പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി;സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണം:ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ

പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ പ്രദേശത്തെ കുടിയിറക്കല്‍ ഭീഷണി സംബന്ധിച്ച് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് റെവന്യൂ വകുപ്പ് മന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കി. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂര്‍ 33 കവല, 80 കവല പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. 1970-75 കാലത്ത് ബത്തേരി ലാന്റ് ട്രൈബ്യൂണല്‍ കൈവശക്കാരായ ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള കൃഷിഭൂമിയില്‍ നിന്നാണ് ഇവരെ കുടിയിറക്കണമെന്ന് കാണിച്ചും നികുതി സ്വീകരിക്കരുതെന്ന് കാണിച്ച് വില്ലേജ് ഓഫീസര്‍ക്കും കര്‍ണാടക സ്വദേശിയായ എം എസ് പൂര്‍ണിമ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കര്‍ണാടക സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ മേല്‍പറഞ്ഞ പ്രദേശത്ത് അര നൂറ്റാണ്ടില്‍ അധികം കാലം പട്ടയംലഭിച്ചും നികുതി അടച്ചും, കൃഷി ചെയ്തും വീടുകള്‍ വെച്ചും കുടുംബമായി താമസിക്കുന്ന ഈ പ്രദേശത്തുകാര്‍ വലിയ ആശങ്കയിലാണ് കഴിയുന്നത്. ഭൂമി വില്‍ക്കുവാനോ, ബാങ്ക് ലോണ്‍ എടുക്കുന്നതിനോ, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനോ ഇതു മൂലം തടസം ഉണ്ടാകുമെന്ന ഭീതിയിലാണ്. പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്റെയും, റെവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെയുംെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്നും പ്രദേശത്തുകാരുടെ ആശങ്ക പരിഹരിക്കുന്നതിനായി രാഷ്ട്രീയമായും നിയമപരമായും ജനങ്ങളോടൊപ്പം നില്‍ക്കുമെന്നും എം എല്‍ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *