മുട്ടിൽ : ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂ ഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഓഡി റ്റോറിയത്തിൽ വെച്ച് നടന്നു.ടി. സിദ്ധീഖ് എം. എൽ എ ഉത്ഘാടനം ചെയ്തു.പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായികക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് ടി.സിദ്ധിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു.അഡ്വ.വി.പി യൂസഫ് അദ്ധ്യക്ഷനായിരുന്നു.ലോകത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യമായി ജപ്പാൻ മാറിയതിനുപിന്നിൽ ജൂഡോ അടക്കമുള്ള കായികപരിശീലനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.മയക്കുമരുന്ന് വൻ ആശങ്കയായി സമൂഹത്തിൽ പടരുകയാണ്.ഇതിനെതിരായ പ്രതിരോധം പടുത്തുയർത്തുന്നതിൽ ജൂഡോ അടക്കമുള്ള കായിക ഇനങ്ങളുടെ പ്രചാരണത്തിന് ഏറെ
Category: Districts
പുരസ്‌കാര നിറവിൽ വയനാട് ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി
തിരുവനന്തപുരം : പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത് ഹോമിയോ ആശുപത്രി ശ്രദ്ധേയമായി.95.24 ശതമാനം മാർക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്.ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക.സർക്കാർ ആശുപത്രികളിലെ ശുചിത്വം,മാലിന്യ സംസ്കരണം,അണുബാധ നിയന്ത്രണം എന്നിവക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും വയനാട് ജില്ലാപഞ്ചായത്ത്
വയോധിക കയ്യും കാലും സ്വയം വെട്ടി മുറിച്ച് ആത്മഹത്യ ചെയ്തു
മാനന്തവാടിയില്‍ : വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്ബള്ളിയില്‍ പൂവ്വത്തിങ്കല്‍ മേരി ആണ് മരിച്ചത്. 67 വയസ്സായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്.ഭർത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീട്ടിന്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു.ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നപ്പോള്‍ ചാക്കോ അയല്‍വാസികളെ വിളിച്ച് പിൻവാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് മേരി ഇടത് കൈയും,കാലും സ്വയം വെട്ടിമുറിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.ഉടൻ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.രക്തംവാർന്നാണ് മേരി മരിച്ചത്.ഏറെനാളായി ആരോഗ്യപ്രശ്നങ്ങളും മാനസിക
വയനാട് പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.29.08.2025 വെള്ളിയാഴ്ച രാവിലെ 9.30 ന് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ,മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്,ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ, എസ്.പി.സി ജില്ലാ അസി.നോഡൽ ഓഫീസർ കെ.മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ.ജി.ആർ. ഫെസിൻ,ഡോ. ബിനിജ മെറിൻ
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ : വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന
ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ:ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൽപ്പറ്റ : വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.ആംബുലൻസ്,ആശുപത്രി,പാൽ,പത്രം,ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ
എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി
മാനന്തവാടി : കണിയാരം ഫാ.ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു.ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,എഎസ്‌ഐ സുനില്‍കുമാര്‍,ഹെഡ്മിസ്ട്രസ് ജാക്വിലിന്‍ കെ ജെ, ആന്റണി എം.പി,ദീപ്തി എം.എസ് എന്നിവര്‍ സംസാരിച്ചു.എസ്.ഐ അജിത് സൈബര്‍ ക്രൈം വിഷയത്തില്‍ ക്ലാസ് നയിച്ചു.ക്യാമ്പിന്റെ ഭാഗമായി ഫീല്‍ഡ് വിസിറ്റ്,മോട്ടിവേഷന്‍ ക്ലാസുകള്‍, പരേഡുകള്‍,യോഗ ട്രെയിനിങ് എന്നിവ സംഘടിപ്പിക്കും.ഓണാഘോഷത്തോടെ ക്യാമ്പ് അവസാനിക്കും.
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം;80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
അങ്കമാലി : നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി.ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി,കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ,ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി.ഈ അവസ്ഥ മൈട്രൽ റിഗർജിറ്റേഷൻ (Mitral
സംസ്ഥാന സർക്കാരിന്റെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം കെ.ഇ.ൽ-ന്
കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിന് (കെഇൽ) മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. 100-200 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെഇൽ ഈ നേട്ടം കൈവരിച്ചത്. ഓഗസ്റ്റ് 25-ന് കൊച്ചി, പാലാരിവട്ടത്തുള്ള റിനൈ കൊച്ചിനിൽ വെച്ച് വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടേയും മീഡിയകളുടേയും പ്രകടന അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവിൽ
ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു
പിണങ്ങോട് : കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക,ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക,ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു.വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി.സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ് എടുത്തു.സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി : കെ പി സി സി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എം പി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്രമിക്കാൻ ശ്രമിച്ച ഡി വൈ എഫ് ഐ യുടെ തെമ്മാടിത്തരത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.കോൺഗ്രസിൻ്റെ നേതാക്കമ്ന്മാരേയും ജനപ്രതിനിധികളേയും വഴിയിൽ തടയാനാണ് സി പി എം ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്
ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു
പിണങ്ങോട് : കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക,ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു.വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി.സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ് എടുത്തു.സ്കൂളിലെ സ്കൗട്ട് ആൻഡ്
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല
കൽപ്പറ്റ : മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുന്നു.റോഡിലേക്ക് പതിച്ച വലിയ പാറകൾ പൊട്ടിച്ച് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ശക്തമായ മഴ പ്രവൃത്തിക്ക് തിരിച്ചടിയാകുന്നുണ്ട്. കല്ലുകൾ നീക്കുന്നതിനനു സരിച്ച് മുകളിൽ ഇളകിക്കിടക്കുന്ന മണ്ണ് ഇടിഞ്ഞ് വീഴുന്നതും പ്രതിസന്ധി യാകുന്നുണ്ട്.ഇടിഞ്ഞ് വീണ പാറക്കല്ലുകൾ നീക്കിയ ശേഷം റോഡിൽ വിള്ളലുകളോ മറ്റോ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുക.മണ്ണിടിഞ്ഞ ഭാഗത്ത് വിള്ളലുകളൊന്നും ഇല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.നിലവിൽ ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് കടത്തി
കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
മീനങ്ങാടി : കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.മീനങ്ങാടി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമിതിയംഗം എൻ പി കുഞ്ഞുമോൾ യോഗം ഉദ്‌ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി വിശദീകരണം നടത്തി. സെപ്റ്റംബർ മാസം 25 ന് മീനങ്ങാടിയിലാണ് ജില്ലാ
‘വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട’ , രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല : മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല.ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്.സര്‍ക്കാരിന്റെ പരിപാടിയല്ല.ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്.ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്.അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല എന്നത് നാടിന് മാത്രമല്ല,രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാസ്ഥലമാണ്.ജാതിമതഭേദ ചിന്തകള്‍ക്കതീതമായിട്ടുള്ള സ്ഥലമാണ്.എല്ലാ മതസ്ഥര്‍ക്കും
എം ആര്‍ അജിത് കുമാറിന് ആശ്വാസം;അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേ
കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.കേസ് പരിഗണിക്കവെ വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി,വിശദമായ വാദം കേള്‍ക്കുന്നതു വരെ വിജിലന്‍സ് കോടതി വിധിയില്‍ സ്‌റ്റേ അനുവദിക്കുകയായിരുന്നു.രണ്ടു ഭാഗത്തിന്റേയും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.സര്‍ക്കാരിന്റെ അനുമതിയില്ലെങ്കിലും
‘മകനെ പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടത്?എന്നേം കൂടി കൊന്നുകളായത്തതെന്താണ് ?’
തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടെന്ന ഹൈക്കോടതി വിധി വന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി.ഒരു മകനെ 4000 രൂപയ്ക്ക് പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടതെന്ന് പ്രഭാവതി മാധ്യമങ്ങളോട് ചോദിച്ചു. ഏത് കോടതിയാണ് വെറുതെ വിട്ടത്.എന്നേം കൂടി കൊന്നുകളായത്തതെന്താണ് ഈ കോടതി.അടുത്തത് ആരെ കൊല്ലാനാണ് ഇവന്‍മാരെ വെറുതെ വിട്ടത്.ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല.ഇനി ആരെ തേടിപ്പോകാന്‍? ഇനി ഒരു നിവൃത്തിയും ഇല്ല.ഇപ്പോള്‍ ഏത് മന്ത്രം കാണിച്ചെന്ന് എനിക്കറിയില്ല.നീതി
മലയോര കര്‍ഷകര്‍ക്ക് ആശ്വാസം;ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം : ഭൂ പതിവ് നിയമഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇനി ഇത് സബ്ജക്ട് കമ്മിറ്റിക്ക് വിടും.മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.2021 ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പാക്കിയത് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച ചെയ്തു.നിയമജ്ഞര്‍ അടക്കം എല്ലാ വിഭാഗവുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതി തയ്യാറാക്കിയത്.നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഇതുവരെയുണ്ടായ വ്യതിചലനങ്ങള്‍ ക്രമീകരിക്കുന്നതോടൊപ്പം,ഭൂമിയുടെ ജീവനോപാധി
എത്രകാലം പിടിച്ചു നില്‍ക്കും?രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്;ആക്ഷേപങ്ങള്‍ ഗൗരവമേറിയതെന്ന് പിണറായി വിജയൻ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങള്‍ വളരെ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത്തരമൊരാള്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്.ഇത് പൊതു സമൂഹം തന്നെ നിലപാട് എടുത്തിട്ടുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെയൊരു നിലപാടല്ല വന്നിടത്തോളം കാണാനായിട്ടുള്ളത്.എത്രകാലം പിടിച്ചു നില്‍ക്കുമെന്ന് തനിക്കറിയില്ല.മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ ഉണ്ടായത്.ഒന്നിലേറെ സംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നു.ഒരു സംഭാഷണത്തില്‍ ഗര്‍ഭം അലസിപ്പിക്കുക എന്നതു മാത്രമല്ല,അലസിയില്ലെങ്കില്‍ ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലാന്‍ തന്നെ അധികം സമയം വേണ്ടെന്ന് പറയുന്ന അവസ്ഥ മാധ്യമങ്ങള്‍ തന്നെ
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
കൽപ്പറ്റ : ഇന്നലെ വെെകിട്ടോടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനായില്ല.ഉച്ചയോട് കൂടി മാത്രമെ റോഡിലെ പാറകളും,മരങ്ങളും മാറ്റി ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.ദേശീയ പാതയിലൂടെ കടന്നു പോകേണ്ട ചരക്ക് വാഹനങ്ങളും,ദീര്‍ഘദൂര യാത്രാ വാഹനങ്ങളും കുറ്റ്യാടി ചുരത്തിലൂടെ തിരിച്ചു വിടുന്നതിനാല്‍ കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ ചുരത്തില്‍ സ്റ്റെബിലിറ്റിടെസ്റ്റ് നടത്തേണ്ടി വരുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.ഡ്രോണ്‍ നിരീക്ഷണത്തില്‍ ഇനിയും ഇടിയാനുള്ള സാധതയയുള്ളതായി അവര്‍ പറഞ്ഞു.താമരശ്ശേരി ചുരത്തില്‍ ആദ്യമായാണ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : 19 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ഇടുക്കി മുതൽ കാസർഗോഡ് വരെ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതി നാൽ കേരളകർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തി.താമരശേരി ചുരം റോഡിലേക്ക് വീണ മണ്ണും കല്ലും പൂർണമായി നീക്കി ഇന്ന്
കുറ്റ്യാടി ചുരത്തിൽ ഇടയ്ക്കിടെ ഗതാഗത കുരുക്ക്
കുറ്റ്യാടി : താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ ഇന്ന് പുലർച്ച വരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.തൊട്ടിൽപ്പാലം പോലീസും,ചുരം ഹെൽപ്പ് ഡസ്ക് വളണ്ടിയേഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാത്രിയിൽ ഉടനീളം പുലർച്ച വരെ പ്രയത്നിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത് നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കടന്നുപോകുന്നു.പുലർച്ചയോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30 ഓടെ ഇടയ്ക്കിടെയുള്ള
ലൈംഗികാതിക്രമ പരാതി:ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിന് സസ്‌പെന്‍ഷന്‍
കൊല്ലം : ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്‌പെന്‍ഷന്‍.ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകുമാറിനെതിരെ യുവതിയുടെ പരാതി.പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പൊലീസിനെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് യുവതി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി ഉദയകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.പരാതിക്ക്
മണ്ണിടിച്ചിൽ:ഗതാഗതം നിർത്തിവെയ്ക്കാൻ ഉത്തരവ്
കൽപ്പറ്റ : വയനാട് ചുരം വ്യൂ പോയിന്റിലെ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ട സാഹചര്യത്തിൽ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.
അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അനുമതി തേടിയോ? ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേലുള്ള തുടര്‍ നടപടികളില്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതി.മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം അഴിമതി നിരോധന നിയമത്തിലെ 17 (എ) ചട്ടപ്രകാരം നിലനില്‍ക്കുന്നതാണോ എന്ന് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു വിജിലന്‍സ് അന്വേഷണമെങ്കില്‍ അനുമതി തേടേണ്ടതായിരുന്നു എന്നും ജസ്റ്റിസ് എ ബദറുദീന്‍ വ്യക്തമാക്കി.തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെ എം
താമരശ്ശേരി ചുരത്തിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു
കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ചുരത്തിലെ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.യാത്രക്കാർ കുറ്റ്യാടി,നാടുകാണി ചുരം വഴി പോകണം.
‘രാഹുലിനോടും പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷ്, റീലിടുന്ന പോലെ ചെയ്തതാണ് ‘; ആരോപണവുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്
കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ് യുവതി അവന്തിക ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്.രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് അവന്തിക നിന്നു കൊടുക്കുകയാണെന്നും രാഹുലിനോട് അവന്തിക അങ്ങോട്ട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ന പറഞ്ഞു. നേരത്തെ കേസ് കൊടുക്കും എന്ന് ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അവന്തിക പണം തട്ടിയിട്ടുണ്ട്.ഇത്തരം കേസുകളെ പറ്റി തനിക്ക് നേരിട്ടറിയാണെന്നും അന്ന പറഞ്ഞു.അവന്തികയുമായി ഒന്നിച്ച് താമസിച്ച സമയത്തായിരുന്നു ഈ സംഭവങ്ങളെന്നും അന്ന വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്:എസ്എഫ്‌ഐ മുന്നേറ്റം
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം.കൂത്തുപറമ്പ് നിര്‍മലഗിരി,മാടായി,ചെറുപുഴ നവജ്യോതി,പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എസ്ഇഎസ്,പയ്യന്നൂര്‍, തോട്ടട എസ്എന്‍ കോളജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി.മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ യുഡിഎസ്എഫ് വിജയിച്ചു.കൃഷ്ണമേനോന്‍ വനിതാ കോളജിലും ഇരിട്ടി എംജി കോളജിലും യുഡിഎസ്എഫ് യൂണിയന്‍ നിലനിര്‍ത്തി. പെരിങ്ങോം ഗവണ്മെന്റ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.മൂന്ന് വര്‍ഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു.മത്സരം നടന്ന 10 സീറ്റില്‍ മൂന്ന് മേജര്‍
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.മല മുകളിലെ പാറയും മണ്ണും മരങ്ങളും റോഡില്‍ പതിച്ചതിനാല്‍ കാല്‍ നട യാത്ര പോലും പറ്റാത്ത വിധം തടസ്സപ്പെട്ടിരിക്കുകയാണ്.ചുരം ബ്രിഗേഡ്,സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി.പോലീസും ഫയര്‍ഫോയ്സും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
ഫാത്തിമ നിഹക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി
മാനന്തവാടി : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ മാനന്തവാടി ഗവ:കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ നിഹക്ക് മുസ്ലിം ലീഗ് നേതാക്കൾ മാനന്തവാടി ടൗണിൽ സ്വീകരണം നൽകി.വിജയിച്ച എം എസ് എഫ് പ്രതിനിധികളെ മുസ്ലീം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് മലബാർ,നേതാക്കളായ അർഷാദ് ചെറ്റപ്പാലം,റഷീദ് പടയൻ,വി ഹുസ്സൈൻ,മുനീർ പാറക്കടവത്ത്,നൗഫൽ ബ്യുട്ടി, ഇസ്ഹാക്ക്,കെലാം
