മഞ്ചേരി : മലപ്പുറം ജില്ലയിലെ മരണക്കെണിയായ വട്ടപ്പാറ വളവിൽ ഉള്ളി കയറ്റി കേരളത്തിലേക്ക് വന്ന ലോറി അപകടത്തിൽപ്പെട്ട് ഗർത്തത്തിലേക്ക് പതിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മൂന്നുപേരും മരിച്ചതായി പോലീസ് അറിയിച്ചു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ ഫോഴ്‌സ് പ്രവർത്തകരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഈ പ്രദേശത്തെ അപകടം കുറക്കുവാൻ വേണ്ടി വലിയ കൂറ്റൻ മതിലും ഫെൻസിങ്ങും പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചു എങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ല എന്നതാണ് അപകടങ്ങൾ നിത്യ സംഭവം ആകുമ്പോൾ വെളിവാകുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇവിടെ പൊലിഞ്ഞ ജീവനുകൾക്കും തകർന്നവാഹനങ്ങൾക്കും കണക്കില്ല.. റോഡ് വീതി കൂട്ടിയും ഡിവൈഡറുകൾ സ്ഥാപിച്ചു കൊണ്ടും കൂറ്റൻ മതിലും ഫെൻസിങ്ങും നിർമ്മിച്ചുകൊണ്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചുകൊണ്ടും നടത്തുന്ന ശ്രമങ്ങൾ ഒന്നും.. ഫലപ്രദമാകുന്നില്ല എന്നതാണ് സംഭവിക്കുന്ന അപകടങ്ങൾ വീണ്ടും തെളിയിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി