• Lisha Mary

  • March 23 , 2020

പാരിസ് : കൊറോണ വൈറസിനെതിരേയുള്ള മരുന്ന് പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം. നാല് തരത്തിലുള്ള പരീക്ഷണാര്‍ഥത്തിലുള്ള ചികിത്സകള്‍ 3200പേരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ റിസര്‍ച്ച്. റെംഡെസിവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍ , റിട്ടോനാവിര്‍/ ലോപിനാവിര്‍+ ഇന്റര്‍ഫെറോണ്‍ ബീറ്റ, ഹൈട്രോക്സി ക്ലോറോക്വിന്‍ എന്നീ നാലുതരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പരീക്ഷിക്കുന്നത്. ഡിസ്‌കവറി എന്നാണ് ഈ ഉദ്യമത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്. ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ലക്സംബര്‍ഗ്, സ്പെയിന്‍ നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള 3200 പേരാണ് പരീക്ഷണത്തിന് വിധേയരാവുന്നത്. കോവിഡ് ബാധ സ്ഥിരീകരിച്ചവരാണിവര്‍. ഇതില്‍ 800 പേര്‍ ഫ്രാന്‍സില്‍ നിന്ന് മാത്രമുള്ളവരാണ്.