താമരശ്ശേരി : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ.അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു.അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Author: Rinsha
ആനക്കാംപൊയില്‍- കള്ളാടി- തുരങ്കപാത നിര്‍മാണം; പാറ തുരക്കല്‍ നാളെ തുടങ്ങും
ആനക്കാംപൊയില്‍ : ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും.രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും.സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്താണ് ആദ്യം തുരക്കല്‍ പ്രവൃത്തി തുടങ്ങുക. തുരങ്കമവസാനിക്കുന്ന മേപ്പാടി മിനാക്ഷിക്കുന്നില്‍ പിന്നീട് തുരക്കല്‍ ആരംഭിക്കും.അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം,ക്രഷര്‍ യൂനിറ്റ്,ഫ്യൂവല്‍ ടാങ്ക്,തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ്
പുസ്തക പ്രകാശനം 7 ന്
മാനന്തവാടി : ദീർഘകാലം (1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.നമ്മുടെ നാടിന്റെ നാൾ വഴി അടയാളങ്ങൾ ഈ വരികൾക്കിടയിൽ നമുക്ക് വായിക്കാം.7ാം തിയ്യതി ശനിയാഴ്ച്ച 4 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ചേരുന്ന സുഹൃത് കൂട്ടായ്മയിൽ വെച്ച് മന്ത്രി ഒ.ആർ.കേളു പുസ്തക പ്രകാശനം നടത്തും.നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത്
തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രം നവീകരണ കലശം 2026:ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരണവും സംഘടിപ്പിച്ചു
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ 2026 ഏപ്രിൽ 16 മുതൽ 26 വരെ (1201 മേടം 3 മുതൽ 13 വരെ നടക്കുന്ന നവീകരണ കലശത്തിൻ്റെ ബ്രോഷർ പ്രകാശനവും ആദ്യസംഭാവന സ്വീകരിക്കലും മേപ്പാടി മാരിയമ്മൻ ക്ഷേത്ര നവീകരണ ഉത്സവ കമ്മിറ്റി കൺവീനർ ശ്രീ സുബ്രഹ്മണ്യനു നൽകി കൊണ്ട് ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി അഡ്വ.പി ചാത്തുക്കുട്ടി നിർവഹിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ബോർഡ് മെംബർ ശ്രീ രാമചന്ദ്രൻ,മുൻ ബോർഡ് മെംബർ കേശവൻ എന്നിവർ.ആശംസകൾ നേർന്നു.ക്ഷേത്ര കമ്മിറ്റി
വൈദ്യുതി ഷോർട്ട് സർക്യൂട്ട് സംശയം: ചീരാലിൽ കൃഷ്ണൻകുട്ടി നായരുടെ വീട് പൂർണമായി കത്തി നശിച്ചു;50 ലക്ഷം രൂപയുടെ നഷ്ടം
ചീരാൽ : താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന് ബുധനാഴ്ച ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല.വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്.മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി.പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു.സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ
മലയാളം ഇനി ഭരണഭാഷ;ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ
തിരുവനന്തപുരം : മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു.2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക,കോടതിഭാഷ,സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്.മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക,പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്.കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്.ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം.ഭാഷാ
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല;വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി
സുല്‍ത്താന്‍ ബത്തേരി : വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്.2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി
ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ പരിയാരമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
തരുവണ : ടാറിംഗ് പൂർത്തീകരിച്ച ഏഴാംമൈൽ -പരിയാരമുക്ക് റോഡിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല നിർവ്വഹിക്കുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സലാം ആതിക്ക ടീച്ചർ,സൗദ കൊടുവേരി വാർഡുമെമ്പർമാരായ,കെ.കെ.അബ്ദുള്ള,സി സുമയ്യ ടീച്ചർ.റംല മുഹമ്മദ് എന്നിവരും എ.കെ. മമ്മൂട്ടി ഹാജി പി.മമ്മൂട്ടി മാസ്റ്റർ നവാസ് പി.കെ അശ്രഫ്സി.എച്ച് അമ്മത് കാളിയാർ കെ.സി.കെ നജ്മുദ്ദീൻ ഇസ്മായിൽ കൊയിലാണ്ടി നിസാർ സി അബ്ദ്ദള്ള എം.മൊയ്തു സി.എച്ച് തുടങ്ങിയവരും പങ്കെടുത്തു
ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട;12 കോടിയുടെ ലഹരിമരുന്നുമായി മലയാളി യുവാക്കൾ പിടിയിൽ
ബംഗളൂരു : കർണാടക തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) നടത്തിയ പരിശോധനയിലാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ പിടിയിലായത്.അശ്വിൻ (27), മൊബീന (25) എന്നിവരാണ് പോലീസിന്റെ വലയിലായത്.കഴിഞ്ഞ ഒന്നര വർഷമായി ബാഗലൂരിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്.ഇവർ മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പെട്ടവരാണെന്നും,തായ്ലാൻഡിൽ നിന്നാണ് ഇവർ ഇത് എത്തിക്കുന്നതെന്നും പൊലീസ് അധികൃതർ അറിയിച്ചു. ഇവരിൽ നിന്ന് 8335 എൽ.എസ്.ഡി സ്ട്രിപ്പുകൾ,അഞ്ച്
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി
കൽപ്പറ്റ : കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്.സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്.കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി.വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ ആശുപത്രി ടൗൺഷിപ്പിലേക്ക് മാറുന്നതിൽ സന്തോഷമുണ്ടന്ന് എം.എൽ.എ പറഞ്ഞു.എൻ.സി.ഡി നോഡൽ ഓഫീസറും ഡി.എം.ഒ ഇൻചാർജുമായ ഡോ.ദീപ താക്കോൽ
വയനാട് ടൗൺ ഷിപ്പ് ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങൾ തുടങ്ങി:ദുരിത ബാധിതരിൽ ഒരു വിഭാഗം പ്രതിഷേധത്തിൽ
കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞതോടെ വിവാദങ്ങളും തുടങ്ങി.ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദീഖിനെ ഒരു വിഭാഗം കൂകി വിളിച്ചതാണ് പ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണം.ദുരിത ബാധിതരെ സംബന്ധിച്ച് ലിസ്റ്റിന് പുറത്തായവരെ പുതിയതായി ഉൾപ്പെടുത്തുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ 1100 – കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.എന്നാൽ
ടൗൺഷിപ്പ് കൂവൽ;സിപിഎമ്മിന്റെ സംസ്കാര രാഹിത്യം:ഗാന്ധി ദർശൻ വേദി
കൽപറ്റ : ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥലം എം.എൽ.എ അഡ്വക്കേറ്റ് ടി.സിദ്ദിഖ് പ്രസംഗിച്ചപ്പോൾ ഡി.വൈ.എഫ്.ഐ,സിപിഎം അനുകൂലികൾ കൂകിയത് ജനാധിപത്യ മര്യാദ ലംഘനവും സംസ്കാര രാഹിത്യവും ആണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വേദിയിലുണ്ടായിട്ടും തല്പര കക്ഷികളെ നിയന്ത്രിക്കാതിരുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്.ചൂരൽമല ദുരന്ത സമയത്ത് ദുരിതബാധിതരോടൊപ്പം രാപ്പകൽ ഇല്ലാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കൽപ്പറ്റ എം.എൽ എ യെ ഏത് വിധേനയും ജനങ്ങളുടെ
അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും സന്ദർശിച്ചു
മേപ്പാടി : പ്രകൃതിക്ഷോഭത്തിന്റെ നടുക്കുന്ന ഓർമ്മകൾ അവശേഷിക്കുന്ന ചൂരൽമല ദുരന്തമേഖലയിലും,പുനരധിവാസത്തിനായി ഒരുങ്ങുന്ന സ്നേഹ വീടുകളിലും സന്ദർശനം നടത്തി കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾ. പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയിൽ 75 അംഗ വിദ്യാർത്ഥി സംഘമാണ് പങ്കെടുത്തത്.മഹാദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയുടെ മണ്ണിൽ പ്രകൃതി വരുത്തിയ മാറ്റങ്ങളും ദുരന്തത്തിന്റെ ആഘാതവും വിദ്യാർത്ഥികൾ നേരിട്ട് കണ്ടറിഞ്ഞു. തുടർന്ന് അതിജീവനത്തിന്റെ പുതിയ മാതൃകയായ ടൗൺഷിപ്പിലെ ‘സ്നേഹ വീടുകൾ’ സന്ദർശിച്ച വിദ്യാർത്ഥികൾ,തകർച്ചയിൽ നിന്നും ഒരു നാട് എങ്ങനെ ഒരുമയോടെ തിരികെ വരുന്നു എന്ന പാഠം
23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും
കൊച്ചി : 02 മാർച്ച് 2026:18-വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം ഘട്ടത്തിനു തുടക്കമായി. ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ വോളണ്ടിയേഴ്‌സ്, വർഗീസ് മൂലൻസ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നടത്തുന്ന ഈ സംരംഭം പാലക്കാട്,വയനാട്,മലപ്പുറം,തൃശൂർ, എറണാകുളം,കൊല്ലം എന്നിവയുൾപ്പെടെ ജില്ലകളിലുള്ള ജന്മനാ ഹൃദ്രോഗത്തിന് ചികിത്സ അപ്രാപ്യമായിരുന്ന കുടുംബങ്ങൾക്ക് സഹായകമായി. പങ്കെടുത്തവരിൽ 15 കുട്ടികൾക്ക് ഇന്റർവെൻഷണൽ പ്രൊസിജർ ലഭ്യമാക്കുകയും,ബാക്കിയുള്ളവർക്ക് പൂർണ്ണ ഹൃദയ ശസ്ത്രക്രിയയും നടത്തും. അതിനൊപ്പം വരുന്ന
ലോകം അഗ്നിപർവ്വതത്തിന് മുകളിൽ;ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല:യുദ്ധവിരുദ്ധ നിലപാടുമായി കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി : ഇസ്രായേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന രൂക്ഷമായ സൈനിക നീക്കങ്ങൾ ലോകത്തെ ഒരു മഹാദുരന്തത്തിലേക്ക് നയിക്കുകയാണെന്നും, ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി പ്രസ്താവനയിൽ പറഞ്ഞു.ലോകം ഒരു അഗ്നിപർവ്വതത്തിന് മുകളിലെന്നപോലെ വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ ആശങ്ക രേഖപ്പെടുത്തി.ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചതും അതിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുകളും അന്താരാഷ്ട്ര തലത്തിൽ വലിയ സുരക്ഷാ ഭീഷണിയാണ്
ദാതാവിനും രോഗിക്കും റോബോട്ടിക് ശസ്ത്രക്രിയ; വൃക്ക മാറ്റിവെക്കലില്‍ പുതുചരിത്രവുമായി കിംസ് ശ്രീചന്ദ്
കണ്ണൂര്‍ : ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് പുതുചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി.ദാതാവിനും രോഗിക്കും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി പൂര്‍ത്തിയാക്കി.രാജ്യത്ത് ആദ്യമായാണ് ഇരുവര്‍ക്കും റോബോട്ട് ഉപയോഗിച്ചുള്ള ഹൈബ്രിഡ് ടോട്ടല്‍ റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്.റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും ആരോഗ്യത്തിലേക്ക് എത്തി എന്നത് പ്രത്യേകതയാണ്.ലാപ്രോസ്‌കോപിക് സര്‍ജറിയുടെ ചിലവില്‍ ഇനി കിംസ് ശ്രീചന്ദില്‍ റോബോട്ടിക് ശസ്ത്രക്രിയ ചെയ്യാനാകും.രോഗിയെ പോലെ വൃക്ക ദാതാവിനും
യുദ്ധത്തിന് ശമനമില്ലെങ്കിലും കണക്കുകൂട്ടല്‍ തെറ്റിച്ച് സ്വര്‍ണം;ഇന്ന് പവന് ₹2,400 കുറഞ്ഞു;എന്തുകൊണ്ട് വില ഇടിവ്?
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കത്തിക്കയറിയതിനു ശേഷമാണ് തിങ്കളാഴ്ചത്തെ (2026 മാർച്ച് 2) വ്യാപാരത്തില്‍ സ്വർണ വില കുത്തനെ താഴേക്ക് വീണത്.22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്.ഇതോടെ ഇന്ന് രാവിലെ 22 കാരറ്റിന്റെ ഒരു ഗ്രാമിന്റെ വിപണി വില 15,565 രൂപയായി താഴ്ന്നു.ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 2,400 രൂപ താഴ്ന്ന് പുതുക്കിയ വില 1,24,520 രൂപയായി.അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും
കൽപ്പറ്റ : കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകുന്നത്.സംസ്ഥാനത്ത് കേരള വിഷൻ നൽകുന്ന മൂന്നാമത്തെ ആംബുലൻസ് ആണിത്.കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖിന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ആംബുലൻസ് കൈമാറും.ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ
ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു;മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും;സ്ഥിരീകരിച്ച് ഇറാന്‍
വാഷിങ്ടന്‍ : യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു.ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു.ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം.യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്.എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി.ഇറാന്‍
‘എന്നും അമേരിക്കന്‍ വിരുദ്ധന്‍;ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ ‘;ആരായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി?
വാഷിംഗ്ടൺ : 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ അമരക്കാരനായിരുന്നു ആയത്തുല്ല അലി ഖമേനി. 1989-ലാണ് ഖമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിലെത്തി.തുടര്‍ന്നിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമേനിലേക്ക് ചുരുങ്ങുന്നതാണ് ലോകം കണ്ടത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ ഖമേനി സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്നു. ഇറാഖ് യുദ്ധകാലത്തെ അനുഭവങ്ങളാണ് അദ്ദേഹത്തെ അമേരിക്കയുടെ കടുത്ത വിമര്‍ശകനാക്കി മാറ്റിയത്.ഇന്നലെ പുലര്‍ച്ചെയുണ്ടായ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് 86കാരനായ ഖമേനി കൊല്ലപ്പെട്ടത്.നേരത്തെ ട്രംപും നെതന്യാഹുവും ഇക്കാര്യം അവകാശപ്പെട്ടെങ്കിലും ഇറാന്‍ നിഷേധിച്ചു.ഇതിന് പിന്നാലെ
തിരിച്ചടിച്ച് ഇറാന്‍,27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ
ടെഹ്‌റാന്‍ : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍.ഇസ്രയേല്‍,ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി.പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കി.ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായി.ഖത്തറില്‍ 12 സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.ബഹ്‌റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ബഹറൈനില്‍ 9 ഡ്രോണുകള്‍ വര്‍ഷിച്ചു. ദോഹയിലും ശക്തമായ ആക്രമണം ഉണ്ടായി.
ആസ്റ്റർ സോക്കർ കപ്പ് ജേഴ്സി പ്രകാശനം കായിക മന്ത്രി നിർവ്വഹിച്ചു
മേപ്പാടി : കേരളത്തിലെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രേമികളെയും കായിക യുവത്വത്തെയും ഒരുമിപ്പിയ്ക്കാൻ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഒരുക്കുന്ന ആസ്റ്റർ സോക്കർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു.വർഷങ്ങളായി നടന്നുവരുന്ന ഈ ടൂർണമെന്റ് ഇത്തവണ സംഘടിപ്പിക്കുന്നത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ആണ്.സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കല്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദിഖിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ,ഫുട്ബോൾ അസോസിയേഷൻ
ക്ലീൻ വെള്ളമുണ്ട,ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്ക് മുൻതൂക്കം നൽക്കിവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്ബഡ്ജറ്റ്
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ ബഡ്ജറ്റിൽ ശുചിത്യം ഉറപ്പ് വരുത്തുന്ന ക്ലീൻ വെള്ളമുണ്ടയും കാർബൺ ന്യൂടൻ പദ്ധതിയിലൂടെ ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്കും ഭവനരഹിതരായ എല്ലാ വർക്കും വീടും പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിനും പ്രാധാന്യം നൽകി വൈസ് പ്രസിഡണ്ട് എം.ലതിക അവതരിപ്പിച്ചു.53 കോടി ( 534604400)വരുമാനവും 44 കോടി(445081400) ചിലവും 89523000 മിച്ചമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.യോഗത്തിൽ പ്രസിഡണ്ട് ടി.എം.കമർ ലൈല അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി.മൊയ്തു ഹാജി,പി.കെ.സലാം ആത്തിക്കാ
മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാൽ വരുമാനം പങ്കിടണം:ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുമാനത്തിന്റെ നിശ്ചിത വിഹിതം മാധ്യമങ്ങൾക്ക് കൈമാറണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്.ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരുമാനം പങ്കിടാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്വമേധയാ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ഇതിന് തയ്യാറാകാത്ത പക്ഷം, മറ്റ് പല രാജ്യങ്ങളും ചെയ്തതുപോലെ ഇന്ത്യയിലും ശക്തമായ നിയമനിർമ്മാണം നടത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങളിലെ
യുവാവിനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചകേസ്;മുഖ്യപ്രതി സഫീന ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊച്ചി: ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ നാലുപേർ പിടിയിൽ.കൊല്ലം നല്ലിള സ്വദേശിയായ 30 കാരനാണ് ക്രൂര മർദനത്തിന് ഇരയായത്. പ്രതികളായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27),തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽമഠം അമൽ വേണുഗോപാൽ (32) എന്നിവരെ കാക്കനാട് വാഴക്കാലയിലെ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ ജോൺ രാഹുലിനെ (23) വൈറ്റിലയിലെ വീട്ടിൽ നിന്നും മരട് കുറുവാനിപ്പാടം മുരുകന്‍റെ മകൻ ആനന്ദ് മുരുകനെ (29)
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വൈത്തിരി : ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, വെറ്ററിനറി കോളേജ് പൂക്കോടിന്റെ ആഭിമുഖ്യത്തിൽ, World SPAY DAY (ഓമന മൃഗങ്ങളുടെ വന്ധീകരണം) ആചരണത്തിന്റെ ഭാഗമായി വൈത്തിരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ‘നമ്മുടെ ലോകം – നായ്ക്കളുടെയും ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പൂക്കോട് പ്രസിഡന്റ്, ഡോ.ബിന്ദ്യ ലിസ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ.ഹർഷാദ് പട്കി സ്വാഗതമോതി.വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി.രാജൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക സി കെ പ്രിയരഞ്ജിനി
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു;ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു;പ്രതികളെ കണ്ടെത്താനായില്ല
കൊച്ചി : വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു.അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന
ഡോക്ടർ ഷഫീക്കിനെ ആദരിച്ചു
കോട്ടത്തറ : കോട്ടത്തറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി എംബിബിഎസ് കരസ്ഥമാക്കിയ മുഹമ്മദ് ഷഫീക്കിന് സ്കൂൾ പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. വാർഡ് മെമ്പർ റംല അസീസ്,എസ്എംസി ചെയർമാൻ വി മുഹമ്മദ് കുഞ്ഞി,പിടിഎ കമ്മിറ്റി അംഗം സിറാജ് സിദ്ദീഖ്,സീനിയർ അസിസ്റ്റന്റ് ബിനിഷ
അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്
കൽപറ്റ : കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ.ഹരികുമാറിൻ്റെ “ആത്മായനങ്ങളുടെ ഖസാക്ക്” എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിയുടെ ലേഖന സമാഹാരമായ “ജാതിചോദിക്കുന്ന കാലം” എന്ന കൃതിക്ക് ലഭിച്ചു.നോവൽ,കഥ,കവിത,ലേഖന വിഭാഗങ്ങളിൽ മികവു പുലർത്തിയ കൃതികൾക്കാണ് പുരസ്കാരം നൽകിയത്.എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം.കെ.ഹരികുമാർ പുരസ്കാര വിതരണം നിർവഹിച്ചു.ഫാ.അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.എഴുത്തുകാരായ വേണു വി.ദേശം,ഡോ.എ.രാജഗോപാൽ കമ്മത്ത്, സണ്ണി തായങ്കരി,ഡോ.ചന്ദ്രബിന്ദു,പി.എൻ.രാജേഷ്കുമാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ഷാജി പുൽപള്ളിയുടെ
കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു.ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്.ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ്
