അടൂർ : അടൂർ നഗരത്തിലെ ഹയർസെക്കന്ററി സ്കൂളിൽ ആണ് സംഭവം.മനുഷ്യാവകാശ കമ്മീഷനും സിഡ്ബ്ലിയുസിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടനായി കൊണ്ടുപോയത്.
സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്ന് പിതാവ് പറഞ്ഞു. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു.മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. രക്ഷാകർത്താവ് എന്ന നിലയിൽ വലിയ മാനസിക വിഷമം ഉണ്ടാക്കി എന്നും പിതാവ് പറഞ്ഞു.
രണ്ടു അധ്യാപകരാണ് തന്നെ പുറത്ത് നിർത്തിയത് എന്ന് വിദ്യാർത്ഥി പറഞ്ഞു. വീട്ടിൽ നിന്നും അച്ഛനെ വിളിക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ പുറത്ത് തന്നെ നിൽക്കണമെന്നും പറഞ്ഞു. ഒരുപാട് നേരം പുറത്ത് നിൽക്കേണ്ടി വന്നു എന്നും വിദ്യാർത്ഥി പറഞ്ഞു.എന്നാൽ ഇത് സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണിതെന്നും. കുട്ടിയുടെ പിതാവ് മാത്രമാണ് പ്രശ്‌നം ഉന്നയിച്ചതെന്നും അധ്യാപകർ പറഞ്ഞു.13 വിദ്യാർത്ഥികളെ സമാന രീതിയിൽ പുറത്താക്കിയിരുന്നുവെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.