തെറ്റി.വഴി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ കാട്ടിനുള്ളില്‍ കുടുങ്ങി എന്ന് മനസിലാക്കിയ ഇവര്‍ പൊലീസ് കണ്ട്രോള്
മാന്‍ കാന്‍കോര്‍ സിഇഒ ഡോ.ജീമോന്‍ കോര ഇഫിയാറ്റ് ചെയര്മാന്
കൊച്ചി : ആഗോളതലത്തിലെ മുന്‍നിര സ്പൈസ് എക്സ്ട്രാക്ഷന്‍ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന്‍ കോരയെ ഇഫിയാറ്റിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് എസന്‍ഷ്യല്‍ ഓയില്‍സ് ആന്‍ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സുഗന്ധതൈലങ്ങള്‍,അരോമ കെമിക്കലുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം, സംസ്കരണം,വ്യാപാരം തുടങ്ങിയ മേഖലകളിലെ ആഗോള കമ്പനികളെ പ്രതിനിധീകരിക്കുന്ന ഉന്നത സംഘടനയാണ് ഇഫിയാറ്റ്.ആഗോളതലത്തില്‍ സങ്കീര്‍ണ്ണമായ നിയന്ത്രണങ്ങള്‍,കാലാവസ്ഥാ വ്യതിയാനം,വിപണിയിലെ അസ്ഥിരത തുടങ്ങിയ കടുത്ത വെല്ലുവിളികളെ വ്യവസായം അഭിമുഖീകരിക്കുന്ന നിര്‍ണായക
ഭാര്യയോട് വൈരാഗ്യം,നഗ്നചിത്രം വാട്സാപ്പ് ഡിപിയാക്കി;അറസ്റ്റ്
പെരുമ്പാവൂർ : ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്.ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം ഡിപിയാക്കാൻ പ്രേരിപ്പിച്ചത്.യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു.യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിനു നൽകിയ മൊഴി.ഇന്‍സ്പെക്ടര്‍ ടി.എം സൂഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് മാസത്തിനിടെ 40000 പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തി;വളർച്ചാ സൂചനയെന്ന് മന്ത്രി രാജീവ്
കൊച്ചി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെ സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും
ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ പ്രതികാരം ചോദിക്കുക തന്നെ ചെയ്യും:വിഡി സതീശന്
കൊച്ചി : ഷാഫി പറമ്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.ഇതില്‍ ഒരു സംശയവും വേണ്ട. മനഃപൂര്‍വം ഷാഫിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.സര്‍ക്കാരിനെതിരെയുള്ള എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്, പൊലീസിനെ അഴിച്ചു വിട്ട് ക്രൂരമര്‍ദ്ദനം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പൊലീസുകാര്‍,എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ നല്ലതായിരിക്കും. ഈ ഗൂഢാലോചനയ്ക്കും അക്രമത്തിനും നേതൃത്വം കൊടുത്ത മുഴുവന്‍ പൊലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടി
‘ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല’
കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത നല്കിയാല്,ഏത് ഭൂമിയും കെട്ടിടവും ഭാവിയില്‍ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരുമെന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി,വി എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ താജ്മഹല്‍,ചെങ്കോട്ട, നിയമസഭാ മന്ദിരം,എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും
പ്രമേഹ രോഗികൾക്കായി അങ്കമാലി അപ്പോളോയിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക്
എറണാകുളം : പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി,അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബെൽ ജോർജ്ജ് നിർവഹിച്ചു.പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്,അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്ക്,രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഹോസ്പിറ്റൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.പ്രമേഹമുള്ള വ്യക്തികൾക്ക് സൗജന്യമായി നേത്രപരിശോധന നടത്തി ഡയബറ്റിക്
വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കൈമലർത്തി കേന്ദ്ര സർക്കാർ;വായ്പകൾ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം
കൊച്ചി : വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നത്.തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്.ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളിൽ കേന്ദ്രം
മുണ്ടക്കൈ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര നിലപാട് നിർണായകം;ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും
കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ,ഇന്നത്തെ നടപടികൾ നിർണായകമാണ്.ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു.ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.കഴിഞ്ഞ
ലോട്ടറി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ
എറണാകുളം : ലോട്ടറിയുടെ ജി.എസ്.ടി 28% ത്തിൽനിന്ന് 40 % ആയി വർദ്ധിച്ചത് മൂലം ലോട്ടറി വിൽപ്പനക്കാർക്ക് ഒരു ടിക്കറ്റിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വരുമാനം കുറഞ്ഞു.പ്രതിദിനം 500 രൂപവരുമാനം ഉണ്ടായിരുന്നവരുടെ വരുമാനം 400 ആയി കുറഞ്ഞു. സമ്മാനത്തിന് ലഭിച്ചിരുന്ന കമ്മീഷൻ 12 ൽ നിന്ന് 9 ആയി കുറഞ്ഞു.ടിക്കറ്റ് വിലവർദ്ധനവ്,ജി.എസ് ടി വർദ്ധനവ് എന്നിവയിടെ പേരിൽ ആറ് മാസത്തിനുള്ളിൽ സമ്മാനങ്ങളിൽ 2 കോടി രൂപയ്ക്ക് മുകളിൽ കുറച്ചു.കേരളലോട്ടറി വാങ്ങുന്നവനും, വിൽക്കുന്നവനും നഷ്ടം
മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ
കൊച്ചി : ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ.സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ,ജീവനക്കാരുടെ ക്ഷേമം,എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം.എഫ്ഐ ഇന്ത്യ 2025,ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സി ഐ ഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയുടെ അവാർഡുകളാണ് ലഭിച്ചത്.എഫ്ഐ ഇന്ത്യ 2025-ൽ സസ്റ്റയിനബിൾ സോഴ്സിങ് മികവിനുള്ള പുരസ്കാരം കമ്പനിയുടെ മിന്റ് സസ്റ്റയിനബിലിറ്റി പ്രോഗ്രാമിന് ലഭിച്ചു. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000-ത്തിലധികം കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലസേചനം 30
‘പല കാര്യങ്ങളും എനിക്കറിയാം, പുറത്ത് പറഞ്ഞാല്‍ താങ്ങാനാവില്ല;അത്തരം വേദികളില്‍ ഇനിയും പോകും’ നടി റിനി ജോര്‍ജ്
കൊച്ചി : പല കാര്യങ്ങളും തനിക്കറിയാമെന്നും അതൊക്കെ തുറന്നുപറഞ്ഞാല്‍ താങ്ങാനാവില്ലെന്നും നടി റിനി ജോര്‍ജ്.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നാലെ, സിപിഎം പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.താന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്നവര്‍ ആര്‍ക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണം. അതു തെളിയിച്ചാല്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയാറാണെന്നും റിനി പറഞ്ഞു. പറവൂരില്‍ സിപിഎം നേതാവ് കെജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ റിനിയും പങ്കെടുത്തിരുന്നു.യോഗത്തില്‍ വച്ച് റിനിയെ ഷൈന്‍
വാറണ്ട് നൽകാൻ ‘റിയാസിനെ കാണാനായില്ല, ശശീന്ദ്രന് വീട്ടിലില്ല’;എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കെട്ടിക്കിടക്കുന്നത് 391 കേസുകള്‍
കൊച്ചി : കേരളത്തിലെ പഴയതും നിലവിലുള്ളതുമായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സംസ്ഥാനത്തുടനീളമുള്ള കോടതികളില്‍ ഇഴയുന്നു. പാര്‍ലമെന്റ്,നിയമസഭാംഗങ്ങള്‍ക്കെതിരായ 391 കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.ഇതില്‍ 59 എണ്ണം 10 വര്‍ഷത്തിലേറെയായി കോടതിയിലാണ്.100 കേസുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെയും ശേഷിക്കുന്ന 232 എണ്ണം അഞ്ച് വര്‍ഷത്തില്‍ താഴെയുമായി കോടതിയിലാണ്.55 കേസുകളില്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും 12 എണ്ണം മാത്രമാണ് നടപ്പിലാക്കിയത്.പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള 59 കേസുകളില്‍ 29 എണ്ണത്തില്‍ പൊലീസിന് സമന്‍സ് ലഭിച്ചില്ല.അവര്‍ക്ക്
വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്തുള്ള ദുല്‍ഖറിന്റെ ഹര്‍ജി;കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിനെതിരെ നടന് ദുല്‍ഖര്‍ സല്മാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കസ്റ്റംസിന്റെ വിദശീകരണം തേടി ഹൈക്കോടതി.ദുല്‍ഖറിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ദുല്‍ഖര്‍ കോടതിയെ സമീപിച്ചത്.എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നാണ് ദുല്‍ഖറിന്റെ വാദം.വാഹനം വിട്ടുകിട്ടണമെന്നും ഹര്‍ജിയില്‍.
ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഹൃദയ സംഗമവും പുരസ്കാര സമർപ്പണവും 28-ന്
കൊച്ചി : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്സലൻസ് പുരസ്കാര സമർപ്പണവും സെപ്റ്റംബർ 28 ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ‘ഹൃദയ സംഗമം’ ലിസി ഹോസ്പിറ്റൽ,റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്ടർ വി.ജെ.കുര്യൻ മുഖ്യാതിഥിയാകും.ഇതിന്റെ ഭാഗമായി ബോധവൽക്കരണ
ഭൂട്ടാൻ വാഹനക്കടത്ത്;കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു
കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു.കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്നാണ് 92 മോഡൽ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്.അസം സ്വദേശിയായ മാഹിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചൽ പ്രദേശിലാണ്.കള്ളക്കടത്തിന് പിന്നിലെ വൻ റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം.അതേസമയം,ഭൂട്ടാന് വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് അന്വേഷണ സംഘം.നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് പുറത്തുവരുന്ന വിവരം.വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍.
‘പ്രായപൂര്‍ത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണം’ ; നിര്‍ദേശവുമായി ഹൈക്കോടതി
എറണാകുളം : പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.പൊലീസിനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.ഒരു സാഹചര്യത്തിലും ഈ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കണ്ണൂര്‍ സ്വദേശി നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി ജുവനൈല്‍ കോടതി 2011 ല്‍ പരിഗണിച്ച കേസില്‍ ഹര്ജിക്കാരന് എതിര്‍കക്ഷിയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.കേസില്‍ യുവാവിനെ
‘കരുതൽ’ ഇനി കൂടുതൽ പേരിലേക്ക്;അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു
അങ്കമാലി : മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ‘കരുതൽ’ ആരോഗ്യ പദ്ധതി വിപുലീകരിച്ചു.അങ്കമാലി,ചാലക്കുടി, ഇരിങ്ങാലക്കുട,ആലുവ,പറവൂർ,പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക. ‘കരുതൽ’ പദ്ധതി പ്രകാരം,ഒ.പി. കൺസൾട്ടേഷനുകൾക്ക് 40% വും,ലാബ്,ഒ.പി സംബന്ധമായ റേഡിയോളജി സേവനങ്ങൾക്ക് 10% വും ഫീസ് ഇളവ് ലഭിക്കും.അതോടൊപ്പം, അത്യാഹിത വിഭാഗത്തിലെ കൺസൾട്ടേഷനുകൾക്കും 10% ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.ഈ ഇളവുകൾ ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.
ആഗോള പ്രശസ്തമായ പൈ (PIE) അവാര്‍ഡ് സ്വന്തമാക്കി:മലയാളി സഹസ്ഥാപകനായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ISDC)
കൊച്ചി : ആഗോളതലത്തില്‍ നൂതനാശയങ്ങള്‍, പങ്കാളിത്തം, രാജ്യാന്തര വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയിലെ മികവിനുള്ള അളവുകോലെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പൈ അവാര്‍ഡ്സ് 2025-ന് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ISDC) അര്‍ഹമായി. ഏറെ മത്സരാധിഷ്ഠിത വിഭാഗമായ വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത വിഭാഗത്തിലാണ് ഐ എസ് ഡി സി അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തില്‍ ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യവും പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ഐ എസ് ഡി സി. എറണാകുളം ജില്ലയിലെ പൈനപ്പിള്
കെ.പി ഫ്ലവർറല്ലടാ, ഫയർ:കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായി ട്രിവാൻഡ്രം റോയൽസിന്റെ കൃഷ്ണപ്രസാദ്
കൊച്ചി : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിന്റെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്റെ നായകൻ അടിച്ചെടുത്തത്. സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിന്റെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു. കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിന്റെ സ്വന്തം ‘കെ.പി,’ പവർ പ്ലേകളിൽ പവറായും മധ്യ
നന്മയുടെ നൂലിഴ കോർത്ത് ജെയിൻ യൂണിവേഴ്സിറ്റി;ചിൽഡ്രൻസ് ഹോം അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു
കൊച്ചി : തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍,കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്ക് സ്നേഹത്തില്‍ ചാലിച്ച് നെയ്തെടുത്ത ഓണക്കോടി സമ്മാനിച്ച് ജെയിന് യൂണിവേഴ്സിറ്റിയിലെ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍.അലമാരകളില്‍ ഉപയോഗിക്കാതെ വെച്ച പഴയ സാരികള്‍ക്ക് പുതിയ രൂപവും മൂല്യവും നല്‍കിയാണ് മനോഹരമായ ഓണക്കോടി തയാറാക്കിയത്.ഇതിലൂടെ ഉപേക്ഷിച്ച വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിനൊപ്പം, പങ്കുവെക്കലിന്റെയും കരുതലിന്റെയും യഥാര്‍ത്ഥ ഓണസന്ദേശം കൂടിയാണ് ഈ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ സില്‍വസ്റ്റര്‍, സുമതി ആര്,കൃഷ്ണ കെ.എസ് എന്നിവരുടെ നേതൃത്വത്തില്‍ ഡിസൈന്‍ സ്കൂളിലെ ലാബുകളില്‍ ഓണക്കോടി തയാറാക്കാന്‍ വിദ്യാര്‍ത്ഥികള്‍
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം;80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി : നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി.ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി,കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ,ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി.ഈ അവസ്ഥ മൈട്രൽ റിഗർജിറ്റേഷൻ (Mitral
സംസ്ഥാന സർക്കാരിന്റെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം കെ.ഇ.ൽ-ന്
കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിന് (കെഇൽ) മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. 100-200 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെഇൽ ഈ നേട്ടം കൈവരിച്ചത്. ഓഗസ്റ്റ് 25-ന് കൊച്ചി, പാലാരിവട്ടത്തുള്ള റിനൈ കൊച്ചിനിൽ വെച്ച് വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടേയും മീഡിയകളുടേയും പ്രകടന അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവിൽ
എം ആര് അജിത് കുമാറിന് ആശ്വാസം;അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേ
കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.കേസ് പരിഗണിക്കവെ വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി,വിശദമായ വാദം കേള്‍ക്കുന്നതു വരെ വിജിലന്‍സ് കോടതി വിധിയില്‍ സ്റ്റേ അനുവദിക്കുകയായിരുന്നു.രണ്ടു ഭാഗത്തിന്റേയും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.സര്‍ക്കാരിന്റെ അനുമതിയില്ലെങ്കിലും
അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അനുമതി തേടിയോ? ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി : എഡിജിപി എം ആര് അജിത് കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേലുള്ള തുടര്‍ നടപടികളില്‍ മജിസ്ട്രേറ്റ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതി.മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം അഴിമതി നിരോധന നിയമത്തിലെ 17 (എ) ചട്ടപ്രകാരം നിലനില്‍ക്കുന്നതാണോ എന്ന് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കില്‍ അനുമതി തേടേണ്ടതായിരുന്നു എന്നും ജസ്റ്റിസ് എ ബദറുദീന്‍ വ്യക്തമാക്കി.തനിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെ എം