• Lisha Mary

  • April 10 , 2020

ന്യൂയോര്‍ക്ക് : എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഉത്പാദനത്തില്‍ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതിനാലാണ് ഈ നീക്കം. കോവിഡ് രോഗബാധയെത്തുടര്‍ന്നും, വില സംബന്ധിച്ച സൗദി-റഷ്യ പോരാട്ടവും മൂലം എണ്ണ വിപണി തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ ഉത്പാദനത്തിന്റെ അഞ്ചുശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഉത്പാദനം 10 ദശലക്ഷം ബാരലായി കുറയ്ക്കും. ഇത് എണ്ണ വില മുകളിലേക്ക് ഉയര്‍ത്തുമെന്നും ഒപെക് അറിയിച്ചു. ഒരു ദിവസം 10 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ 10% വെട്ടിക്കുറയ്ക്കാന്‍ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചിട്ടുണ്ട്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം എട്ട് ദശലക്ഷം ബാരലായി ഇത് ലഘൂകരിക്കും. എണ്ണ ഉല്‍പാദനം കുറച്ച് വില നിയന്ത്രിക്കാന്‍ സൗദിയും റഷ്യയും തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.