കല്‍പ്പറ്റ : വയനാട് ചുരത്തിന്റെ സംരക്ഷണത്തിനും യാത്രപ്രശ്‌നം പരിഹരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണ ക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (Sept 01 ) രാവിലെ 10 മണി മുതല്‍ ലക്കിടിയില്‍ പ്രവേശന കവാടത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും.കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും
Author: Rinsha
മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ പ്രജോഷ് കുമാർ (45) നിര്യാതനായി
നിലവിൽ വയനാട് ബ്യൂറോയിലെ കാമറാമാനായിരുന്നു.കോഴിക്കോട്,മലപ്പുറം ബ്യൂറോകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വൈകീട്ട് 5 മണി വരെ വീട്ടിൽ പൊതുദർശനം.സംസ്ക്കാരം എലേറ്റിൽ വട്ടോളിയിലെ തറവാട്ടു വളപ്പിൽ.
പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം ടി.സിദ്ദിഖ് എം.എൽ.എ
പടിഞ്ഞാറത്തറ : പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ നിരയിലുണ്ടാവുമെന്നും ടി സിദ്ദിഖ് എം.എൽ എ പറഞ്ഞു.പൂഴിത്തോട്-പടിഞ്ഞാറത്തറ പാത 12 മീറ്റർ വീതിയിലാക്കുന്നതിന് ഭൂമി വീട്ടു നൽകിയ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ പടിഞ്ഞാറത്തറ ടൗണിൽ ജനകീയ കർമ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കക്ഷി രാഷ്ട്രീയത്തിനതീതമായി
കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ
കൽപ്പറ്റ : ഒന്നിച്ചോണം പോന്നോണം കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ അച്ഛന്മമാരും സഹോദരങ്ങളും മുത്തശ്ശന്മാരും മുത്തശ്ശിമാരും പങ്കെടുത്ത ഒത്തൊരുമയുടെയും സംമ്പൽ സമൃത്തിയുടെയും ഒന്നിച്ചുള്ള ഓണാഘോഷമാണ് സ്കൂളിൽ നടന്നത്.പരിപാടിയിൽ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ.ടി.സിദ്ധിഖ് മുഖ്യാ തിഥിയായിരുന്നു.400 ൽ അധികം ആളുകൾ പങ്കെടുത്തു.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെയും രക്ഷിതാക്കളുടെയും വടം വലിയും കലം തല്ലി പൊട്ടികലും രസകരമായ കാഴ്ചയായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റൊസിന സി.റ്റി.സി,സ്കൂൾ വൈസ് പ്രിൻസിപ്പാൾ
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി:ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും
താമരശ്ശേരി : മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക.മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും.ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും.ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും
തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാൻനീക്കം:യൂ ഡി എഫ്
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൻ.ആർ.ഇ.ജി പ്രോഗ്രാം ഓഫീസർ പ്രാഥമിക പരിശോധനയിൽ കണ്ടു പിടിച്ച തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ വൻ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഫലമായാണ് പോലീസും അന്വേഷണഏജൻസികളും മെല്ലപോക്ക് നയം തുടരുന്നതെന്നു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി ജെ പി സി-യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോൾ ഏതാണ്ട് ആറ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതയാണ് സൂചന കേരളത്തിൽ തന്നെ ഇത് വരെ പുറത്ത്
സൺഡേ സ്കൂൾ കലോത്സവം:കോറോം സെയ്ൻ്റ് മേരീസ് സ്കൂളിന് കിരീടം
ഇരുമനത്തൂർ : മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപിച്ചു.ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി.കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.അധ്യാപക കലോത്സവത്തിൽ ഇരുമനത്തൂർ സെന്റ് ജോൺസ് സൺഡേ
റോഡ് ഉദ്ഘാടനം ചെയ്തു
പുലിക്കാട് : വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു, ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ
കോൺഗ്രസ് ഗൃഹ സന്ദര്‍ശന പരിപാടികൾക്ക് തുടക്കമായി
വാഴവറ്റ : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോൺഗ്രസ് ഗൃഹസന്ദർശനപരിപാടികൾക്ക് ജില്ലയിൽ തുടക്കമായി.ജില്ലാതല ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വാഴവറ്റയില്‍ ഷാജു നീറാമ്പുഴ യുടെ ഭവനത്തില്‍ വെച്ച് കൂപ്പണും,ബ്രോഷറും നൽകി ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.31 നകം ജില്ലയിലെ വാര്‍ഡുകളിലെ ഓരോ വീടുകളും മുഴുവന്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേ തൃത്വം നൽകുന്ന ബി ജെ പിയും സി
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും:മറ്റ് വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടും
കോഴിക്കോട് : ജില്ല കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും.പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിനില്‍ക്കുന്നില്ല.എന്നാല്‍ മഴ ശക്തമാകുന്ന
വയനാട് ചുരം:യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി : വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു.താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും,ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു.രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രക്കാരും,വിദ്യാർത്ഥികളും,ഉദ്യോഗസ്ഥരും,കർഷകരും നിരന്തരം ദുരിതം അനുഭവിക്കുകയാണ്.വയനാടിന്റെ വികസനത്തിനും ടൂറിസം സാധ്യതകൾക്കും ഈ യാത്രാപ്രശ്നം വലിയ വിലങ്ങുതടിയാകുന്നു. വർഷങ്ങളായി ചർച്ചയിലുള്ള പടിഞ്ഞാറത്തറ – പൂഴത്തോട് വഴിയുള്ള കോഴിക്കോട് ബദൽ
തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു ; 10 യാത്രക്കാര്‍ക്ക് പരിക്ക്
തൃശ്ശൂര്‍ : തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു.നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്.തൃശൂര്‍,കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍,കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു.ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി
മുട്ടിൽ : ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂ ഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഓഡി റ്റോറിയത്തിൽ വെച്ച് നടന്നു.ടി. സിദ്ധീഖ് എം. എൽ എ ഉത്ഘാടനം ചെയ്തു.പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായികക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് ടി.സിദ്ധിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു.അഡ്വ.വി.പി യൂസഫ് അദ്ധ്യക്ഷനായിരുന്നു.ലോകത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യമായി ജപ്പാൻ മാറിയതിനുപിന്നിൽ ജൂഡോ അടക്കമുള്ള കായികപരിശീലനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്.മയക്കുമരുന്ന് വൻ ആശങ്കയായി സമൂഹത്തിൽ പടരുകയാണ്.ഇതിനെതിരായ പ്രതിരോധം പടുത്തുയർത്തുന്നതിൽ ജൂഡോ അടക്കമുള്ള കായിക ഇനങ്ങളുടെ പ്രചാരണത്തിന് ഏറെ
പുരസ്‌കാര നിറവിൽ വയനാട് ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി
തിരുവനന്തപുരം : പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത് ഹോമിയോ ആശുപത്രി ശ്രദ്ധേയമായി.95.24 ശതമാനം മാർക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്.ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക.സർക്കാർ ആശുപത്രികളിലെ ശുചിത്വം,മാലിന്യ സംസ്കരണം,അണുബാധ നിയന്ത്രണം എന്നിവക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും വയനാട് ജില്ലാപഞ്ചായത്ത്
വയോധിക കയ്യും കാലും സ്വയം വെട്ടി മുറിച്ച് ആത്മഹത്യ ചെയ്തു
മാനന്തവാടിയില്‍ : വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്ബള്ളിയില്‍ പൂവ്വത്തിങ്കല്‍ മേരി ആണ് മരിച്ചത്. 67 വയസ്സായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്.ഭർത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീട്ടിന്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു.ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നപ്പോള്‍ ചാക്കോ അയല്‍വാസികളെ വിളിച്ച് പിൻവാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് മേരി ഇടത് കൈയും,കാലും സ്വയം വെട്ടിമുറിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.ഉടൻ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.രക്തംവാർന്നാണ് മേരി മരിച്ചത്.ഏറെനാളായി ആരോഗ്യപ്രശ്നങ്ങളും മാനസിക
വയനാട് പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.29.08.2025 വെള്ളിയാഴ്ച രാവിലെ 9.30 ന് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ,മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്,ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ, എസ്.പി.സി ജില്ലാ അസി.നോഡൽ ഓഫീസർ കെ.മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ.ജി.ആർ. ഫെസിൻ,ഡോ. ബിനിജ മെറിൻ
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ : വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന
ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ:ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൽപ്പറ്റ : വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.ആംബുലൻസ്,ആശുപത്രി,പാൽ,പത്രം,ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ
എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി
മാനന്തവാടി : കണിയാരം ഫാ.ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു.ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,എഎസ്‌ഐ സുനില്‍കുമാര്‍,ഹെഡ്മിസ്ട്രസ് ജാക്വിലിന്‍ കെ ജെ, ആന്റണി എം.പി,ദീപ്തി എം.എസ് എന്നിവര്‍ സംസാരിച്ചു.എസ്.ഐ അജിത് സൈബര്‍ ക്രൈം വിഷയത്തില്‍ ക്ലാസ് നയിച്ചു.ക്യാമ്പിന്റെ ഭാഗമായി ഫീല്‍ഡ് വിസിറ്റ്,മോട്ടിവേഷന്‍ ക്ലാസുകള്‍, പരേഡുകള്‍,യോഗ ട്രെയിനിങ് എന്നിവ സംഘടിപ്പിക്കും.ഓണാഘോഷത്തോടെ ക്യാമ്പ് അവസാനിക്കും.
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം;80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
അങ്കമാലി : നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി.ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി,കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ,ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി.ഈ അവസ്ഥ മൈട്രൽ റിഗർജിറ്റേഷൻ (Mitral
സംസ്ഥാന സർക്കാരിന്റെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം കെ.ഇ.ൽ-ന്
കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിന് (കെഇൽ) മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. 100-200 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെഇൽ ഈ നേട്ടം കൈവരിച്ചത്. ഓഗസ്റ്റ് 25-ന് കൊച്ചി, പാലാരിവട്ടത്തുള്ള റിനൈ കൊച്ചിനിൽ വെച്ച് വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടേയും മീഡിയകളുടേയും പ്രകടന അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവിൽ
ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു
പിണങ്ങോട് : കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക,ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക,ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു.വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി.സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ് എടുത്തു.സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി : കെ പി സി സി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എം പി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്രമിക്കാൻ ശ്രമിച്ച ഡി വൈ എഫ് ഐ യുടെ തെമ്മാടിത്തരത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.കോൺഗ്രസിൻ്റെ നേതാക്കമ്ന്മാരേയും ജനപ്രതിനിധികളേയും വഴിയിൽ തടയാനാണ് സി പി എം ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്
ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു
പിണങ്ങോട് : കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക,ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു.വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി.സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ് എടുത്തു.സ്കൂളിലെ സ്കൗട്ട് ആൻഡ്
താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല
കൽപ്പറ്റ : മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുന്നു.റോഡിലേക്ക് പതിച്ച വലിയ പാറകൾ പൊട്ടിച്ച് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ശക്തമായ മഴ പ്രവൃത്തിക്ക് തിരിച്ചടിയാകുന്നുണ്ട്. കല്ലുകൾ നീക്കുന്നതിനനു സരിച്ച് മുകളിൽ ഇളകിക്കിടക്കുന്ന മണ്ണ് ഇടിഞ്ഞ് വീഴുന്നതും പ്രതിസന്ധി യാകുന്നുണ്ട്.ഇടിഞ്ഞ് വീണ പാറക്കല്ലുകൾ നീക്കിയ ശേഷം റോഡിൽ വിള്ളലുകളോ മറ്റോ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുക.മണ്ണിടിഞ്ഞ ഭാഗത്ത് വിള്ളലുകളൊന്നും ഇല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.നിലവിൽ ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് കടത്തി
കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
മീനങ്ങാടി : കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.മീനങ്ങാടി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമിതിയംഗം എൻ പി കുഞ്ഞുമോൾ യോഗം ഉദ്‌ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി വിശദീകരണം നടത്തി. സെപ്റ്റംബർ മാസം 25 ന് മീനങ്ങാടിയിലാണ് ജില്ലാ
‘വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട’ , രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല : മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല.ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്.സര്‍ക്കാരിന്റെ പരിപാടിയല്ല.ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്.ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്.അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല എന്നത് നാടിന് മാത്രമല്ല,രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാസ്ഥലമാണ്.ജാതിമതഭേദ ചിന്തകള്‍ക്കതീതമായിട്ടുള്ള സ്ഥലമാണ്.എല്ലാ മതസ്ഥര്‍ക്കും
‘ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം’ ; 6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് ട്രംപ്
വാഷിങ്ടണ്‍ : ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം.ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. ‘നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്.അതുകൊണ്ടുതന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അത് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും’ട്രംപ് പറഞ്ഞു. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000
എം ആര്‍ അജിത് കുമാറിന് ആശ്വാസം;അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേ
കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.കേസ് പരിഗണിക്കവെ വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൈക്കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സംശയങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി,വിശദമായ വാദം കേള്‍ക്കുന്നതു വരെ വിജിലന്‍സ് കോടതി വിധിയില്‍ സ്‌റ്റേ അനുവദിക്കുകയായിരുന്നു.രണ്ടു ഭാഗത്തിന്റേയും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.സര്‍ക്കാരിന്റെ അനുമതിയില്ലെങ്കിലും
‘മകനെ പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടത്?എന്നേം കൂടി കൊന്നുകളായത്തതെന്താണ് ?’
തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടെന്ന ഹൈക്കോടതി വിധി വന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി.ഒരു മകനെ 4000 രൂപയ്ക്ക് പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടതെന്ന് പ്രഭാവതി മാധ്യമങ്ങളോട് ചോദിച്ചു. ഏത് കോടതിയാണ് വെറുതെ വിട്ടത്.എന്നേം കൂടി കൊന്നുകളായത്തതെന്താണ് ഈ കോടതി.അടുത്തത് ആരെ കൊല്ലാനാണ് ഇവന്‍മാരെ വെറുതെ വിട്ടത്.ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല.ഇനി ആരെ തേടിപ്പോകാന്‍? ഇനി ഒരു നിവൃത്തിയും ഇല്ല.ഇപ്പോള്‍ ഏത് മന്ത്രം കാണിച്ചെന്ന് എനിക്കറിയില്ല.നീതി