പാലക്കാട് : വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി.കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്.അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്.കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല.സിപിഐഎമ്മിന് അധികാരം ലഭിക്കാൻ എന്തും ചെയ്യാമെന്ന അവസ്ഥയാണ്
Category: Districts
മാറ്റത്തിനായി കൽപ്പറ്റയിൽ എൻ.ഹംസയുടെ വാഹന ജാഥ പ്രയാണം ആരംഭിച്ചു
കൽപ്പറ്റ : ഏപ്രിൽ 09 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. ഹംസയുടെ വിജയത്തിനായി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തും. കരണിയിൽ വെച്ച് നടന്ന പരിപാടി ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ യൂസുഫ്,ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്,ജില്ലാ ട്രഷറർ സുബൈർ കെ പി,ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ,അഡ്വ:കെ എ അയ്യൂബ്
വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന് ആരോപണം:കെ.റഫീഖിനെതിരെ നിയമ നടപടിക്ക് ടി.സിദ്ദിഖ്
കൽപ്പറ്റ : വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനെതിരെ നിയമ നടപടിക്ക് ടി.സിദ്ദിഖ്.തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക.നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും.തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി.സിദ്ദിഖിന്റെ പരാതി.ഫേസ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി.അതേസമയം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി.സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി.സിദ്ദിഖ് ആരോപിച്ചു.വീട് ഉണ്ടാക്കി കൊടുക്കുന്നത്
പുൽപ്പള്ളിയിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും അപഹരിച്ചു
പുൽപ്പള്ളി : പുൽപ്പള്ളി ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിൽ നിന്നാണ് മോഷണം.ഇന്ന് പുലർച്ചെയണ് സംഭവം.സിദീഖിന്റെ സഹോദരൻ ഹക്കീമിന്റെ മകളുടെ കൈയ്യിലെ വള, അരഞ്ഞാണം,പാദസരം എന്നിവ അറുത്ത് മാറ്റുകയായിരുന്നു.ബെഡ് റൂമിൽ ഉറങ്ങികിടക്കുകയായിരുന്നു ഇവർ.മൂന്നേ മുക്കാൽ പവൻ തൂക്കമുളള ആഭരണങ്ങളാണ് കുട്ടിയുടെ ദേഹത്ത് നിന്ന് അപഹരിച്ചത്.സിദീഖിന്റെ ഉമ്മയുടെ അര പവൻ തൂക്കമുളള മോതിരവും അലമാരയിൽ നിന്ന് അപഹരിച്ചിട്ടുണ്ട്.അലമാരയിൽ നിന്ന് 5000 രൂപയും മോഷണം പോയി.ആ നപ്പാറയിലെ വീട്ടിൽ നിന്നും 3000 രൂപ അപഹരിച്ചതായി പരാതിയുണ്ട്.പൊലീസ് സ്ഥലത്തെത്തി അന്വേക്ഷണം ഊർജിതമാക്കി.ജനുവരി
ഉഷ വിജയന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കന്നഡ സ്ത്രീകൾ
വെള്ളമുണ്ട : മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയനുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ കർണാടകത്തിൽ നിന്നും സ്ത്രീകളെത്തി.കർണാടക പി സി.സി,കുടക് ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എത്തിയത്.യു ഡി എഫ് അധികാരത്തിൽ വന്നാൽ കർണാടകത്തിലേതുപോലെ കേരളത്തിലും സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കും എന്ന പ്രഖ്യാപനം വിട്ടമ്മമാർ അടക്കമുള്ളവർക്ക് ഏറെ പ്രയോജനകരമാകുമെന്ന് കെ.പി.സി സി മെമ്പർ താരാ ഐയ്യമ്മ പറഞ്ഞു. ബൊന്നമ്പേട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആഷ പൂനച്ച,ഡി സി സി മെമ്പർമാരായ
സിവിൽ സർവ്വീസ് ജേതാവിനെ അനുമോദിച്ചു
കൽപ്പറ്റ : സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്.ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു.ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി വിദ്യാർത്ഥിനിയായ ഹൃദ്യ എസ്.ബിജു സിവിൽ സർവീസ് പരീക്ഷയിൽ 202 ആം റാങ്ക് നേടിയിരുന്നു.യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻ. എം.എസ്.എം.ഗവൺമെൻറ് കോളേജ് കൽപ്പറ്റ ലേണർ സപ്പോർട്ട് സെന്ററിലെ വിദ്യാർത്ഥിനിയാണ് ഹൃദ്യ എസ്.ബിജു.കൽപ്പറ്റ ഗവൺമെൻറ് കോളേജിൽ നടന്ന അനുമോദന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.ജഗതി രാജ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി
പശ്ചിമഘട്ട സംരക്ഷണത്തിന്നും കാലാവസ്ഥാ അടിന്തിരാവസ്ഥയ്ക്കും ഊന്നൽ നൽകണം
കൽപ്പറ്റ : ആഗോള താപവർദ്ധനവിൻ്റെ പരിണിത ഫലമായി ഭൂമിയിലാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാസ്ഥാ അടിയന്തരാവസ്ഥയെ അവഗണിക്കാത്തതും ഉൾക്കൊള്ളുന്നതും ചെറുക്കുന്നതുമായ പരിസ്ഥിതി നയങ്ങൾക്കും വികസന തന്ത്രത്തിനും ഭരണനിർവഹണനത്തിനും കേരളം ഊണൽ നൽകണമെന്നും ദുരന്ത നിവാരണത്തിൽ നിന്നും കാലാസ്ഥ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭരണത്തിലെക്ക് മാറണമെന്നും പരിസ്ഥിതി ഐക്യവേദിയും സഹ്യാദ്റി എൻവിയോർമെൻ്റ് സമ്മിറ്റും ചേർന്ന് തയ്യാറാക്കിയ ജനകീയ പരിസ്ഥിതി നയരേഖ ആവശ്യപ്പെട്ടു രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയുമാണ് അഭിസംബോധനം ചെയ്യുന്ന കാട് മുതൽ കടൽ വരെ എന്ന് പേർ നൽകിയിരിക്കുന്ന ജനകീയ പരിസ്ഥിതി
തെരഞ്ഞെടുപ്പ് ബോധവത്കരണം:ആശുപത്രി സന്ദര്‍ശിച്ചു
മാനന്തവാടി : വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗങ്ങള്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന് ആശുപത്രി സന്ദര്‍ശിച്ചു.ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഓരോ വോട്ടിന്റെയും മൂല്യം സംബന്ധിച്ച അവബോധം സമൂഹത്തില്‍ എത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം.സ്വീപ് അംഗങ്ങള്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ലബോറട്ടറികള്‍,ഫാര്‍മസി,വാര്‍ഡുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എന്റെ വോട്ട്,എന്റെ ശബ്ദം എന്ന സന്ദേശം കൈമാറി.തഹസില്‍ദാര്‍ എന്‍ പ്രിയ വോട്ടവകാശത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാമെന്ന സന്ദേശം പരിപാടിയിലൂടെ രോഗികള്‍ക്കും
കെ.എസ്.ആര്.ടി.സി ബസില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണം
മാനന്തവാടി : മാനന്തവാടി മണ്ഡലത്തിലെ സ്വീപ് അംഗങ്ങള്‍ കെ.എസ്.ആര്.ടി.സി ബസില്‍ സഞ്ചരിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനം ശ്രദ്ധേയമായി.ബാവലി – മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. യാത്രയ്ക്കിടെ ബസ്സിലെ ഓരോ യാത്രക്കാരോടും നേരിട്ട് സംവദിച്ച് വോട്ടവകാശത്തിന്റെ പ്രാധാന്യവും പൗരന്റെയും ഉത്തരവാദിത്വവും സ്വീപ് അംഗങ്ങള്‍ വിശദീകരിച്ചു.ഓരോ വോട്ടും വിലപ്പെട്ടതാണെന്ന സന്ദേശം കൈമാറിയതിനൊപ്പം ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന വോട്ടെടുപ്പില്‍ എല്ലാവരും പങ്കെടുക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ദുഃഖ വെള്ളി പരസ്യ പ്രചരണം ഇല്ലാതെ യു.ഡി.എഫ്
സുൽത്താൻ ബത്തേരി : ദുഃഖവെള്ളി പ്രമാണിച്ച് പരസ്യ പ്രചരണത്തിന് അവധി കൊടുത്ത് യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി.ദുഃഖവെള്ളിയോടനുബന്ധിച്ച് എല്ലാ ദേവാലയങ്ങളിലും പീഡാനുഭവ ശുശ്രൂഷ നടക്കുന്നതിനാൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് അനൗൺസ്മെന്റ് അടക്കമുള്ള പരസ്യപ്രചരണങ്ങൾ മാറ്റിവച്ചത്.പൊതു ചടങ്ങുകളിൽ ഒന്നും പങ്കെടുക്കാതെ വീടുകളും ഉന്നതികളും കേന്ദ്രീകരിച്ചായിരുന്നു ഐ സി ബാലകൃഷ്ണന്റെ ദുഃഖ വെള്ളിയിലെ പ്രചരണം.
അഡ്വ.ടി സിദ്ധിഖ് നയിക്കുന്ന വാക്ക് വിത്ത് ടി എസ്,വാക്ക് എഗെയ്ൻസ്റ്റ് വാർ പരിപാടി ഇന്ന് (ഏപ്രിൽ 4) കൽപ്പറ്റയിൽ
കൽപ്പറ്റ : കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഏഴു മണിക്ക് കൽപ്പറ്റയിൽ വാക്ക് വിത്ത് ടി എസ്,വാക്ക് എഗയ്ൻസ്റ്റ് വാർ പരിപാടി സംഘടിപ്പിക്കും.കാനറാ ബാങ്കിന് സമീപത്തെ കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന പരിപാടി പുതിയസ്റ്റാൻഡിൽ അവസാനിക്കും.യുഡിഎഫ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ അണിനിരക്കും.
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം,തൃശൂര്‍,മലപ്പുറം ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.ഇടിമിന്നലിനെതിരേ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചു.ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.കാറ്റും മിന്നലുമുള്ളപ്പോള്‍ കെട്ടിടത്തിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ
കിടപ്പിലായ രോഗിക്ക് ബത്തേരി റോട്ടറി ക്ലബ് ഇലക്ട്രിക് വീൽ ചെയർ നൽകി ഇതിനോടാനുബന്ധിച്ചു കോൺക്രീറ്റ് നടപ്പാത ഉത്ഘാടനം ചെയ്തു
ചീരാൽ : കൊഴുവണയിൽ മരത്തിൽ നിന്നും വീണ് ആറു വർഷമായി കിടപ്പിലായ അനിൽകുമാറിന് സുൽത്താൻ ബത്തേരി റോട്ടറി ക്ലബ് ഇലട്രിക്ക് വീൽ ചെയർ നൽകി.ഇതിനോടാനുബന്ധിച്ചു ഇവരുടെ വീട്ടിലേക്ക് വെള്ളച്ചാൽ ബ്രദേഴ്സ് ക്ലബ് പാലിയേറ്റിവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച നടപ്പാതയുടെ ഉത്ഘാടനവും നടന്നു.സുൽത്താൻ ബത്തേരി റോട്ടറി ക്ലബ് പ്രസിഡന്റ് സി.വി.മത്തായി,മിഥുൻ നീലകണ്ഠൻ(Program Director),സുരേഷ് V,സണ്ണി VV,മനോജ് KT,മനു.കെ.ജോസ്,കേണൽ SK തമ്പി,ഡോക്ടർ രാമകൃഷ്ണൻ, VTബേബി(ബ്ലോക്ക് മെമ്പർ),പ്രീതി സുരേന്ദ്രൻ (വാർഡ് മെമ്പർ),കുട്ടി മാടക്കര, വെള്ളച്ചാൽ ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻമാസ്റ്റർ,സെക്രട്ടറി രജിമോൻ
വയനാട്ടിൽ ലഹരി വേട്ട,പിടികൂടിയത് മെത്തഫിറ്റാമിൻ
മുട്ടിൽ : വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ആനപ്പാറവയൽ ഭാഗത്തു കൊട്ടാരം വീട്ടിൽ ഹംസ മകൻ അജ്മൽ പി വി (വയസ്സ് 33/26) എന്നയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി.പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ ജി,രഘു വി,സിവിൽ
വയനാട് ടൗൺഷിപ്പ്:ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം;178 വീടുകളും താമസയോഗ്യമല്ലെന്ന് പരാതി
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും കൈമാറിയ 178 വീടുകളും താമസയോഗ്യമല്ലെന്ന് ദുരന്തബാധിതരുടെ പരാതി.എപ്പോൾ താമസം ആരംഭിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് പലരും. ടൗൺഷിപ്പിൽ കുടിവെള്ള സൗകര്യം,ഡ്രെയിനേജ് സംവിധാനം,സെപ്റ്റിക് മാലിന്യ നിർമാർജന സംവിധാനങ്ങൾ എന്നിവയുടെ പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല.നിർമ്മാണ സ്ഥലത്ത് തൊഴിലാളികളുടെ കുറവും പ്രവർത്തന വേഗം കുറയാൻ കാരണമായതായി സൂചന.2, 3, 4 സോണുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇതിനിടെ,വയനാട് പുനരധിവാസ വിഷയത്തെ ചൊല്ലി തെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയ
കുഞ്ഞോ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ തകർത്ത് ഇല്ലാതാക്കിയതിനുള്ള മറുപടി എൽഡിഎഫ് സർക്കാരും മന്ത്രി ഓ ആർ കേളുവും മറുപടി പറയണം:ശ്യാം രാജ്
നിലവിൽപുഴ : തകർന്ന് തരിപ്പണമായ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ദുരവസ്ഥയിൽ എൽഡിഎഫ് സർക്കാരും ഓ ആർ കേളുവും മറുപടി പറയണമെന്ന് എൻ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജ്.ജീർണ്ണിച്ച പഴയ കെട്ടിടത്തിന് പകരം 2021 ഫെബ്രുവരി 11നാണ് അന്നത്തെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ പുതിയ കെട്ടിടം നിർമ്മിക്കുവാനായി ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തത്.നിലവിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയായ അന്ന് എം എൽ എയായ ഓ ആർ കേളുവായിരുന്നു അധ്യക്ഷൻ നാലു കോടി
മാനന്തവാടി:വെൽഫെയർ പാർട്ടി കൺവെൻഷനിൽ എൽഡിഎഫ്-ബിജെപി ധാരണ ആരോപണം
മാനന്തവാടി : എൽഡിഎഫിന് തുടർഭരണം അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും,കോൺഗ്രസ് പരാജയപ്പെടണമെന്ന് എൽഡിഎഫും ബിജെപിയും പരസ്പര ധാരണയിലെത്തിയിട്ടുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസർ കീഴുപറമ്പ് ആരോപിച്ചു.വെൽഫെയർ പാർട്ടി മാനന്തവാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സെൻകുമാർ അടക്കമുള്ളവർ ഇതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കേരള പോലീസ് ആരോപണ വിധേയരായിരുന്നുവെന്നും,നിഷ്പക്ഷമായ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്നും,സംഘപരിവാർ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ട കാലമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലമെന്നും അദ്ദേഹം ആരോപിച്ചു.
എൻ്റെ വോട്ട് എൻ്റെ അവകാശം:കൂട്ടായ പ്രതിജ്ഞയോടെ മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിന് വർണ്ണാഭ സമാപനം
കൽപ്പറ്റ : മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച “മിസ്റ്റി ലൈറ്റ്സ്” വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് വർണ്ണാഭമായി സമാപിച്ചു. “എൻ്റെ വോട്ട് എൻ്റെ അവകാശം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വനിതാ ഇൻഫ്ളുവൻസർമാർ കൂട്ടായ പ്രതിജ്ഞയെടുത്തത് പരിപാടിയുടെ പ്രധാന ആകർഷണമായി.കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്ന മീറ്റ് മീഡിയ വിംഗ്സ് എന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.വനിതാദിനത്തോടനുബന്ധിച്ച് 2020 മുതൽ നടത്തുന്ന പരിപാടിയുടെ ആറാം പതിപ്പായിരുന്നു ഇത്.ഇന്നലെ രാവിലെ വൈത്തിരി പാർക്കിൽ എത്തിയ ഇൻഫ്ളുവൻസർമാർ അവിടെ
മാനന്തവാടിയിൽ ഒ.ആർ. കേളുവിന്റെ റോഡ് ഷോ ആവേശകരമായി;എം.എ.ബേബി പങ്കെടുത്തു
മാനന്തവാടി : നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ.കേളു ഇന്നലെ നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ആവേശം അലതല്ലി. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.ഗാന്ധി പാർക്കിലായിരുന്നു സമാപനം.തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പം സിപിഎം അഖിലേന്ത്യ സെക്രട്ടറി എം.എ.ബേബിയും പ്രവർത്തകരെ അഭിവാദ്യം ചെയ്തു.സ്ഥാനാർഥിയുടെ വലിയ ചിത്രങ്ങളും പ്ലക്കാർഡുകളുമായാണ് സ്ത്രീകളുൾപ്പെടെ പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായത്. പൊതുസമ്മേളനം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് അജൻഡകൾക്കെതിരേ പൊരുതാനും കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാനും എൽഡിഎഫിനെ മൂന്നാമതും
ലൈംഗികാതിക്രമക്കേസ്;രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി
കൊച്ചി : യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി.ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്.കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.രഞ്ജിത്ത് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന യുവ നടിയെ തൻ്റെ ക്യാരവനിലേക്ക് വിളിച്ചുവരുത്തി.ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. പരിഭ്രമിച്ചു പോയ യുവതി കരഞ്ഞുകൊണ്ട് പുറത്തേക്കോടി.പിന്നീട് അവർ കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിന്റെ ദിവസങ്ങളിലൂടെയാണ്.ഇതിനിടയിൽ പ്രശ്നം ഒതുക്കി തീർക്കാൻ രഞ്ജിത്ത് ശ്രമിച്ചു.നടി
ചൂട് കടുക്കുന്നു;തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ,തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.സ്ഥാനാർത്ഥികൾ,രാഷ്ട്രീയ പ്രവർത്തകർ,ഉദ്യോഗസ്ഥർ,പൊതുജനങ്ങൾ എന്നിവർ സൂര്യതാപം,നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശത്തിലുണ്ട്.ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം.യാത്രകളിൽ എപ്പോഴും ഒരു
വേനലവധിക്കായി സ്കൂളുകൾ അടച്ചു; പരീക്ഷാച്ചൂടൊഴിഞ്ഞ് ഇനി ആഘോഷക്കാലം
തിരുവനന്തപുരം : അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു.എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്,ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്. ജില്ലയിൽ ഇത്തവണ 80,947 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 305 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ നടത്തിപ്പ്. അവസാന പരീക്ഷയായ ബയോളജി ഏറെ എളുപ്പമായിരുന്നുവെന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ.സാമൂഹിക ശാസ്ത്രം ഒഴികെയുള്ള
ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി
തിരുവനന്തപുരം : ആർബിഐ കലണ്ടർ പ്രകാരം,സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല.സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്.ഏപ്രിൽ 1 ബുധനാഴ്ച,കണക്കെടുപ്പ് ആണ്.ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും.,ഏപ്രിൽ ഒന്ന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം,ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും
തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം.മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും.ജൈവമാലിന്യം, അജൈവമാലിന്യം,സാനിറ്ററി മാലിന്യം,പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്.മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഒരു കാരണവശാലും സാധാരണ ഖരമാലിന്യവുമായി കലര്‍ത്താന്‍
യുദ്ധമല്ല,അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍
മുട്ടില്‍ : യുദ്ധമല്ല,അധിനിവേശമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വിപണികളുടെ വൈവിധ്യങ്ങള്‍ ഇതിലൂടെ തുറക്കുകയാണെന്നും സാംസ്കാരിക പ്രവര്ത്തകന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജനായത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇതിനെതിരെ രംഗത്തു വരണമെന്നും അമേരിക്കയിലടക്കം അധിനിവേശത്തിനെതിരെ ജാഗ്രയുയര്‍ത്തുന്ന മനുഷ്യരുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗം സംഘടിപ്പിച്ച ശ്രീലത അനുസ്മരണത്തോടനുബന്ധിച്ച് യുദ്ധകാലത്തെ മനസ്സ് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം
വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു,ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം : വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും.ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു.ഇരട്ടിയിൽ അധികമാണ് കൂടിയത്.ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു.പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്.115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്. ആഗോള അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന
ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!
തിരുവനന്തപുരം : വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില.പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു.ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ച് 180 രൂപ കൂടി 13,885 രൂപയായി.സ്വർണവിലയോടൊപ്പം പണിക്കൂലി കൂടി കൂടുമ്പോൾ കടയിലെ സ്വർണവില ഇതിലും ഒരല്പം കൂടി വർധിച്ചേയ്ക്കാം. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്ണവിലയേയും സ്വാധീനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ്:കല്‍പ്പറ്റയില്‍ പോലീസ്-കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി
കൽപ്പറ്റ : നിയമ സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ടു.തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ 500 ഓളം സേനാംഗങ്ങൾ അണിനിരന്നു. അഡിഷണൽ എസ്.പി കെ.എസ്.ഷാജി, ഡി.വൈ.എസ്.പി മാർ,സ്റ്റേഷൻ എസ്.എച്ച്.ഒ മാർ,സബ് ഇൻസ്പെക്ടർമാർ,മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കേന്ദ്ര സായുധ സേന,മഹാരാഷ്ട്ര സ്പെഷ്യൽ ആംഡ് പൊലീസ് സേനാംഗങ്ങളടക്കം പങ്കെടുത്തു.എല്ലാ
“സംസ്ഥാന U-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം:ബേസിൽ അബ്രാം അജി നാഷണൽ ടൂർണമെന്റിലേക്ക്”
എറണാകുളം : എറണാകുളത്ത് വെച്ച് നടന്ന സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മറ്റിയുടെ സംസ്ഥാന U-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നാഷണൽ ടൂർണമെന്റിലേക്ക് സെലക്ഷനും മീനങ്ങാടി സ്വദേശി ബേസിൽ അബ്രാം അജി കരസ്ഥമാക്കി. സുൽത്താൻ ബത്തേരി Mc Leod’s സ്കൂളിലെ UKG വിദ്യാർത്ഥിയായ ബേസിൽ അബ്രാം അജി നിരവധി ജില്ലാ ടൂർണമെന്റുകളിൽ വിജയിയാണ്.2026 ൽ ഫിഡേ റേറ്റിംഗ് നേടിയിട്ടുണ്ട്.മീനങ്ങാടി തണ്ടേക്കാട്ട് അജിയുടേയും ജിൻസിയുടേയും മകനാണ്. സഹോദരി ജൊഹാന അജിയും ഫിഡേ റേറ്റഡ് ചെസ്സ് താരമാണ്.രണ്ട് പേരും പരിശീലകൻ
ഹോം വോട്ടിംഗ് തുടങ്ങി;ജില്ലയില്‍ 4437 പേര് സേവനം പ്രയോജനപ്പെടുത്തും
കൽപ്പറ്റ : 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്,40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍,കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി.മാനന്തവാടി,കല്പറ്റ,സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ആര് ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.ആദ്യദിവസം 800ലേറെ പേര് ഹോം വോട്ട് ചെയ്തു.ബി.എല്‍.ഒ,പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍,മൈക്രോ ഒബ്സെര്‍വര്‍,പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്.80 സ്ക്വാഡുകളാണ് ജില്ലയില്‍ ഹോം വോട്ടിംഗ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുക. ഹോം വോട്ടിംഗിനാവശ്യമായ തെരഞ്ഞെടുപ്പ് സാമഗ്രികള്‍
