തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.ബയോളജി,അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം.പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18,20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്.വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത്അംഗീകരിച്ചിട്ടില്ല.മുന്‍നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ
Category: Thiruvananthapuram
മാർ ഈവാനിയോസ് കോളേജിൽ ഇഗ്നോ പുതിയ വിദ്യാർഥികൾക്ക് വിപുലമായ ഇൻഡക്ഷൻ സംഘടിപ്പിച്ചു
തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ജനുവരി 2026 അഡ്മിഷൻ സൈക്കിളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി മാർ ഈവാനിയോസ് കോളജ് (ഓട്ടോണമസ്) ഇഗ്നോ സ്റ്റഡി സെന്റർ വിപുലമായ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ.സുജു സി. ജോസഫ് സ്വാഗതം ആശംസിച്ചു.കോളജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ) മീര ജോർജ് അധ്യക്ഷത വഹിച്ചു. ജീവിതകാല പഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രിൻസിപ്പൽ,ഇഗ്നോയുടെ സൗകര്യപ്രദമായ പഠന സംവിധാനങ്ങൾ വിദ്യാർഥികൾ
ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ
തിരുവനന്തപുരം : 13മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ.സെൻസസ് ഡ്യൂട്ടി,മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല.അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല.ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി കളെ കടുത്ത മാനസിക സമ്മർദ്ദ ത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു.എന്നാൽ പരീക്ഷ മാറ്റിവ യ്ക്കുന്നത് അദ്ധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ
കെട്ടിട ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം : കെട്ടിട ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പ്രതികരണം.മാതൃകാ വാടക പരിഷ്കരണ ബിൽ നിയമമാക്കിയാൽ കരാർ രജിസ്ട്രേഷനിലൂടെ സർക്കാരിന്റെ സാമ്പത്തിക വരുമാനം മെച്ചപ്പെടുന്നതിനൊപ്പം കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.വർഷംതോറുമുള്ള അഞ്ച് ശതമാനം നികുതി വർധന പിൻവലിക്കുക, കെ-സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും മറ്റ്
സംസ്ഥാനത്ത് മഴ കനക്കുന്നു:സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു.ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്.വിവിധ ജില്ലകളിലെ മഴക്കെടുതി, രക്ഷാപ്രവർത്തനങ്ങൾ,ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം,മുന്നൊരുക്കങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.ജില്ലാ കളക്ടർമാർക്ക് പുറമെ റവന്യൂ മന്ത്രി,ചീഫ് സെക്രട്ടറി,ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ,പോലീസ്-സേന വിഭാഗ തലവന്മാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശമുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ
സപ്ലൈകോയെരാജ്യത്തിന് മാതൃകയായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റും:മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം : സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്ന സാഹചര്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാസങ്ങളായി തീർപ്പാകാതെ കിടന്ന
അടുത്ത 3 മണിക്കൂർ ജാഗ്രത:വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം,അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.എറണാകുളം,മലപ്പുറം,വയനാട്,പാലക്കാട്,കണ്ണൂർ,കോഴിക്കോട്,കോട്ടയം,പത്തനംതിട്ട,ഇടുക്കി, തൃശൂർ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മരങ്ങൾ കടപുഴകി വീഴുന്നതിലൂടെ വൈദ്യുതി തടസ്സങ്ങൾ
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍;21ന് സ്കൂള്‍ അടയ്ക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക.ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക.15 മിനിറ്റ് കൂള്‍ ഓഫ് ടൈം.രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും.21ന് പ്രവൃത്തി ദിവസമായിരിക്കും.അന്ന് ഓണാഘോഷം നടത്താം.ഓണാവധിക്കായി അന്നുതന്നെ സ്കൂളുകള്‍ അടയ്ക്കും.പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍,ആ ദിവസത്തെ പരീക്ഷ
അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകള്‍ മാറ്റി സര്‍വകലാശാലകള്‍
തിരുവനന്തപുരം : ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള-കാലിക്കറ്റ് സർവകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി.കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍ (2026 ജൂലൈ 20) അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈസ് ചാൻസിലര്‍മാരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിയത്.പുതുക്കിയ തീയതി പിന്നീടറിയിക്കും.സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍
ലോകകപ്പ് ഫൈനൽ;തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചു.ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി.അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.തിങ്കളാഴ്ച പുലർച്ചെയാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക.മത്സരം പുലർച്ച ആയതിനാൽ തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകണമെന്ന് വിവിധ
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു;നാല് ജില്ലകളിൽ യെല്ലോ അലർട്ട്,ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത.കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്നാട്,തെക്കൻ ഉൾനാടൻ കർണാടക,വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ് സൈറ്റുക ളിലൂടെ ഫലം അറിയാം.രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല.ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.
താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്.കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ,ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി.അനുവദിക്കപ്പെട്ട തുക പൂർണ്ണമായും വിനിയോഗിച്ച്,എല്ലാ മേഖലകളിലും സന്തുലിതമായൊരു ടീമിനെയാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ സാലി സാംസനെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിക്കിനെയും
വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്
തിരുവനന്തപുരം : വലിയ തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെസിഎൽ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസ്.സീസണിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ സിബിൻ പി. ഗിരീഷിനെ കടുത്ത ലേലത്തിനൊടുവിലാണ് ആലപ്പി സ്വന്തമാക്കിയത്.അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്,സച്ചിൻ ബേബിയെപ്പോലുള്ള മുൻനിര മാച്ച് വിന്നർമാരെ ഉൾപ്പെടുത്തി ശക്തമായൊരു ടീമിനെയാണ് ഇത്തവണ റിപ്പിൾസ് കെട്ടിപ്പടുത്തിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും മാത്രമായിരുന്നു ഇത്തവണ ആലപ്പി റിപ്പിൾസ് നിലനിർത്തിയത്.ബാക്കി 14 താരങ്ങളെക്കൂടി ടീമിലെത്തിച്ച് അനുവദിക്കപ്പെട്ട 50
പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍;ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്.സര്‍ക്കാര്‍ സ്കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 1191 പേരും പ്രവേശനം നേടി. സര്‍ക്കാര്‍ മെരിറ്റില്‍ 8611,എയ്ഡഡ് മെരിറ്റില്‍ 3685,
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം: വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും.നിലവിൽ
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം.ലിജു പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക്,പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം,എംപ്ലോയീസ് സഹകരണ സംഘം,വനിതാ സഹകരണ സംഘം,പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം,ആശുപത്രി സഹകരണ സംഘം,പലവക സഹകരണ സംഘം,വിദ്യാഭ്യാസ
ഇന്നും മഴ തന്നെ:2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 7 ജില്ലകളില്‍ യെല്ലോ,ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്.കാസർഗോഡ്,കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്.കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍,മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും ഉണ്ട്.ഇടുക്കി, എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്
കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്;വ്യാഴാഴ്ച വരെ ജാഗ്രത
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങള്‍ ഇന്ന് (ജൂണ്‍ 29) തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,
കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം,19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്
തിരുവനന്തപുരം : പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം;നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെസിഎ:ആദ്യ മത്സരം ജൂലൈ നാലിന്:തിരുവനന്തപുരത്ത് ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം : കെസിഎൽ മൂന്നാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ ഫാൻ ലീഗ് സംഘടിപ്പിക്കുന്നു.ഇതാദ്യമായാണ് കാണികൾക്കായി ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നത്.ആദ്യ മത്സരം ജൂലൈ നാലിന് നടക്കും.ഓരോ സീസൺ കഴിയുമ്പോഴും കെസിഎല്ലിന് ലഭിക്കുന്ന വൻ സ്വീകാര്യത കണക്കിലെടുത്ത്,ഫാൻ ലീഗിലൂടെ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.അത്യാധുനിക ക്രിക്കറ്റ് ടർഫുകളിലാണ് മത്സരങ്ങൾ നടക്കുക.കേരളത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ടർഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അർഹമായ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും;അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
തലയെടുപ്പോടെ വിഴിഞ്ഞം;ചരിത്രം കുറിക്കാൻ എംഎസ്സി ലൂസിയാന എത്തുന്നു
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇന്ന് ആയിരം തൊടും.വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്ത 1 കപ്പലുകളുടെ എണ്ണം ഇന്ന് ആയിരത്തിലെത്തും.എംഎസ്സിയുടെ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകീട്ടോടെ ചരിത്രം കുറിച്ച് ബെർത്ത് ചെയ്യും.2024 ജൂൺ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്.മെഴ്സിന്റെ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തിൽ നങ്കൂരമിട്ടിട്ട് ഇന്ന് 713 ദിവസം തികയുകയാണ്.വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്കിൻ്റെ സാൻഫെർണാണ്ടോ.മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്സി ലൂസിയാന പുറംകടലിലുണ്ട്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്യും.ദക്ഷിണേന്ത്യൻ
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘം’ രൂപീകരിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്.ഗതാഗത മന്ത്രി സി.പി ജോണിന്റെ നിർദേശപ്രകാരമാണ് തീരുമാനം.റോഡപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രത്യേക ടീം രൂപീകരിക്കും. മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇത്തരമൊരു നിർദേശം നൽകിയത്.വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ കേവലമൊരു പ്രാഥമിക അന്വേഷണത്തിൽ മാത്രം ഒതുങ്ങാതെ, അപകടത്തിലേക്ക് നയിച്ച ശാസ്ത്രീയവും
മാസപ്പിറവി ദൃശ്യമായില്ല:ബലിപെരുന്നാൾ മെയ് 28 ന്
തിരുവനന്തപുരം : ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നും ആണ് അറിയിച്ചിരിക്കുന്നത്.സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ,സയ്യിദ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;7 ജില്ലകളിൽ മഴ മുന്നറിയിപ്പ്,ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.ആലപ്പുഴ,കോട്ടയം,എറണാകുളം, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസര്‍കോട് എന്നീ ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലർട്ടായിരിക്കും.അതേസമയം,ഇത്തവണ കാലവർഷം നേരത്തെയെത്തും.ഈമാസം 26ഓടെ കേരളത്തിൽ തെക്ക്,പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.സാധാരണ ജൂൺ 1നാണ് കേരളത്തിൽ കാലവർഷ സീസൺ
കേരളത്തിന്റെ അമരക്കാരനായി വി.ഡി.സതീശന്; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം
ന്യൂഡല്‍ഹി : പത്ത് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി,എഐസിസി നിരീക്ഷകരായ അജയ് മാക്കന്,മുകുള്‍ വാസ്നിക്,ജയറാം രമേശ് എന്നിവരാണ് തീരുമാനം അറിയിച്ചത്.വ്യാഴാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്.രാഹുല്‍ ഗാന്ധി,കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍
തിരുവനന്തപുരം : ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026).85.20 ശതമാനമാണ് വിജയം.ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.സിബിഎസ്ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റുകള്‍.cbse.gov.in results.cbse.nic.in സിബിഎസ്ഇ പ്ലസ് ടു ഫലം മൊബൈല്‍ ആപ്പുകള്‍.DigiLocker UMANG App സിബിഎസ്ഇ പ്ലസ് ടു ഫലം അറിയാൻ മറ്റ് വഴികള്‍ SMS service IVRS (Interactive Voice Response System) CBSE പ്ലസ് ടു
മേയ് മൂന്നിലെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കി,നടപടി ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തിന് പിന്നാലെ
തിരുവനന്തപുരം : മേയ് മൂന്നിന് നടന്ന ദേശീയ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു ജി പരീക്ഷ റദ്ദാക്കി.ചോദ്യപ്പേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി.കേന്ദ്ര ഗവണ്മെന്റിന്റെ അനുമതിയോടെയാണ് ഈ തീരുമാനം.പരീക്ഷ വീണ്ടും നടത്തുന്ന തീയതികള്‍ പിന്നീട് അറിയിക്കും.ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര ഗവണ്മെന്റ് കേസ് സി.ബി.ഐക്ക് വിട്ടു.പരീക്ഷാ നടപടികളിലെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താന്‍ എന്‍.ടി.എ ആവശ്യപ്പെട്ടിരുന്നു.അന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷാ നടപടികള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് എന്‍.ടി.എ
കൈകൾ കൂട്ടിക്കെട്ടി;പോത്തൻകോട്ട് യുവാവും യുവതിയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം : പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആര്യനാട് ഭാഗത്തുനിന്ന് കാണാതായ വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34),അര്‍ച്ചന (32) എന്നിവരെയാണ് റബര്‍ മരത്തിന്റെ രണ്ടു ശിഖരങ്ങളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഓരോ കൈകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.ഇവര്‍ കമിതാക്കളാണെന്നാണു പൊലീസ് കരുതുന്നത്.വിനോ ദസഞ്ചാരികള്‍ വരുന്ന പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ പാറയുടെ മുകളില്‍ എത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്.തുടര്‍ന്ന് പോത്തന്‍കോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.അര്‍ച്ചനയെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് ആര്യനാട് പൊലീസ് സ്റ്റേഷനില്‍
