മാനന്തവാടി : കേരളത്തിലെയും കർണാടകത്തിലെയും ഇഞ്ചി വ്യാപാരികളുടെ സംയുക്തയോഗം 19 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് മൈസൂർ ജില്ലയിലെ ഹാൻ്റ് പോസ്റ്റിലെ കബനി ഓഡിറ്റോറിയത്തിൽ ചേരും, കുടക് , മൈസൂർ ജില്ലകളിലായി 100 കണക്കിന് ഇഞ്ചി വ്യാപാരികൾ ഉണ്ട്, വയനാട് ജില്ലയിലും 100 കണക്കിന് പേരാണ് വ്യാപാര മേഖലയിൽ ഉള്ളത്. ഇഞ്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികളും വെല്ലുവിളികളും ചർച്ച ചെയ്ത് ഈ മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ഇഞ്ചി വ്യാപാരികൾക്കും അതുമായി ബന്ധപ്പെട്ടവർക്കും ഒരു സംഘടന രൂപീകരിക്കുകയുമാണ് ലക്ഷ്യം, മലയാളികളായ ആയിരക്കണക്കിനാളുകളുടെ ജീവനോപാധിയാണ് ഇഞ്ചി കൃഷിയും വിപണനവും, പലവിധ ചൂഷണങ്ങൾക്കും അനാവശ്യ മത്സരങ്ങൾക്കും ഇടയിൽ ഈ മേഖല കടുത്ത വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്, ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുകയും സംഘടിതമായി കൂട്ടായ്മ രൂപീകരിച്ച് പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് ഈ മേഖലക്ക് ഉണർവ്വുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകരായ സാബു ഐപ്പ്, മഷൂദ്, ടി, കെ ജി.ടി സത്യൻ എന്നിവർ അറിയിച്ചു,
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി