തൃശ്ശൂർ : തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന.പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്.മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്തുന്ന കാര്യത്തിൽ സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം.തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.
Category: Districts
രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല;തപ്പിയിറങ്ങിയ പോലീസും വീട്ടുകാരും കണ്ടത് ഒരേ കയറിൽ തൂങ്ങി നിൽക്കുന്ന യുവാവിനേയും യുവതിയേയും;സംഭവം കോഴിക്കോട്
കോഴിക്കോട് : കാണാതായ വീട്ടമ്മയെ അവിവാഹിതനായ യുവാവിനൊപ്പം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32),പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍.പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്.നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്കി.തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു.വിവാഹിതയായ ശരണ്യക്ക് രണ്ട്
സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല;വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല.വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്,ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ താപനില ഉയർന്നേക്കും.കൊല്ലം ജില്ലയില്‍ 39 °C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട,എറണാകുളം,തൃശൂര്‍,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന
എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
വെങ്ങപ്പള്ളി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ.സി.ജി (വയസ്:57) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്മുസ്തഫ.ടി,പ്രജീഷ്.എം.വി,ശ്രീജിത്ത്.ടി,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ.പി.പി എന്നിവർ പങ്കെടുത്തു. കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു.
“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം
പടിഞ്ഞാറത്തറ : വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ തുടക്കമായി.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 250 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ് TAG & ബെതൽ ഇന്ത്യ
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ വിതരണം
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 2 ൻ്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം ചെയ്തു.ബത്തേരി നഗരസഭ സിഡിഎസിൻ്റെ കീഴിൽ വരുന്ന 33 അയൽക്കൂട്ടങ്ങൾക്കായി 2.70 കോടി രൂപയുടെ വിതരണം ചെയ്തത്.കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സിഡിഎസുകൾക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വായ്പ ലഭ്യമാക്കി വരുന്നുണ്ട്.ജില്ലയിലെ വിവിധ സിഡിഎസുകളിൽ പദ്ധതി നടപ്പിലാക്കി വരുന്നു.7% പലിശനിരക്കിലാണ് ജില്ലാ മിഷൻ
ജിൻസ് ഫാൻ്റസിയെ സംസ്കാര സാഹിതി അനുമോദിച്ചു
മാനന്തവാടി : നേപ്പാൾ ക്രിയേറ്റീവ് വുമൺ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്സിൽവച്ച് നടത്തിയ പെയിന്റിങ് മത്സരത്തിൽ കണ്ടംപറി വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ജിൻസ് ഫാന്റസിയെ കെ.പി.സി.സി സംസ്കാരസാഹിതി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.മാനന്തവാടി സ്വദേശിയായ ജിൻസ് ഫാൻ്റസി വരച്ച സിമോണി എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.അനുമോദന ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക് ഉപഹാരം കൈമാറി.വിനോദ് തോട്ടത്തിൽ അധ്യക്ഷനായി.സംഘടനാ ഭാരവാഹികളായ ഉഷാ വിജയൻ,വിനീഷ് പുത്തൻപുര,മുസ്തഫ എള്ളിൽ,ഷിനോജ് ടി എം,വിജയലക്ഷ്മി,ടോമി
ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ.ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്.2023ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു.10614 പേര്.2024-ല്‍ 781 കുട്ടികള്‍ കൂടുതലായി സ്കൂളിലെത്തി.എന്നാല്‍,2025-ല്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു.ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്. ഇതോടെ ആറുവയസ്സു തികയാത്ത കുട്ടികളെ വീണ്ടും
നിതിൻ രാജിന്റെ മരണം;ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ.നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് 52 ദലിത് സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.മെഡിക്കൽ കോളജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തിൽ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നുവെന്ന് സണ്ണി
ശസ്ത്രക്രിയകളിൽ പിഴവ് ഒഴിവാക്കാൻ കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്.രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്ന് നിർദേശം.ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം.ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്.ശസ്ത്രക്രിയ ഉപകരണങ്ങൾ,നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണമെന്നും മാർഗരേഖയിൽ.ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദേശം ബാധകം. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ,കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം.വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം.തീയറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച
പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ 22 ന് തുടങ്ങും
പുതുശ്ശേരിക്കടവ് : സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മ പ്പെരുന്നാൾ 22,23 തിയ്യതികളിൽ നടക്കും.22 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ഫാ.ബാബു നീറ്റുംകര കൊടിഉയർത്തും.6:00 മണിക്ക് സന്ധ്യാനമസ്കാരം 7 മണിക്ക് തേർത്തുകുന്ന് കുരിശിങ്കലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം,കുരിശിൻതൊട്ടിയിൽ ധൂപപ്രാർത്ഥന, ആത്മീയ സന്ദേശം എന്നിവയും നേർച്ച ഭക്ഷണവുമുണ്ടാകും.23 ന് രാവിലെ 8:30 വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിക്കും.ഫാ.ഷിൻസൻ മത്തോക്കിൽ,ഫാ.എൽദോ കൂരൻ താഴത്ത് പറമ്പിൽ
കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം:കര്‍ഷക കോണ്‍ഗ്രസ്
കല്‍പ്പറ്റ : വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്.കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കൃഷിയിറക്കിയവര്‍ ധര്‍മസങ്കടത്തിലാണ്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണം.നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നല്‍കിയും തിട്ടപ്പെടുത്തണം. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കര്‍ഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി
കൽപ്പറ്റ : പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്.തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു.വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇത് വലിയ വിവാദമായിരുന്നു.കഴിഞ്ഞദിവസം റവന്യൂ മന്ത്രി നേരിട്ടെത്തി ചോർച്ച കണ്ടെത്തിയ ഭാഗത്തെ പെൻസിൽ വര മായ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മേൽക്കൂരയിൽ പ്ലാസ്റ്ററിംഗ് ജോലികൾ നടക്കുന്നത്.ടൗൺഷിപ്പിലെ മൂന്ന് വീടുകളിലാണ് സമാനമായ രീതിയിൽ ചോർച്ച കണ്ടെത്തിയത്.103 വീടുകൾ
താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം:ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ : താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനോടും കോഴിക്കോട്,വയനാട് ജില്ലാ ഭരണകൂടങ്ങളോടുമാണ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.ചുരം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണം.ചുരത്തിലെ ഗതാഗത പ്രശ്നത്തിന് ഏക പരിഹാരം ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത മാത്രമാണെന്ന തെറ്റായ ബോധം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തുരങ്കപാത നിർമാണം പൂർത്തിയാകുന്നതിന് വർഷങ്ങളെടുക്കും.അതുവരെ ജനം യാത്രാദുരിതം അനുഭവിക്കണമെന്ന നിലപാടിൽ ഔചിത്യമില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ
പച്ചിലക്കാട് : കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു.ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്.അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ കുടിക്കാൻ സാധിക്കില്ല.150 മീറ്ററിലേറെ ദൂരത്തുനിന്നും
ഫാറ്റി ലിവർ:ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി
എറണാകുളം : കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു.കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്.ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഇന്ന് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.കരളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ജീവനു തന്നെ ഭീഷണിയാണ്.മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ഉപാപചയ തകരാറുകളും ഫാറ്റി ലിവർ രോഗം വർധിക്കാൻ ഇടയാക്കുന്നു. മാറുന്ന രോഗാവസ്ഥയും ആധുനിക ജീവിതശൈലിയും ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് വരെ
ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ,തീരുമാനം ഉടൻ
തിരുവനന്തപുരം : സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും.ഈ മാസം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്.ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ്ആവശ്യം.അതേസമയം,സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു.വിലവർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മയ്ക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു.എന്നാല്‍,ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം.നേരത്തേ നല്കിയ കത്തിന് വ്യക്തമായ
‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’:കെ.രാജനെ പരിഹസിച്ച് വി.ഡി സതീശൻ
കൊച്ചി : ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ.വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്.ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല.എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം.സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ.ഗുരുതര ക്രമക്കേടാണ് നടന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു.ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു.വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി
കൽപ്പറ്റ : വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി.വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് സ്ഥലത്തെത്തി റവന്യൂ മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ ആ പെൻസിൽ വരെ മായ്ച്ചുക്കാണിച്ചിരുന്നു.റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങൾ പരിശോധിച്ചതാണ്.വീടുകളിൽ വിള്ളൽ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്.വീടുകളുടെ ‘വാട്ടർ പ്രൂഫിങ്’ നടപടികൾ പൂർത്തിയായിട്ടില്ല.വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന് ഡിആര്‍ഐയുടെ പിടിയില്‍
കരിപ്പൂര്‍ : രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പിടിയിലായി.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.ഒമാന്‍ എയറിന്റെ മസ്കത്ത് കരിപ്പൂര്‍ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.1.58 കോടി രൂപ വിലവരുന്നതാണ് മയക്കുമരുന്ന്.രഹസ്യവിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്,കൊച്ചി,കണ്ണൂര്‍ യൂണിറ്റുകളിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി വെള്ളി ഉച്ചയോടെ കരിപ്പൂരിലെത്തി.വിമാനത്താവള ടെര്‍മിനലില്‍ എത്തിയ യാത്രക്കാരനെ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും
എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ അക്കാദമി വിഭവ സമാഹരണം മെയ് 2-ന്
കൽപ്പറ്റ : എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷത്തിൽ നടത്തിവരുന്ന അക്കാദമി വിഭവ സമാഹരണം മെയ് 2 ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വെങ്ങപ്പള്ളിയിൽ പ്രവർത്തിക്കുന്ന ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയിലും അഞ്ച് സഹസ്ഥാപനങ്ങളിലുമായി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.നൂറുകണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വിവിധമേഖലകളിൽ സേവനംചെയ്തുകൊണ്ടിരിക്കുന്നു.അക്കാദമിയിലെ
ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു
പിണങ്ങോട് : ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള (52) ആണ് മരിച്ചത്.ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു പ്രമീളയെ ബസിടിച്ചത് തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ശ്രീനിലയം വീട്ടിൽ ശ്രീമാൻ ഉണ്ണിയാണ് ഭർത്താവ്.മഞ്ജു,അഞ്ജു എന്നിവർ മക്കളുംസത്യൻ,സെന്തിൽ എന്നിവർ മരുമക്കളുമാണ്.
പൊള്ളുന്ന ചൂട്;സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം
തിരുവനന്തപുരം : വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്.ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു.ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെയാണ്.112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്.വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി
മിനിമം മാർക്കില്ലെങ്കിൽ സ്കൂളിൽ സേ പരീക്ഷ;5-9 ക്ലാസുകാർക്ക് ഈ മാസം
തിരുവനന്തപുരം : ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടപ്പാക്കുന്നു. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകാർക്കുവേണ്ടി ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി) തീരുമാനിച്ചു. മൂല്യനിർണയം ഉടൻ പൂർത്തീകരിച്ച്,മിനിമം മാർക്ക് നേടാത്തവർക്ക് അതത് സ്കൂളിൽ 20 മുതൽ 27 വരെ ഒരാഴ്ച അധ്യാപകർ പഠനപിന്തുണ നൽകണം. രണ്ടാംപരീക്ഷ പൂർത്തിയാക്കിയശേഷം മേയ്
ചുണ്ട ചാരിറ്റി പ്രദേശങ്ങളിലിറങ്ങിയ കാട്ടുകൊമ്പൻ ഭീതിപരത്തുന്നു
കൽപ്പറ്റ : വൈത്തിരി പഞ്ചായത്തിലെ ചുണ്ട, ചാരിറ്റി,ഒലിവുമല പ്രദേശങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടു കൊമ്പൻ ഒരാഴ്ചയിലേറെയായി ഭീതി പരത്തുന്നു. വൈകുന്നേരമായാൽ കൊമ്പൻ്റെ വിളയാട്ടമാണിവിടെ. ജനകീയ ഫെൻസിംഗ് ഇല്ലാത്ത പ്രദേശത്തൂകുടിയാണ് ജനവാസ മേഖലയിലേക്ക് എത്തുന്നത്. ചെമ്പ്ര മലനിരകളുടെ താഴ്വാര പ്രദേശങ്ങളായ എല്ലായിടത്തും വന്യമൃഗ ശല്യം രൂക്ഷമാണ്. ആന, കടുവ,പുലി എന്നിവയാണ് കൂടുതലായുള്ളത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചുണ്ടയിലും പരിസര പ്രദേശങ്ങളിലും ചാരിറ്റി ഒലിവുമല ഭാഗങ്ങളിലും കൊമ്പൻ എത്താറുണ്ട്.ചക്ക സീസൺ ആയതോടെയാണ് ആനകൾ കൂടുതലായി നാട്ടിലിറങ്ങുന്നത്.ജനവാസ മേഖലകളിൽ ഇറങ്ങിയാൽ വ്യാപകമായി കൃഷിയും
അത് ലറ്റിനൊപ്പം റഗ്ബിയും;താരമായി അതുല്യ ഉദയൻ
കൽപറ്റ : അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ.ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം.അത് ലറ്റ് ആയ അതുല്യ രണ്ടര വർഷം മുൻപാണു റഗ്ബി കളിച്ചു തുടങ്ങിയത്.പിന്നീട് അതിവേഗത്തിലായിരുന്നു മികച്ച താരമായത്.ഓട്ടക്കാരിയായഅതുല്യ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂളിൽ എത്തുന്നത്.ജൂനിയർ വിഭാഗത്തിൽ സംസ്ഥാന,ദേശീയ മത്സരങ്ങളിൽ തിളങ്ങി.400, 800,1500 മീറ്ററുകളിലായിരുന്നു കൂടുതൽ ശ്രദ്ധ. സംസ്ഥാന ജൂനിയർ മീറ്റിൽ
സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു
തിരുവനന്തപുരം : സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി ടി.മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.
വേനല്‍:വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം : താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്.അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം.കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം.ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം.മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം.പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം.ഉയര്‍ന്ന ശരീര ഊഷ്മാവ്,അണപ്പ്,വായില്‍ നിന്നും പത വരുക,വീണു പോവുക എന്നിവ അപകടത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.ശരീര ഊഷ്മാവ്
നിഥിൻ രാജിൻ്റെ കൊലയാളികൾകൾക്ക് ശിക്ഷ ഉറപ്പാക്കുക:CPIML RED STAR
കൽപ്പറ്റ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിധിൻ രാജ് ജാതിയുടെയും നിറത്തിൻ്റെയും അച്ഛൻ്റെ തൊഴിലിൻ്റെയും പേരിലൊക്കെ കോളേജിൽ അദ്ധ്യാപകരാൽ നിരന്തരം പരസ്യമായി അപമാനിക്കപ്പെട്ടതായാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ 55 ശതമാനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾ തടയാനും തുല്യത പ്രോത്സാഹിപ്പിക്കാനും സുപ്രീം കോടതി നിർദ്ദേശ പ്രകാരംകൊണ്ടു വന്ന UGC റെഗുലേഷൻസ് 2026 “ദുരുപയോഗം” ചെയ്യപ്പെടും എന്ന സവർണ
തിരുവനന്തപുരം പാളയം പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപ നഷ്ടം
തിരുവനന്തപുരം : പാളയം പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ പുലർച്ചെ നടന്ന കവർച്ചയിൽ ഏകദേശം ഒന്നര ലക്ഷം രൂപ നഷ്ടമായി.പുലർച്ചെയായിരുന്നു സംഭവം.ഓഫീസിനുള്ളിൽ കയറിയ മോഷ്ടാവ് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.സംഭവസമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കളക്ഷൻ തുകയാണ് ഓഫീസിൽ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകൾ അറിയിച്ചു.ഒരു വ്യക്തി നടന്നു വന്ന് ജീവനക്കാരന്റെ ശ്രദ്ധ വെട്ടിച്ച് ഓഫീസിനുള്ളിൽ കയറുകയും പണം എടുത്ത് ഓടുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതേ പമ്പിൽ രണ്ടാം തവണയാണ് മോഷണം
