മീനങ്ങാടി : ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര വിതരണത്തിനപ്പുറം ഫലകവും മരുന്നടിക്കുന്നതിന് ആവശ്യമായ പമ്പും അഞ്ചുതെങ്ങിൻ തൈകളും ഓരോ കർഷകർക്കും നൽകിയാണ് ആദരിച്ചത്.പഞ്ചായത്ത് തലത്തിലെ മികച്ച ജൈവകർഷകൻ ക്ഷീരകർഷകൻ കുട്ടികർഷകൻ നെൽകർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽ നിന്നും മികച്ച വനിതാ കർഷക പട്ടികവർഗ്ഗ കർഷകൻ യുവകർഷകനെയും മുതിർന്ന കർഷകനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ചെയർമാനും കാർഷിക വികസന സമിതിയിലെയും പാടശേഖര സമിതി കുരുമുളക്
Category: Agriculture
വിത്തുത്സവം 2025 ന് സംഘാടക സമിതി രൂപീകരിച്ചു
മാനന്തവാടി : 2025 ജനുവരി 22 മുതൽ 27 വരെ നടത്തപ്പെടുന്ന വിത്തുത്സവം 2025 ന് സംഘാടക സമിതി രൂപീകരിച്ചു. മലയോര കാർഷിക മേഖലയിൽ ജൈവകൃഷിയുടെയും ന്യായവ്യപാരത്തിന്റെയും പ്രചാരകരായി പ്രവർത്തിക്കുന്ന ഫെയർ ട്രേഡ് അലയൻസ് കേരള (FTAK) സംഘടനയാണ് വിത്തുത്സവത്തിന് ആതിഥ്യമരുളുന്നത്. തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്തുക്കളുടെയും വളർത്തു മൃഗങ്ങളുടെയും അതിവിപുലമായ കാഴ്ചക്കും കൈമാറ്റത്തിനുമുള്ള വേദിയായ വിത്തുത്സവത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകൾ കൃഷിയറിവുകളുടെ പങ്കുവയ്ക്കൽ, കൃഷിയധിഷ്ഠിത മത്സരങ്ങൾ, കലാവിന്യാസങ്ങൾ തുടങ്ങിയവ നടത്തപ്പെടുന്നു. സംഘടനയുടെ പതിനൊന്നാമത്
കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എൻ.യു. ഇമ്മാനുവേലിന്
പുൽപ്പള്ളി : ആധുനിക പുൽപ്പള്ളിയുടെ ശില്പിയും നവോഥാന നായകനുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച എൻ.യു. ഇമ്മാനുവേൽ തെരഞ്ഞെടുക്കപ്പെട്ടതായി അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20,000 രൂപയും, പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കുപ്പത്തോട് മാധവൻ നായരുടെ ചരമദിനമായ ഡിസംബർ – 6 – വെള്ളിയാഴ്ച രാവിലെ 10 -നു് വിജയ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഡോ.വി. ഷക്കീല
മുറ്റത്തെ നെല്ല് കൃഷിയുമായി യോഹന്നാൻ
പുൽപ്പള്ളി : പുൽപ്പള്ളി താന്നിതെരുവ് തുറപ്പുറത്ത് യോഹന്നാൻ മികച്ച ഒരു കർഷകനാണ്. വീട്ടുമുറ്റത്ത് നെൽകൃഷി നടത്തിയാണ് യോഹന്നാൻ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്. ഇന്ന് വന്യമൃഗ ശല്യവും, പല കാരണങ്ങളും കൊണ്ട് നെൽകൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് യോഹന്നാൻ വീട്ടുമുറ്റത്ത് നെൽകൃഷി ചെയ്ത് നിറയെ കതിരുകൾ വി ളയിച്ചിരിക്കുന്നത്. വീടിന്റെ മുൻഭാഗത്തുള്ള 5 സെന്റ് സ്ഥലത്താണ്നെൽ കൃഷി ഇറക്കിയിരിക്കുന്നത്. രണ്ട് ടിപ്പർ നിറയെ മണ്ണ് കൊണ്ടുവന്ന മുറ്റത്ത് നിരത്തി, വരമ്പുകളായി തിരിച്ചാണ് കൃഷി നടത്തിയിരിക്കുന്നത്. പരമ്പരാഗതമായ
സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുത്ത അനുപമ കൃഷ്ണയെ ആദരിച്ചു
കോളിയാടി : സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത നെന്മേനി കൃഷി ഓഫീസർ അനുപമ കൃഷ്ണയെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ പാടശേഖര -കുരുമുളക് – കേര കർഷക സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി :ഷീല പുഞ്ചവയൽ ചടങ്ങ് ഉത്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് നിലാഷിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിലീപ് kk സ്വാഗതവും പി സി വിജയകുമാർ നന്ദിയും പറഞ്ഞു.
ബാണാസുരസാഗറിൽ കരിമീൻ വിത്ത് നിക്ഷേപിച്ചു
പടിഞ്ഞാറത്തറ : കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപെടുത്തി ബാണാസുരസാഗർ പട്ടികവർഗ മത്സ്യസഹകരണ സംഘത്തിന് 12 രൂപ വിലയുള്ള 12,000 കരിമീൻ വിത്തും 100 കിലോ മത്സ്യ തീറ്റയും നൽകി. നിലവിൽ കൂടുകളിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്. മൂല്യവർധിത മത്സ്യ ഇനമായി കരിമീനിനെ വിപണനം ചെയ്‌ത് സംഘത്തിന് അധിക- വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം ബാംഗ്ലൂർ ഉപകേന്ദ്രം മേധാവി ഡോ. പ്രീത പണിക്കാർ അധ്യക്ഷയായിരുന്ന പരിപാടിയിൽ
കൃഷിയില്‍ ഇന്റേണ്‍ഷിപ്പ് : അപേക്ഷ ജൂലൈ 15 വരെ .
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് യുവജനങ്ങള്‍ക്കായി ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുന്നു. കൃഷിയില്‍ ഡിഗ്രിയോ ഡിപ്ലോമയോ മാനേജ്‌മെന്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ജൂലൈ 15 വരെ സമര്‍പ്പിക്കാം. ഫോണ്‍ 04936 202506
വയനാട്ടിലെ വലിയ നാട്ട് ചന്ത കൽപ്പറ്റയിൽ ബുധനാഴ്ച്ച ആരംഭിക്കും.
കൽപ്പറ്റ : ജില്ലയിലെ വലിയ നാട്ട് ചന്തക്ക് ബുധനാഴ്ച്ച (നാളെ ) കൽപ്പറ്റയിൽ തുടക്കം കുറിക്കും. കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താനും വിലപേശി സാധനങ്ങൾ വാങ്ങാനും അവസരമൊരുക്കുന്ന പഴയ നാട്ട് ചന്തയുടെ മാതൃകയിലാണ് പദ്ധതി തയ്യാറാക്കിയിരികുന്നത്. വയനാട്ടിലെ എല്ലാ കർഷകർക്കും അവരുടെ ഉത്പനങ്ങൾ ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താം. സംസ്ഥാന കൃഷിവകുപ്പ്, നബാർഡ് , എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ , വാമ്പ് കോ ലിമിറ്റഡ് , ഫുഡ് കെയർ എന്നിവരുടെ സഹകണത്തോടെയാണ് നാട്ട്
ജില്ലാതല ഞാറ്റുവേലചന്ത വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍
കോഴിക്കോട്: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഉള്‍പ്പെടെയുളള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. വിത്തുകള്‍, തൈകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്കായി കര്‍ഷകര്‍ അന്വേഷണങ്ങള്‍ നടത്തുന്നുമുണ്ട്. തിരുവാതിര ഞാറ്റുവേല ഫലവൃക്ഷ തൈകളും കാര്‍ഷിക വിളകളും നടാന്‍ അനുയോജ്യമായ സമയമാണ്. ഈ വര്‍ഷം തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 രാത്രി മുതല്‍ ആരംഭിച്ച് ജൂലൈ 4 വരെയാണ്. ഇ സാഹചര്യത്തില്‍ ജൂണ്‍ 22 മുതല്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കൃഷി ഭവനുകളും കേന്ദ്രികരിച്ച് കര്‍ഷകസഭകളും ഞാറ്റവേല ചന്തകളും
പ്രവാസികളുടെ മടക്കം: ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ വിശദമാക്കി സര്‍ക്കാര്‍
*തിരുവനന്തപുരം*: പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് കൂട്ടത്തോടെ മടങ്ങുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് 19 ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ തുടര്‍ച്ചയായിട്ടുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. സമ്പര്‍ക്കം മൂലമുള്ള വൈറസ് വ്യാപനവും സമൂഹവ്യാപനവും പരമാവധി തടയുന്നതിനുള്ള നടപടിക്രമങ്ങളാണ് പുതിയ ഉത്തരവിലുള്ളത്. വിദേശത്തുനിന്ന് വിമാനത്തിലും കപ്പലിലുമെത്തുന്നവരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങള്‍ വഴി എത്തുന്നവരും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും
ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്താന്‍ ഐ ഐ ഐ ടി എം-കെ
പരീക്ഷാമേല്‍നോട്ട സോഫ്റ്റ് വെയര്‍ സാധ്യത പരിശോധിക്കുന്നു, ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്താന്‍ ഐഐഐടിഎം-കെ *തിരുവനന്തപുരം*: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയിലൂടെ മൂന്ന് കോഴ്സുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മന്‍റ് കേരള(ഐഐഐടിഎം-കെ) അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പരീക്ഷാ മേല്‍നോട്ട സോഫ്റ്റ് വെയറിന്‍റെ സാധ്യത പരിശോധിച്ചാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ. കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ് സി, എം ഫില്‍, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സില്‍ എംഫില്‍
പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ് മിഷന്‍റെ ബിഗ് ഡെമോ ഡേ
*പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍* *സ്റ്റാര്‍ട്ടപ് മിഷന്‍റെ ബിഗ് ഡെമോ ഡേ* *തിരുവനന്തപുരം*: സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ഡെമോ ഡേ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വ്യവസായ-വാണിജ്യ സംഘടനകള്‍, ഐ.ടി. സംരംഭകരുടെ കൂട്ടായ്മയായ ജിടെക്, രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് ജൂണ്‍ 25 മുതല്‍ 30 വരെ ഡെമോ ഡേ സംഘടിപ്പിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപയാഗപ്പെടുത്താവുന്ന
തണലേകാന്‍ ഒരു കോടി വൃക്ഷത്തൈകൾ: നടീൽ തുടങ്ങി.
ڇ സംസ്ഥാനത്തിന്‍റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേന്ത്രന്‍വാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളില്‍ വച്ചു പിടിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ്