കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം വയനാട് കൽപ്പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പട്ടികവർഗ്ഗ മോർച്ച നാളെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലങ്കിൽ 27-ന് സെക്രട്ടറിയേറ്റ് മാർച്ചും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിൻ്റെ കാലത്ത് 35 ഇത്തരം മരണങ്ങൾ നടന്നിട്ടുണ്ടന്നും വിശ്വനാഥൻ്റേത് ആത്മഹത്യയല്ല സർക്കാർ സ്പോൺസേർഡ് കൊലപാതകമാണന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. സി.പി.എം. പ്രവർത്തകർ പ്രതികളായി വരുന്ന കേസുകളിൽ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ്. പോലിസ് നീതി കാട്ടുന്നില്ലന്നും ഇവർ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.പി.മധു ,ഭാരവാഹികളായ പള്ളിയറ രാമൻ, ശ്രീനിവാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി