ചീരാൽ : താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന് ബുധനാഴ്ച ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല.വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്.മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി.പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു.സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.ഉണക്കിയ കാപ്പി കുരുവും കുരുമുളകും വീട്ടുപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു.വീട് ഉൾപ്പെടെ അൻപത് ലക്ഷത്തിൽ പരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് നിഗമനം.വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായി കരുതുന്നത്.നൂൽപ്പുഴ പോലീസും നെന്മേനി ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.
