• admin

  • March 3 , 2020

:

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സ്‌കാനിങ്ങിന് വലിയ പങ്കുണ്ട്.

  • എട്ടാഴ്ചയെത്തുമ്പോഴാണ് ആദ്യ സ്‌കാന്‍ നിര്‍ദേശിക്കുന്നത്. 
  • കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താനായി 11-13 ആഴ്ചയ്ക്കുള്ളില്‍ എന്‍.ടി. സ്‌കാന്‍ (Nuchal Translucency scan) നടത്തും. ഇത് അള്‍ട്രാസൗണ്ട് സ്‌കാനിങ് തന്നെയാണ്. ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞിന്റെ കഴുത്തിന് അടിയിലുള്ള ദ്രവത്തിന്റെ അളവാണ് ഇതിലൂടെ കണക്കാക്കുന്നത്. ഈ അളവ് 3.5 ല്‍ കൂടുതലാണെങ്കില്‍ കുഞ്ഞിന് ഹൃദയസംബന്ധമായോ മറ്റോ തകരാറുകളുണ്ടാകാമെന്ന സൂചനയാണ് നല്‍കുന്നത്. 
  • 18 ആഴ്ചയെത്തുമ്പോള്‍ അനോമലി സ്‌കാന്‍ ചെയ്യും. കുഞ്ഞിന്റെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം ഇതിലൂടെ വിലയിരുത്തും.
  • 36 ആഴ്ചയെത്തുമ്പോഴും സാധാരണമായി സ്‌കാനിങ് നടത്താറുണ്ട്. എന്നാല്‍ പ്രമേഹത്തിന്റെയോ അമിത ബി.പിയുടെയോ പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ കൂടുതല്‍ സ്‌കാനിങ് ആവശ്യമായി വരാറുണ്ട്. അത്തരത്തില്‍ ഹൈ റിസ്‌ക് ഉള്ളവരില്‍ നിലവില്‍ ചെയ്യുന്ന സ്‌കാനിങ്ങിന് പുറമേ 24 ആഴ്ചയിലും സ്‌കാന്‍ ചെയ്യും. ഏഴാം മാസം മുതല്‍ നാലാഴ്ച കൂടുമ്പോള്‍ സ്‌കാന്‍ നിര്‍ദേശിക്കും. കുഞ്ഞിന് പ്രമേഹത്തെ തുടര്‍ന്നുള്ള അമിതവണ്ണമുണ്ടെങ്കില്‍ അത് രണ്ടാഴ്ച കൂടുമ്പോള്‍ നടത്തേണ്ടിയും വരും. 

അമിത ബി.പി. തിരിച്ചറിയാന്‍ 

ബി.പി. അപ്പാരറ്റസ് ഉപയോഗിച്ച് ലളിതമായ പരിശോധനയിലൂടെ അമിത ബി.പി. തിരിച്ചറിയാന്‍ സാധിക്കും. ഗര്‍ഭിണിയായ മുതല്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കണം. സാധാരണമായി ഗര്‍ഭിണികള്‍ 28 ആഴ്ച വരെ മാസത്തില്‍ ഒരിക്കലും 28 മുതല്‍ 36 ആഴ്ച വരെ രണ്ടാഴ്ചയിലൊരിക്കലും 36 ആഴ്ചയ്ക്ക് ശേഷം ആഴ്ചയിലൊരിക്കലും പരിശോധന നടത്തണം. അമിത ബി.പി. ഉള്ളവരില്‍ പരിശോധന ചിലപ്പോള്‍ കൂടുതല്‍ തവണ വേണ്ടിവന്നേക്കാം.