മാനന്തവാടി : പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത് ഇന്ന് രാവിലെ 9.30 ഓട് കൂടി യാണ് അപകടം കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67),സത്താർ (30),തസ്‌ലീന (17),റിഫ (10),മിസ്ബ താജ് ( 23 ),ആയിഷ (2),ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.
Category: Accident
പടിഞ്ഞാറത്തറ കാപ്പി ക്കളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു
പടിഞ്ഞാറത്തറ : ഡാം പരിസരത്ത് കാപ്പികളത്ത് വാഹനാപകടം ഒരാൾ മരണപ്പെട്ടു പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.
കുറ്റിക്കാട്ടൂരിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് പരിക്ക്
കോഴിക്കോട് : കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18) ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്നാൽ കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കും തെറിച്ചുവീണു.ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി
ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ.28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്.റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു.ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.
‘വിവരിക്കാനാകാത്ത ദുരന്തം’;മുഖ്യമന്ത്രി സ്റ്റാലിന്‍ കരൂരില്‍,’രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടക്കാന്‍ പാടില്ലാത്തത്’
ചെന്നൈ : ടിവികെ റാലിക്കിടെ തിരക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായ കരൂരില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തി.കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രി ആരാഞ്ഞു. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ദുരന്തത്തിൽ 39 പേരാണ് മരിച്ചത്. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരില്‍
വൻ ദുരന്തം;വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും,32 മരണം,50ലേറെ പേർക്ക് പരുക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക
ചെന്നൈ : വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്.60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം.ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു.ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന്
മിനി ലോറിയിടിച്ച് അമ്മക്കും മകൾക്കും പരിക്ക്
ചീരാൽ : മിനി ലോറിയിടിച്ച് കാൽനട യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്ക്.ചീരാൽ മുളവൻകൊല്ലി മാളു (80) പുഷ്പ്പ (48) എന്നിവർക്കാണ് പരിക്കേറ്റത്.ചീരാലിൽ ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
മുത്തങ്ങ എടത്തറയിൽ വാഹനാപകടം അഞ്ച് പേർക്ക് പരിക്ക്
മുത്തങ്ങ : എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറി ഞ്ഞ് അഞ്ചുപേർക്ക് പരിക്ക്.കോഴിക്കോട് സ്വദേശികൾ ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം.കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.പരിക്കേറ്റവരെ സുൽ ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ ജീവനൊടുക്കി
പാലക്കാട് : പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍.നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ഇന്നലെ വൈകീട്ടാണ് സംഭവം.സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.മൃതദേഹം അഗളി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.
ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
ആലപ്പുഴ : നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം.ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം
കാറുകൾ കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്ക്
വാര്യാട് : വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം.കാർ യാത്രക്കാർക്ക് പരിക്ക് പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്.ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വാഹനാപകടം പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
മൂലങ്കാവ് :സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ബൈക്കിൽ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.സ്കൂട്ടി യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു.ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും,സൈക്കിളും കൂട്ടിയിടിച്ച് അപകടം:അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
കമ്പളക്കാട് : കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം:അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പിൽ ആയിരുന്നു അപകടം.
അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്
പനമരം : അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോരെയും അഞ്ചു കുന്നിൽ നിന്നും കല്പറ്റക്ക് പോകുന്ന സ്‌കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ➖➖➖➖➖➖➖➖➖
അഞ്ചുകുന്നിൽ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു
അഞ്ചുകുന്ന് : ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ധീൻ ആണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) നടന്ന അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ്
വാഹനാപകടത്തിൽ യുവാവ് മരിച്ചു
ബത്തേരി : കേരള തമിഴ്നാട് അതിർത്തിയായ ബത്തേരി പാട്ടവയൽ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ന് സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം ഉണ്ടായത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി : റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികൻ കാർ തട്ടി മരിച്ചു.നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്.ഇന്ന് രാവിലെ പനമരം നെല്ലിയമ്പം പ്രദേശത്താണ് സംഭവം.റോഡിൻ്റെ ഒരു വശത്ത് നിന്നും മറുവശത്തെ കടക്കുന്നതിനിടെയാണ് നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പുവിനെ കാർ തട്ടിയത്.മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു ; 10 യാത്രക്കാര്‍ക്ക് പരിക്ക്
തൃശ്ശൂര്‍ : തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു.നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്.തൃശൂര്‍,കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍,കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു.ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
തൊടുവട്ടിയിൽ ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു
നമ്പി കൊല്ലി : പുത്തൻകുന്ന് തൊടുവെട്ടി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു,പരിക്കേറ്റ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക്ഗു രുതരമല്ല.നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തിവരുന്നു
കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി
കാവും മന്ദം : കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി.തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്.തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്.ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു.കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും നിരവധിപേര് എത്തിയിരുന്നു.ജന പ്രതിനിധികളും രാഷ്ട്രീയപാർട്ടി
പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
പുതുശ്ശേരിക്കടവ് : പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത് ബാങ്ക് കുന്ന് തേർ ത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബന്ധുവായ മറ്റൊരാളും തോണിയിലുണ്ടായിരുന്നു. ഇയാൾ പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്ബാ.ണാസുര ഡാമിൻ്റെ ഷട്ടർ ഉയർത്തുമ്പോൾ വെള്ളപൊക്കമുണ്ടാകുന്ന പ്രദേശത്ത് ഉപയോഗിക്കാൻ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി
സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച കോഴി ഫാമിൽ പോലീസ് പരിശോധന
കൽപ്പറ്റ : വയനാട്ടിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.വാഴവറ്റ വീട്ടിൽ അനൂപ് പി വി,ഷിനു എന്നിവരാണ് മരിച്ചത്.വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽ ആണ് അപകടം.ഇരുവരെയും കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷിനുവിന്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും,അനൂപിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും മാറ്റി ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം.വാഴവറ്റ പുൽപ്പറമ്പിൽ വീട്ടിൽ സൈമണിൽ നിന്നും ലീസിനെടുത്ത് നടത്തുന്ന കോഴി ഫാമിലാണ് അപകടം.ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം.മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും
വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി:ഓട്ടോയും കസ്റ്റഡിയിലെടുത്തു
മാനന്തവാടി : വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി.ദൃക്‌സാക്ഷികളില്ലാതിരുന്ന,വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പ്രതി വലയിലായത് പോലീസിന്റെ നിർത്താതെയുള്ള അന്വേഷണത്തിനൊടുവിൽ.നല്ലൂർനാട്,അത്തിലൻ വീട്ടിൽ,എ.വി ഹംസ(49) യെയാണ് ദിവസങ്ങൾ നീണ്ട കൃത്യമായ അന്വേഷണത്തിനൊടുവിൽ മാനന്തവാടി പോലീസ് പിടികൂടിയത്. അപകടം വരുത്തിയ കെ.എൽ 72 ഡി 7579 നമ്പർ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം ജൂലൈ ഏഴിന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. അയലമൂല ഭാഗത്തു നിന്നും മോളിത്തോട്
നിയന്ത്രണം വിട്ട ചീപ്പ് മരത്തിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്
മാനന്തവാടി : തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ ശ്രീ.ഓ ജി പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ജയൻ സി എ,പ്രവീൺ കുമാർ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആർ സീ,ആദർശ് ജോസഫ്,ഹോം ഗാർഡ്മാരായ ശിവദാസൻ കെ,ബിജു എം എസ്,ഷൈജറ്റ്
മേപ്പാടി കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
മേപ്പാടി : കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.19,80 ഹോട്ടലിന് സമീപം ആണ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.പെരുമ്പാവൂരിലേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറി കാപ്പംകൊല്ലി ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.പുറ്റാട് നിന്നും തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. നിയന്ത്രണംവിട്ട ലോറി റോഡരികിലെ ഡ്രൈനേജ് മറികടന്ന് തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഇവിടെവച്ച് ലോറി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന്
വയനാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു
മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമുണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
പനമരം:സ്വകാര്യ ബസ്സും ദോസ്‌ത് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത് ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്
കെ.എസ്.ആർ.ടി.സി.ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു:പരിക്കേറ്റയാൾ ചികിത്സയിൽ
മാനന്തവാടി : കെ.എസ്.ആർ.ടി.സി ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു:പരിക്കേറ്റയാൾ ചികിത്സയിൽ.കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KL 15A 1819 നമ്പർ കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഭവം. ഈ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ, എന്നയാളാണ് ബസ്സിനുള്ളിൽ നിന്നും ഓടി മുൻഭാഗം ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിച്ച് പുറത്തേക്ക് ചാടിയത്. പരിക്കുപറ്റിയ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ മാനന്തവാടിക്കടുത്ത് ദ്വാരകയിൽ വെച്ചായിരുന്നു സംഭവം.മാനസിക പ്രശ്നം ഉള്ളതായി പറയപ്പെടുന്നു.
സിവിൽ സ്റ്റേഷൻ സമീപം ബസ് അപകടം
കൽപ്പറ്റ : സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാരപരിക്കേറ്റു.ബത്തേരി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി. ടൂറിസ്റ്റ് ഹോമിന് സമീപമാണ് കൂട്ടിയിടിച്ചത്. രാവിലെ പതിനൊന്നേ കാലോടെയായിരുന്നുഅപകടം.
പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു:ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു
കൽപ്പറ്റ : കമ്പളക്കാട് പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.