• admin

  • February 1 , 2020

ന്യൂഡല്‍ഹി : ചൈനയിലെ വുഹാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ആദ്യത്തെ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. സംഘത്തില്‍ 324 പേരാണുള്ളത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 42 മലയാളികളും 56 ആന്ധ്രക്കാരും 53 തമിഴ്നാട്ടുകാരും തിരിച്ചെത്തി. 90പേര്‍ സ്ത്രീകളാണ്. 211 പേര്‍ വിദ്യാര്‍ത്ഥികളും 3 പേര്‍ കുട്ടികളുമാണ്. തിരിച്ചെത്തിയവരില്‍ എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു. ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ ഉള്ളത് ആന്ധ്രപദേശില്‍ നിന്നുള്ളവരാണ്. 56 പേരാണുള്ളത്്. തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധ ഉണ്ടായാല്‍ മറ്റുള്ളവരിലേക്കും വേഗത്തില്‍ പടരുമെന്നാണ് ആശങ്ക.