ന്യൂഡൽഹി :
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളുടെ വധശിക്ഷ വെവ്വേറേ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഡൽഹി സർക്കാരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കണമെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണു കേസിൽ വിധി പറഞ്ഞത്. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി