കൽപ്പറ്റ : കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു.കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ആണ്.നവംബർ 14 ആം തീയതി കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള വനം വകുപ്പ് മേധാവി ഡോ.പ്രമോദ് ജി കൃഷ്ണൻ മുഖ്യാതിഥിയും ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ അനിൽ കുമാർ മുഖ്യ പ്രഭാഷണവും നടത്തും.വായനാട്ട്ടിൽ മാത്രം കണ്ടുവരുന്നതും വയനാടിന്റെ ജില്ലാ പക്ഷി ആയി അടുത്തിടെ തിരഞ്ഞെടുത്തതുമായ ബാണാസുര ചിലപ്പൻ ആണ് ഫെസ്റ്റിവലിന്റെ ലോഗോ.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന 300 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രധാന സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.കൂടാതെ പക്ഷികളുടെ വൈവിധ്യം അവ നേരിടുന്ന സംരക്ഷണ പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനം പക്ഷി കളുടെ ജീവിതത്തിലും ദേശാടനത്തിലും പ്രജനനത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവ പ്രമുഖ ശാസ്ത്രഞ്ജരർ സാധാരണക്കാരുമായി സംവദിക്കുന്ന ഓപ്പൺ ഫോറങ്ങൾ എന്നിവ ഉണ്ടാകും.കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പക്ഷി നിരീക്ഷകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.കൂടാതെ പൊതുജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന നിരവധി കലാ ശിൽപ്പശാലകളും പ്രദർശനങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.ഇന്ത്യയിലെ തന്നെ പ്രമുഖ കലാകാരൻമാർ ആവിഷ്‌കരിക്കുന്ന ശില്പശാലകളിൽ സന്ദർശകർക്ക് നിർമ്മാണത്തിലും ചിത്ര രചനയിലും നേരിട്ട് പങ്കെടുക്കാം.അങ്ങനെ പ്രകൃതിയെ നേരിട്ടറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ഹെക്കി ബണ ക്ക് ഒരുക്കുന്നത്.മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആശയ സംവാദം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടി യിൽ സി എസ് ചന്ദ്രികയുടെ കാന്തൽ ഇ ഉണ്ണിക്കൃഷ്ണന്റെ മുതുപിള്ള എന്നീ പുസ്തകങ്ങളിലെ കഥാ പത്രങ്ങൾ പങ്കെടുക്കുന്ന സംവാദങ്ങൾ നടക്കും.നവംബർ 12 സലിം അലിയുടെ ജന്മദിനത്തിൽ കൽപറ്റയിൽ പക്ഷി മേളയുടെ മുന്നോടിയായുള്ള വിളംബര ജാഥാ നടക്കും.സ്കൂൾ കുട്ടികൾക്കും പൊതു ജനങ്ങൾക്കും പ്രദർശനം സൗജന്യമാണ്.
ഫോർ മോർ ഇൻഫർമേഷൻ
ഹെക്കി ബണക്ക് വയനാട് പക്ഷി മേള കിളികളാവുക നാം,കിളിയൊഴിഞ്ഞിടം ശൂന്യം 2025 നവംബർ 14,15,16 ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി
പുളിയാർമല,കൽപ്പറ്റ,വയനാട്
കിളികൾ മനുഷ്യർക്കും പ്രകൃതിയ്ക്കും ഇടയിലെ സങ്കൽപ്പീക അതിർത്തികളെ മായ്ച്ചുകൊണ്ട് നമുക്കുചുറ്റും സഹജീവനത്തെ ആഘോഷിക്കുന്നു. ജീവൻറെ നീണ്ട യാത്രയിൽ കൊണ്ടും കൊടുത്തും ഉണ്ടായിവന്ന മനുഷ്യ സംസ്കാരത്തിൽ ഉടനീളം പ്രകൃതി ഉണ്ട്.നമ്മുടെ നേട്ടങ്ങൾ,ഭാവനകൾ, സ്വപ്നനങ്ങൾ,പ്രതീക്ഷകൾ ഒക്കെയ്ക്കും അടിസ്ഥാനം പ്രകൃതി നമുക്കുള്ളിൽ തീർത്ത അത്ഭുതത്തിൽ നിന്നും ജിഞ്ജാസയിൽ നിന്നും ഉടലെടുത്ത അറിവുകളാണ്.
ആഴമുള്ള ഈ ബന്ധം ആഘാഷിക്കുന്നതിനായി ഹ്യൂം സെന്റെർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി,ഇന്ത്യയുടെ പക്ഷി മനുഷ്യൻ, സലിം അലിയുടെ പേരിൽ വയനാട് പക്ഷി മേള സംഘടിപ്പിക്കുന്നു.കാട്ടുനായ്ക്ക ഭാഷയിൽ നിന്നും എടുത്ത ‘ഹെക്കി ബണക്ക്’ എന്ന് പേരിട്ടിരിക്കുന്ന മേള വരുന്ന നവംമ്പർ 14,15,16 തീയതികളിൽ കേരളത്തിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ആസഥാനമായ കല്പറ്റയ്ക്കടുത്തുള്ള പുളിയാർമല ഗ്രാമത്തിൽ നടക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ‘ഹെക്കി ബണക്ക്’,കാണികളെയല്ല പങ്കാളികളെയാണ് പ്രതീക്ഷിക്കുന്നത്.നമ്മുടെ സഹജീവനുകളായ കിളികളെപറ്റി നമുക്കെന്തറിയാം,ശാസ്ത്രലോകം പക്ഷി ലോകത്തെ പറ്റി തുറന്നു തുറന്നു വയ്ക്കുന്ന അദ്‌ഭുത കഥകൾ കേൾക്കാം.നമുക്ക് പക്ഷികളുടെ ചിത്രം വരയ്ക്കാം,മണ്മറഞ്ഞു പോയ കിളികളായി സ്വയം മാറാം,കിളിക്കൂടുകൾ കാണുകയും ഉണ്ടാക്കുകയും ചെയ്യാം കുട്ടികളായി കുറച്ചു നേരം പ്രകൃതിയെ അറിയാം.നമ്മുടെ ജൈവ ശരീരത്തിൻറെ തുടർച്ചയായ പ്രകൃതിയുമായി തുടരുന്ന നിതാന്തമായ അടുപ്പം അറിയാം.നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളെ അറിഞ്ഞും അവയുമായി ബന്ധങ്ങൾ സ്ഥാപിച്ചും കൂട്ടായി നിർവചിച്ച ഈ ലോകത്തെ നേട്ടങ്ങളുടെ പരാജയങ്ങളുടെ ആനന്ദങ്ങളുടെ നമ്മളേർപ്പെട്ട കരാറുകളുടെ ഓർമ്മകളിലൂടെ വീണ്ടെടുക്കാം.അങ്ങിനെ മനുഷ്യ പ്രകൃതീ ബന്ധത്തെ കുറിച്ചുള്ള നമ്മുടെ ബോധ്യത്തെ വലുതാക്കാം.സമൃദ്ധിയുടെയും തുടർച്ചയുടെയും പ്രതീക്ഷയുടെ തിരികളാകാം.വരൂ നമുക്ക് കിളികളാകാം.‘ഹെക്കി ബണക്ക്’,വിളിക്കുന്നു .
കാലാവസ്ഥ വ്യതിയാനത്തിൻ്റെ സൂചനകൾ നൽകുന്ന,താനുൾപ്പെടുന്ന പ്രകൃതിയെ
സംരക്ഷിക്കുന്നതിൽ സുപ്രധാന ധർമ്മം നിർവഹിക്കുന്ന കിളികൾക്കും,മനുഷ്യർക്കുമിടയിലെ സഹവർത്തിത്വത്ത്വം പ്രചരിപ്പിച്ചുകൊണ്ട് ഹ്യൂം സെന്റർ വയനാട് ബേർഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.‘കിളികളാകുക നാം കിളിയൊഴിഞ്ഞിടം ശൂന്യം’ എന്ന സന്ദേശവുമായി ഹെക്കി ബണക്ക് എന്ന് പേരിട്ടിരിക്കുന്ന ദേശീയ പക്ഷി മേള നവംബര്‍ 14, 15, 16 തീയതികളിൽ നടക്കും.വിഖ്യാത പക്ഷി ശാസ്ത്രജ്ഞൻ ഡോ: സലിം അലിയുടെ 129 ആം ജന്മദിനത്തോടനുബന്ധിച്ച് ഹ്യൂം സെൻ്ററിൻ്റെ കല്പറ്റ പുളിയാർമല ക്യാമ്പസിൽ വെച്ചാണ് പരിപാടി നടത്തുക.
കാട്ടിലെ ജീവികളുമായി ഏറെ സഹവർത്തിത്വം പുലർത്തുന്ന കാട്ടുനായ്ക്ക വിഭാഗത്തിന്റെ ഭാഷയിൽ നിന്നാണ് ഈ മേളയുടെ പേര് ഉരുതിരിഞ്ഞു വന്നിരിക്കുന്നത്.ഹെക്കി എന്നാൽ പക്ഷി എന്നും, ബണക്ക് എന്നാൽ ഉത്സവം/ആഘോഷം എന്നും ആണ്.കാലാകാലങ്ങളായി വനത്തിനുള്ളിൽ ജീവിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിന് മാർഗനിർദേശിയായും കൂട്ടായും പറക്കുന്ന പക്ഷികളെ അടയാളപ്പെടുത്തതിനാണ് ഇത്തരത്തിലൊരു പേര് ഫെസ്റ്റിവലിന് നൽകിയിട്ടുള്ളത്.ഒപ്പം തന്നെ മേളയുടെ ലോഗോയുടെ പിറവിക്കു പിന്നിലും കഥകളുണ്ട്. ചുരുളികൾ കൊണ്ട് വരച്ചെടുത്തിരിക്കുന്ന മൂങ്ങ പക്ഷികളുടെ പ്രതിനിധിയാണ്.160 വർഷങ്ങൾക്കുമുൻപ് ചുരുളികൾ പക്ഷികളെ ഭൂമിയിലേക്ക് വരവേറ്റതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.ചുരുളി വയനാട്ടിലെ തനതായ ഭക്ഷ്യയോഗ്യമായ ഒരു ചെടിയാണ്.പല സംസ്കാരങ്ങളുട രൂപപ്പെടലിനെ ക്കുറിച്ച്മ സഹവർത്തിത്വത്തെ കുറിച്ചുംകൂടിയാണ് ലോഗോ വിളിച്ചോതുന്നത്.
മുന്നൂറിൽ പരം പക്ഷി ഇനങ്ങൾ ഉള്ള വയനാട്ടിൽ, ദക്ഷിണേന്ത്യയിലൊട്ടാകെ ആകെ അവശേഷിക്കുന്ന കഴുകന്മാർ ഉൾപ്പെടെ വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ പക്ഷികൾ നിലനിൽക്കുന്നുണ്ട്.കാട്ടിൽ നിന്ന് പകർച്ചവ്യാധികൾ തടയുന്നതിൽ മുഖ്യ പങ്കുവയ്ക്കുന്ന വയാണ് ഈ കഴുകന്മാർ.അതുപോലെ വിവിധയിനം പക്ഷികൾ ആവാസവ്യവസ്ഥയിൽ നിർവഹിക്കുന്ന പങ്കു മനസ്സിലാക്കുകയും,അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതു സമൂഹത്തിൽ ഉണ്ടാക്കുക എന്നതും മേളയുടെ ലക്ഷ്യമാണ്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന‘ഹെക്കി ബണക്ക്,കാണികളെയല്ല പങ്കാളികളെയാണ് പ്രതീക്ഷിക്കുന്നത്.നമ്മുടെ സഹജീവനുകളായ കിളികളെപറ്റി നമുക്കെന്തറിയാം എന്ന് ചർച്ച ചെയ്യുന്നതിനും ശാസ്ത്രലോകം പക്ഷി ലോകത്തെ പറ്റി തുറന്നു തുറന്നു വയ്ക്കുന്ന അദ്‌ഭുത കഥകൾ കേൾക്കാനും ചിത്രം വരയ്ക്കാനും മണ്മറഞ്ഞു പോയ കിളികളായി സ്വയം മാറാനും കിളിക്കൂടുകൾ കാണുകയും ഉണ്ടാക്കുകയും ചെയ്യാനും അങ്ങനെ പ്രകൃതിയെ അറിയുന്നതിനുമുള്ള ഒരു അവസരമായാണ് സംഘാടകർ ഈ പരിപാടിയെ വിഭാവനം ചെയ്യുന്നത്.
അവതരണങ്ങൾക്കും പ്രദർശനങ്ങൾക്കും അപ്പുറം ബഹുജന പങ്കാളിത്തത്തോടെയുള്ള ഒരു ഉത്സവമാക്കി മേള മാറ്റാനുള്ള മുന്നൊരുക്കങ്ങളാണ് പുളിയാർ മലയിൽ നടന്നുവരുന്നത്.പക്ഷിമേളയിലെ വിവിധ സെഷനുകൾക്ക് പേര് നൽകിയിരിക്കുന്നതും പക്ഷിലോകത്തെ നിന്ന് അടർത്തിയെടുത്ത വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്.മൂട്ട് അഥവാ കൂട് എന്ന് പേരിട്ടിരിക്കുന്ന ഇടങ്ങളിൽ സംവാദങ്ങളും അവതരണങ്ങളും,“കൂടുകൾ” ൽ -പക്ഷിക്കുടുകളുടെ പ്രദർശനവും,‘കൂടൊരുക്കാം’ ൽ – കൂട് നിർമ്മാണവും,മിംഗെ ൽ
ചിറകൊരുക്കലും,കിളിപ്പാട്ട് -കിളി ശബ്ദങ്ങളും , ഭക്ഷ്യശൃംഗലയിലെ പക്ഷികളെക്കുറിച്ചും തുടങ്ങി പക്ഷിലോകത്തിന്റെ ഊടുവഴിയിലൂടെ ഹെക്കി ബണക്ക് നമ്മെ സഞ്ചരിപ്പിക്കും.
ഹെക്കി ബണക്ക് വയനാട് പക്ഷിമേലേക്കുള്ള ചിറകു തുന്നുവാനും കൂടൊരുക്കുന്നതിനുമായുള്ള പ്രീ ഫെസ്റ്റിവൽ ഇവെന്റുകളും ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി നടന്നു വരികയാണ്.ഈ പരിപാടികളിലും പൊതുജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.ഒപ്പം തന്നെ പൊതുജനങ്ങളും കുട്ടികളും വിവിധ സംഘടനകളും ചേർന്ന് വിവിധ പ്രവർത്തനങ്ങൾ പുളിയാർമല കേന്ദ്രീകരിച്ച് നടത്തിവരുന്നുമുണ്ട്.വയനാടിന് പുറമേ മറ്റു ജില്ലകളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരത്തിൽപരം പ്രതിനിധികൾ പരിപാടിയിൽ പങ്കാളികളാകും.
