കൽപ്പറ്റ : വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു.വയനാടിന്റെയും പോരാട്ട നായകനായിരുന്നു.കർഷക കർഷകതൊളിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി ജില്ലയിൽ പലതവണയെത്തി.പാർടി സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിരിക്കെ വയനാടിന്റെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ടു. കൃഷിനാശത്തിലും വിലയിടിവിലും കാർഷിക മേഖല തകർന്ന നാളുകളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വമായി.കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങൾ സന്ദർശിച്ചു.വരൾച്ചയും കർഷക ആത്മഹത്യയും അതിരൂക്ഷമായ 2005ൽ പുൽപ്പള്ളി മേഖല സന്ദർശിച്ച് വിഷയം നിയമസഭയിൽ ഉയർത്തി. മുഖ്യമന്ത്രിയായപ്പോൾ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ച് കർഷകരെ ആത്മഹത്യയിൽനിന്ന് കരകയറ്റി.ആദിവാസി ഭൂസമരങ്ങൾക്ക് പിന്തുണ നൽകി.ഭൂസമരകേന്ദ്രങ്ങൾ സന്ദർശിച്ചു. വി എസ് മുഖ്യമന്ത്രിയായിരിക്കെ വനവാകാശ നിയമപ്രകാരം അയ്യായിരം ആദിവാസികൾക്ക് ഭൂമി നൽകി. പൂക്കോട് വെറ്ററിനറി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ആക്ട് പാസാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വികസന പദ്ധതികളും ജില്ലയ്‌ക്കായി നടപ്പാക്കിയെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.
