കൽപ്പറ്റ : വയനാട് ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച തിളക്കമാർന്ന വിജയം, എതിരാളികളായ സി.പി.എം നടത്തിയ വ്യക്തിഹത്യാരോപണങ്ങൾക്ക് ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തിയ നേതാക്കൾ,ജില്ലയിലെ സമഗ്ര വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.കൽപ്പറ്റ മണ്ഡലത്തിലെ സ്ഥാനാർഥി അഡ്വ.ടി.സിദ്ദിഖിനെയും സുൽത്താൻബത്തേരി മണ്ഡലത്തിലെ ഐ.സി.ബാലകൃഷ്ണനെയും ലക്ഷ്യമിട്ട് സി.പി.എം നടത്തിയ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നുവെങ്കിലും,വോട്ടർമാർ അത് തള്ളിക്കളഞ്ഞതായി നേതാക്കൾ വ്യക്തമാക്കി. സുൽത്താൻബത്തേരിയിലും കൽപ്പറ്റയിലും യു.ഡി.എഫ് നേടിയ വിജയം അതിന്റെ തെളിവാണെന്നും അവർ
Category: Districts
മുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട;രണ്ടു കോടിയിലധികം കുഴൽ പണവുമായി 2 പേർ പോലീസിന്റെ പിടിയിൽ
ബത്തേരി : കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പോലീസ് പിടികൂടി.ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. 04.05.2026 വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പോലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കർണാടക ഭാഗത്തുനിന്നും വന്ന കെ.എ 51 എം.യു 5173 നമ്പർ
മീനങ്ങാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
മീനങ്ങാടി : മീനങ്ങാടി 54-ാം മൈലിന് സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 3.45ഓടെയാണ് ലോറിയും കാറും കൂട്ടിയിടിച്ച അപകടം സംഭവിച്ചത്.ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ സ്വദേശികളായ ജൊഹാൻ,ജോബി,ജെയ്സൺ,ജാൻസി,സാറക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.എറണാകുളത്ത് നിന്ന് യാത്രതിരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതാണ്.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ ഉടൻ തന്നെ മീനങ്ങാടി ഹെൽത്ത് സെന്ററിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.
തരിയോട് സെന്റ് മേരീസ് യുപിസ്കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു
തരിയോട് : തരിയോട് എട്ടാം മൈൽ സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ബഹു:റവ.ഫാദർ തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്തു. പരേതയായ പുത്തൻപുരയിൽ മേരി ചാക്കോയുടെ ഓർമ്മക്കായിട്ടാണ് പാർക്ക് നിർമിച്ചത്.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പയസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ സജി ജോൺ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി,സജി ചാക്കോ,ജോബി മാനുവൽ,എബിൻ മുട്ടപ്പള്ളി, റെജിലാസ്,ടി
കാട്ടിക്കുളം ഭഗവതി ക്ഷേത്രം മഹോത്സവം മെയ് 5ന് തുടക്കം; കൈകൊട്ടിക്കളി മത്സരത്തോടെ ആവേശകരമായ തുടക്കം
കാട്ടിക്കുളം : കാട്ടിക്കുളം ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 5 ചൊവ്വാഴ്ച ആരംഭിക്കും. ക്ഷേത്രം തന്ത്രി മാടമന നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി വാമല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് മഹോത്സവച്ചടങ്ങുകൾ നടക്കുക.മെയ് 6,7,8 തീയതികളിലാണ് പ്രധാന പൂജകളും ചടങ്ങുകളും നടക്കുന്നത്.മഹോത്സവത്തിന് മുന്നോടിയായി മെയ് 5ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന നടക്കും.തുടർന്ന് ഇരുപതോളം ടീമുകൾ പങ്കെടുക്കുന്ന വമ്പിച്ച കൈകൊട്ടിക്കളി മത്സരം ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.മെയ് 7 വ്യാഴാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം
വായനക്കളരി ആരംഭിച്ചു
തോണിച്ചാൽ : തോണിച്ചാൽ യുവജന വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി ആരംഭിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശമനുസരിച്ച് മെയ് 1 മുതൽ 20 വരെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് വായനക്കളരി ആരംഭിച്ചിട്ടുള്ളത്.എടവക ഗ്രാമപഞ്ചായത്തംഗം എം.പി വത്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.ബാലവേദി മെൻ്റർ സർഗ്ഗദിനേശ് സ്വാഗതവും സംഘാടകസമിതി ചെയർമാൻ പി.കെ.ദിനേശ് നന്ദിയും രേഖപ്പെടുത്തി. വായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ വായനക്കളരിയുടെ പരിപാടികൾ വിശദീകരിച്ചു. ബാലവേദി സെക്രട്ടറി,വനിതാവേദി പ്രസിഡൻ്റ് സുധാവത്സൻ,ലൈബ്രേറിയൻ
തൃശ്ശൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും;അന്വേഷണം
തൃശ്ശൂർ : അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി.പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്.കിണറ്റിൽ വെള്ളം കുറവായ സമയത്ത് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്.സംഭവസ്ഥലത്തെത്തിയ
കൈകൾ കൂട്ടിക്കെട്ടി;പോത്തൻകോട്ട് യുവാവും യുവതിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം : പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആര്യനാട് ഭാഗത്തുനിന്ന് കാണാതായ വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34),അര്‍ച്ചന (32) എന്നിവരെയാണ് റബര്‍ മരത്തിന്റെ രണ്ടു ശിഖരങ്ങളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഓരോ കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.ഇവര്‍ കമിതാക്കളാണെന്നാണു പൊലീസ് കരുതുന്നത്.വിനോ ദസഞ്ചാരികള്‍ വരുന്ന പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ പാറയുടെ മുകളില്‍ എത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്.തുടര്‍ന്ന് പോത്തന്‍കോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.അര്‍ച്ചനയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് ആര്യനാട് പൊലീസ് സ്റ്റേഷനില്‍
കൽപ്പറ്റ എടപെട്ടി ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കണം:മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ : കൽപ്പറ്റയ്ക്ക് സമീപം എടപെട്ടി ജംഗ്ഷനിൽ പൊതുമരാമത്ത് (ദേശീയപാതാ) വിഭാഗം അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിച്ച് പൊതുജനങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.പൊതുമരാമത്ത് ദേശീയപാതാ വിഭാഗം (കോഴിക്കോട്) എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് നിർദ്ദേശം നൽകിയത്.ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിയമതടസമുണ്ടെങ്കിൽ വിശദാംശങ്ങൾ കമ്മീഷനിൽ എഴുതി സമർപ്പിക്കണം.ഇത്തരം സാഹചര്യമുണ്ടായാൽ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ മുട്ടിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് രേഖാമൂലം അനുമതി നൽകണമെന്ന് കമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു.ദേശീയപാത 66 ലെ
വിവിധ പരിപാടികളോടെ ലോക ഭൗമദിനം ആചരിച്ചു
കൽപ്പറ്റ : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്പറ്റ ഭക്ഷ്യ സുരക്ഷാ ഓഫീസിന് മുന്നില്‍ ഫലവൃക്ഷ തൈകള്‍ നട്ടുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ടി രേഖ നിര്‍വഹിച്ചു.കല്പറ്റ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ടി.പി ദിനേശ് വൃക്ഷ തൈകള്‍ നടുന്നതിന് നേതൃത്വം നല്കി.നമ്മുടെ ഭൂമി,നമ്മുടെ ശക്തി എന്ന ഭൗമദിന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തുന്നത്.ജില്ലാ എന്‍.സി.ഡി.നോഡല്‍ ഓഫീസര്‍ ഡോ.കെ.ആര് ദീപയുടെ നേതൃത്വത്തില്‍ ഭൗമദിന പ്രതിജ്ഞ എടുത്തു. ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍
അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില,3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്.22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്.പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്.ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില.അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി.ഇന്ന് 1 ഗ്രാം വെള്ളിക്ക് 260 രൂപയും
ഡി.എൻ.എ ടെസ്റ്റിലൂടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി അറിയാം;കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു
കൊച്ചി : ഇടപ്പള്ളി കീഹോൾ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി ഡയഗ്നോസ്റ്റിക്സിൽ അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് സേവനങ്ങൾ ആരംഭിച്ചു.രോഗങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ അവയുടെ സാധ്യതകൾ കണ്ടെത്താനും മുൻകരുതലുകൾ എടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കൽ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേൾഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തിൽ അവതരിപ്പിക്കുന്നത്.എൻ.എ.ബി.എച്ച് ഉൾപ്പെടെയുള്ള അക്രഡിറ്റേഷനുള്ള ഈ ലാബിലൂടെ രോഗനിർണ്ണയത്തിലെ കൃത്യതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മികച്ച ആരോഗ്യ പരിരക്ഷയാണ് ലഭ്യമാക്കുന്നത്. പ്രമേഹം,കാൻസർ,ഹൃദ്രോഗങ്ങൾ,നാഡീവ്യൂഹ
തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിൽ പുനരുദ്ധാരണ ഭാഗമായി പീഠ–ബിംബ പ്രതിഷ്ഠ നാളെ
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണവും മഹാനവീകരണ കലശവും അനുബന്ധമായി പീഠപ്രതിഷ്ഠയും ബിംബപ്രതിഷ്ഠയും ഏപ്രിൽ 23 വ്യാഴാഴ്ച്ച രാവിലെ 9.00 മുതൽ 9.45 വരെ നടത്തും.ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി,ലോകനാർകാവ് തന്ത്രി തന്ത്രരത്നം മേമ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി,തന്ത്രി തരിണി നാരായണൻ നമ്പൂതിരി, മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി എന്നിവരുടെ കാർമ്മികത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. അന്നേദിവസം പുലർച്ചെ 5 മണിക്ക് ഗണപതി ഹോമം,മുളപൂജ,പ്രസാദ പ്രതിഷ്ഠ തുടങ്ങിയ പൂജകൾ ആരംഭിക്കും.തുടർന്ന് 9 മുതൽ
ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസ്സമാപിച്ചു; കുട്ടിശാസ്ത്രജ്ഞരുടെ നിറസാന്നിധ്യം
കല്പറ്റ : ശാസ്ത്രത്തെ ആഘോഷമാക്കുക, കുട്ടികളെ ഗവേഷണങ്ങൾ നടത്താൻ പ്രാപ്തരക്കുക എന്ന ലക്ഷ്യവുമായി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, പൂക്കോട്ട് വച്ച് നടന്ന മൂന്നാമത് ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസിന് തിരശീല വീണു.വയനാട്ടിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 34 കുട്ടി ഗവേഷകർ അവതരിപ്പിച്ച 17 ശാസ്ത്രീയ പഠനങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.ആന-മനുഷ്യ സമ്പർക്ക മേഖലകളിലെ ജീവിതമുറകൾ മുതൽ,പൂക്കളിലെ സ്വാഭാവിക വർണ്ണകങ്ങളുടെ രഹസ്യം,ഹിബിസ്കസ് പൂക്കളിൽ പരാഗണകാരികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ, പ്രാദേശിക ഭക്ഷ്യയോഗ്യമായ കാട്ടുചെടികൾ,മുണ്ടക്കൈ ഉരുൾപൊട്ടലിന് ശേഷമുള്ള ഭൂവിനിയോഗ
തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന;സർക്കാർ തീരുമാനിക്കട്ടെയെന്ന നിലപാടിൽ ദേവസ്വം
തൃശ്ശൂർ : തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന.പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്.മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്തുന്ന കാര്യത്തിൽ സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം.തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.
രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല;തപ്പിയിറങ്ങിയ പോലീസും വീട്ടുകാരും കണ്ടത് ഒരേ കയറിൽ തൂങ്ങി നിൽക്കുന്ന യുവാവിനേയും യുവതിയേയും;സംഭവം കോഴിക്കോട്
കോഴിക്കോട് : കാണാതായ വീട്ടമ്മയെ അവിവാഹിതനായ യുവാവിനൊപ്പം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32),പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍.പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്.നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്കി.തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു.വിവാഹിതയായ ശരണ്യക്ക് രണ്ട്
സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല;വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല.വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്,ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെ താപനില ഉയർന്നേക്കും.കൊല്ലം ജില്ലയില്‍ 39 °C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട,എറണാകുളം,തൃശൂര്‍,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന
എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
വെങ്ങപ്പള്ളി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ.സി.ജി (വയസ്:57) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്മുസ്തഫ.ടി,പ്രജീഷ്.എം.വി,ശ്രീജിത്ത്.ടി,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ.പി.പി എന്നിവർ പങ്കെടുത്തു. കൽപറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻ്റ് ചെയ്തു.
“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം
പടിഞ്ഞാറത്തറ : വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ തുടക്കമായി.ഏപ്രിൽ 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 250 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. വയനാട് ജില്ലയിൽ തന്നെ ഏറ്റവും വലിയ അവധിക്കാല സംഗമമായിരിക്കുകയാണ് TAG & ബെതൽ ഇന്ത്യ
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വായ്പ വിതരണം
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ സിഡിഎസ് 2 ൻ്റെ നേതൃത്വത്തിൽ വനിത വികസന കോർപ്പറേഷനുമായി സഹകരിച്ച് അയൽക്കൂട്ടങ്ങൾക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം ചെയ്തു.ബത്തേരി നഗരസഭ സിഡിഎസിൻ്റെ കീഴിൽ വരുന്ന 33 അയൽക്കൂട്ടങ്ങൾക്കായി 2.70 കോടി രൂപയുടെ വിതരണം ചെയ്തത്.കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സിഡിഎസുകൾക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വായ്പ ലഭ്യമാക്കി വരുന്നുണ്ട്.ജില്ലയിലെ വിവിധ സിഡിഎസുകളിൽ പദ്ധതി നടപ്പിലാക്കി വരുന്നു.7% പലിശനിരക്കിലാണ് ജില്ലാ മിഷൻ
ജിൻസ് ഫാൻ്റസിയെ സംസ്കാര സാഹിതി അനുമോദിച്ചു
മാനന്തവാടി : നേപ്പാൾ ക്രിയേറ്റീവ് വുമൺ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്സിൽവച്ച് നടത്തിയ പെയിന്റിങ് മത്സരത്തിൽ കണ്ടംപറി വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ജിൻസ് ഫാന്റസിയെ കെ.പി.സി.സി സംസ്കാരസാഹിതി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.മാനന്തവാടി സ്വദേശിയായ ജിൻസ് ഫാൻ്റസി വരച്ച സിമോണി എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.അനുമോദന ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക് ഉപഹാരം കൈമാറി.വിനോദ് തോട്ടത്തിൽ അധ്യക്ഷനായി.സംഘടനാ ഭാരവാഹികളായ ഉഷാ വിജയൻ,വിനീഷ് പുത്തൻപുര,മുസ്തഫ എള്ളിൽ,ഷിനോജ് ടി എം,വിജയലക്ഷ്മി,ടോമി
ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ.ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്.2023ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു.10614 പേര്.2024-ല്‍ 781 കുട്ടികള്‍ കൂടുതലായി സ്കൂളിലെത്തി.എന്നാല്‍,2025-ല്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു.ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്. ഇതോടെ ആറുവയസ്സു തികയാത്ത കുട്ടികളെ വീണ്ടും
നിതിൻ രാജിന്റെ മരണം;ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ.നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് 52 ദലിത് സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.മെഡിക്കൽ കോളജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തിൽ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നുവെന്ന് സണ്ണി
ശസ്ത്രക്രിയകളിൽ പിഴവ് ഒഴിവാക്കാൻ കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്.രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്ന് നിർദേശം.ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം.ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്.ശസ്ത്രക്രിയ ഉപകരണങ്ങൾ,നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണമെന്നും മാർഗരേഖയിൽ.ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദേശം ബാധകം. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ,കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം.വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം.തീയറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച
പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ 22 ന് തുടങ്ങും
പുതുശ്ശേരിക്കടവ് : സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മ പ്പെരുന്നാൾ 22,23 തിയ്യതികളിൽ നടക്കും.22 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ഫാ.ബാബു നീറ്റുംകര കൊടിഉയർത്തും.6:00 മണിക്ക് സന്ധ്യാനമസ്കാരം 7 മണിക്ക് തേർത്തുകുന്ന് കുരിശിങ്കലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം,കുരിശിൻതൊട്ടിയിൽ ധൂപപ്രാർത്ഥന, ആത്മീയ സന്ദേശം എന്നിവയും നേർച്ച ഭക്ഷണവുമുണ്ടാകും.23 ന് രാവിലെ 8:30 വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിക്കും.ഫാ.ഷിൻസൻ മത്തോക്കിൽ,ഫാ.എൽദോ കൂരൻ താഴത്ത് പറമ്പിൽ
കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം:കര്‍ഷക കോണ്‍ഗ്രസ്
കല്‍പ്പറ്റ : വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്.കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കൃഷിയിറക്കിയവര്‍ ധര്‍മസങ്കടത്തിലാണ്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണം.നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നല്‍കിയും തിട്ടപ്പെടുത്തണം. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കര്‍ഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി
കൽപ്പറ്റ : പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്.തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു.വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇത് വലിയ വിവാദമായിരുന്നു.കഴിഞ്ഞദിവസം റവന്യൂ മന്ത്രി നേരിട്ടെത്തി ചോർച്ച കണ്ടെത്തിയ ഭാഗത്തെ പെൻസിൽ വര മായ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മേൽക്കൂരയിൽ പ്ലാസ്റ്ററിംഗ് ജോലികൾ നടക്കുന്നത്.ടൗൺഷിപ്പിലെ മൂന്ന് വീടുകളിലാണ് സമാനമായ രീതിയിൽ ചോർച്ച കണ്ടെത്തിയത്.103 വീടുകൾ
താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം:ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ : താമരശേരി ചുരത്തിലെ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനോടും കോഴിക്കോട്,വയനാട് ജില്ലാ ഭരണകൂടങ്ങളോടുമാണ് കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്.ചുരം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കണം.ചുരത്തിലെ ഗതാഗത പ്രശ്നത്തിന് ഏക പരിഹാരം ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത മാത്രമാണെന്ന തെറ്റായ ബോധം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തുരങ്കപാത നിർമാണം പൂർത്തിയാകുന്നതിന് വർഷങ്ങളെടുക്കും.അതുവരെ ജനം യാത്രാദുരിതം അനുഭവിക്കണമെന്ന നിലപാടിൽ ഔചിത്യമില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ
പച്ചിലക്കാട് : കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു.ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ നിർമിച്ചുനൽകാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.ശുദ്ധജലവിതരണപദ്ധതികൾക്കും കിണറിനുമായി പലതവണ വാർഡംഗങ്ങളെ സമീപിച്ചിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതിക്കാർ പറയുന്നത്.അധികൃതരുടെ കനിവ് കാത്തുമടുത്ത ഇവർ സ്വയം കിണർ കുത്തി റിങ് ഇറക്കിയെങ്കിലും ഈ കിണറ്റിൽ ചെളിനിറഞ്ഞ വെള്ളമായതിനാൽ കുടിക്കാൻ സാധിക്കില്ല.150 മീറ്ററിലേറെ ദൂരത്തുനിന്നും
ഫാറ്റി ലിവർ:ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി
എറണാകുളം : കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു.കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്.ഇന്ത്യാക്കാരിൽ മൂന്നിൽ ഒരാൾക്ക് ഇന്ന് ഫാറ്റി ലിവർ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.കരളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ജീവനു തന്നെ ഭീഷണിയാണ്.മാറിയ ജീവിതചര്യകളും ഭക്ഷണരീതികളും ഉപാപചയ തകരാറുകളും ഫാറ്റി ലിവർ രോഗം വർധിക്കാൻ ഇടയാക്കുന്നു. മാറുന്ന രോഗാവസ്ഥയും ആധുനിക ജീവിതശൈലിയും ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് വരെ
