കൽപ്പറ്റ : 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കേന്ദ്ര സർക്കാരും ഭരണഘടനയെ അട്ടിമറിച്ചു കൊണ്ട് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. യഥാർത്ഥത്തിൽ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കി ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തായിരുന്നു ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തരാവസ്ഥക്കെതിരായി രാജ്യവ്യാപകമായ പോരാട്ടത്തിന് നേതൃത്വം നൽകിയ സോഷ്യലിസ്റ്റുകൾക്ക് മാത്രമെ മോദിയുടെ വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടത്തിനും നേതൃത്വം നൽകാൻ കഴിയുകയുള്ളൂ.ഭരണഘടനാ സംരക്ഷണ സദസ്സ് ആർവൈജെഡി ജില്ലാ പ്രസിഡൻ്റ് പിപി ഷൈജൽ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡൻ്റ് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു.പിജെ ജോമിഷ്, നിസാർ പള്ളിമുക്ക്, നിശാൽ ചുളുക്ക, നിജില്‍ വെള്ളേങ്ങര, ജേക്കബ് പുത്തുമല എന്നിവർ സംസാരിച്ചു.