തിരുവനന്തപുരം : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിന് സർക്കാർ പ്രത്യേക തുക അനുവദിച്ചു.വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്.സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും.
Category: Thiruvananthapuram
സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി;മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ
തിരുവനന്തപുരം : ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ.മത്സരത്തിൽ മൂന്ന് ഓവർ പന്തെറിഞ്ഞ കാർത്തിക് 21 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തന്നെ സിക്സർ അടിച്ച ബാറ്റർമാരെ അതേ ഓവറിൽ തന്നെ പുറത്താക്കി തിരിച്ചടിച്ച കാർത്തിക്കിന്റെ പോരാട്ടവീര്യമാണ് ട്രിവാൻഡ്രത്തിന്റെ സ്കോറിംഗ് വേഗം ഒരു പരിധി വരെ നിയന്ത്രിച്ചത്. മത്സരത്തിൽ ട്രിവാൻഡ്രം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മുൻനിര ബാറ്റർമാരായ വിഷ്ണു
വിജയം തുടർന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്,ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ചത് 21 റൺസിന്
തിരുവനന്തപുരം : കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുടർന്ന് കളി നിർത്തിവച്ചത്.തുടർന്ന് കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.കാലിക്കറ്റിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ;കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
തിരുവനന്തപുരം : കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്.കൊച്ചിക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയർ ഓഫ് ദി മാച്ച്.ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.കൊച്ചിക്ക് വേണ്ടി ഇന്നിങ്സ് തുറന്ന വിനൂപ്
വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ;മാറ്റം വേഗത്തിലാക്കാൻ നടപടി
തിരുവനന്തപുരം : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (Piped Natural Gas – PNG) ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടികൾ ശക്തമാക്കി.ഇതിന്റെ ഭാഗമായി എനർജി ട്രാൻസിഷൻ (Energy Transition) വേഗത്തിലാക്കാനും ജില്ലാതലത്തിൽ നടപടികൾ ശക്തമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.പിഎൻജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിൽ ഒരേസമയം എൽപിജി,പിഎൻജി കണക്ഷനുകൾ കൈവശം വെക്കുന്നത് തടയുന്നതിനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. പെട്രോളിയം
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂര്‍,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്.കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കേരളം,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് വിലക്കുണ്ട്.ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന;ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
തിരുവനന്തപുരംb: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന.ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ ഓണകാലത്തെ 3 ദിവസത്തെ വില്പന 250.96 കോടി രൂപയായിരുന്നു.ഇന്നലെ മാത്രം വിറ്റത് 88.98 കോടി രൂപയുടെ മദ്യമാണ്.ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യമാണ് വിറ്റത്.വരും ദിവസങ്ങളിലും വില്പന ഉയരനാണ് സാധ്യത.ഓണം സീസണ് തുടങ്ങിയതിനു ശേഷം ഇതുവരെ വിറ്റത് 512.11 കോടി രൂപയുടെ
ഇനി ഉടായിപ്പ് നടക്കില്ല;വാഹനാപകടങ്ങൾ മുൻകൂട്ടി ‘അറിഞ്ഞ്’ പ്രതിരോധിക്കൻ എ.ഐ ട്രാക്കുമായി കേരള പൊലീസ്
തിരുവനന്തപുരം : ഇനി വാഹനാപകടങ്ങൾ മുൻകൂട്ടി അറിഞ്ഞ് കേരള പൊലീസ് പ്രതിരോധിക്കും.പുറമെ, സ്ഥിരം ഗതാഗത നിയമലംഘകരും വാഹനാഭ്യാസികളും കുടുങ്ങുകയും ചെയ്യും.പൊലീസ് പുതുതായി നടപ്പാക്കുന്ന എ.ഐ -ട്രാക്ക് സംവിധാനമാണ് വിദേശരാജ്യങ്ങൾക്ക് സമാനമായ രീതിയിലുള്ള ഗതാഗതക്രമീകരണങ്ങൾക്ക് വഴിയൊരുക്കുന്നത്.നാലുവർഷത്തെ അപകട ഡേറ്റകളും ട്രാഫിക് സംവിധാനത്തിൽ ലഭ്യമായ രണ്ട് കോടിയോളം ഡേറ്റകളും അടിസ്ഥാനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചത്.അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളും സമയപരിധികളും തിരിച്ചറിഞ്ഞ് അവിടങ്ങളിൽ നടപ്പാക്കേണ്ട എൻഫോഴ്സസ്മെന്റ് നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയാണ് ലക്ഷ്യം വക്കുന്നത്.വിവരശേഖരണം, വിശകലനം,അപകട പ്രവചനം,എൻഫോഴ്സസ്മെന്റ് നിർദേശം,പ്രതിരോധനടപടി എന്ന രീതിയിലാണ് പ്രവർത്തിക്കുക.
വീട് നിർമാണം:തടസ്സമായ വൈദ്യുതലൈനും പോസ്റ്റും മാറ്റാം;കെഎസ്ഇബി നൽകും 50,000 രൂപ വരെ
തിരുവനന്തപുരം : ലൈഫ് മിഷൻ,പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു.2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും.ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി.2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം,ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ വരെ കെഎസ്ഇബി അനുവദിച്ചിരുന്നു.
കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ്;29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തും.നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ ‘യൂണിവേഴ്സൽ ബോസ്’ നേരിട്ടെത്തുന്നത്. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം.ഈ ആവേശപ്പോരാട്ടം നേരിട്ട് കാണാനും ടീമിന് പിന്തുണ നൽകാനുമായി ക്രിസ് ഗെയ്ൽ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ
തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്കും വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ.നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ഓണക്കാലത്ത് വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിലൂടെ പ്ലസ് ടു
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ
തിരുവനന്തപുരം : സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ,അശ്വാരൂഢസേന, എൻ.സി.സി,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും.മികച്ച സേവനത്തിനുള്ള
സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.ബയോളജി,അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം.പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18,20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്.വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത്അംഗീകരിച്ചിട്ടില്ല.മുന്‍നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ
മാർ ഈവാനിയോസ് കോളേജിൽ ഇഗ്നോ പുതിയ വിദ്യാർഥികൾക്ക് വിപുലമായ ഇൻഡക്ഷൻ സംഘടിപ്പിച്ചു
തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ജനുവരി 2026 അഡ്മിഷൻ സൈക്കിളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി മാർ ഈവാനിയോസ് കോളജ് (ഓട്ടോണമസ്) ഇഗ്നോ സ്റ്റഡി സെന്റർ വിപുലമായ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. സ്റ്റഡി സെന്റർ കോ-ഓർഡിനേറ്റർ ഡോ.സുജു സി. ജോസഫ് സ്വാഗതം ആശംസിച്ചു.കോളജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ) മീര ജോർജ് അധ്യക്ഷത വഹിച്ചു. ജീവിതകാല പഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രിൻസിപ്പൽ,ഇഗ്നോയുടെ സൗകര്യപ്രദമായ പഠന സംവിധാനങ്ങൾ വിദ്യാർഥികൾ
ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ
തിരുവനന്തപുരം : 13മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ.സെൻസസ് ഡ്യൂട്ടി,മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല.അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല.ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി കളെ കടുത്ത മാനസിക സമ്മർദ്ദ ത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു.എന്നാൽ പരീക്ഷ മാറ്റിവ യ്ക്കുന്നത് അദ്ധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ
കെട്ടിട ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം : കെട്ടിട ഉടമകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പ്രതികരണം.മാതൃകാ വാടക പരിഷ്കരണ ബിൽ നിയമമാക്കിയാൽ കരാർ രജിസ്ട്രേഷനിലൂടെ സർക്കാരിന്റെ സാമ്പത്തിക വരുമാനം മെച്ചപ്പെടുന്നതിനൊപ്പം കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.വർഷംതോറുമുള്ള അഞ്ച് ശതമാനം നികുതി വർധന പിൻവലിക്കുക, കെ-സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും മറ്റ്
സംസ്ഥാനത്ത് മഴ കനക്കുന്നു:സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു.ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്.വിവിധ ജില്ലകളിലെ മഴക്കെടുതി, രക്ഷാപ്രവർത്തനങ്ങൾ,ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം,മുന്നൊരുക്കങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.ജില്ലാ കളക്ടർമാർക്ക് പുറമെ റവന്യൂ മന്ത്രി,ചീഫ് സെക്രട്ടറി,ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ,പോലീസ്-സേന വിഭാഗ തലവന്മാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശമുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ
സപ്ലൈകോയെരാജ്യത്തിന് മാതൃകയായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റും:മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം : സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്ന സാഹചര്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാസങ്ങളായി തീർപ്പാകാതെ കിടന്ന
അടുത്ത 3 മണിക്കൂർ ജാഗ്രത:വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം,അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.എറണാകുളം,മലപ്പുറം,വയനാട്,പാലക്കാട്,കണ്ണൂർ,കോഴിക്കോട്,കോട്ടയം,പത്തനംതിട്ട,ഇടുക്കി, തൃശൂർ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മരങ്ങൾ കടപുഴകി വീഴുന്നതിലൂടെ വൈദ്യുതി തടസ്സങ്ങൾ
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍;21ന് സ്കൂള്‍ അടയ്ക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക.ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക.15 മിനിറ്റ് കൂള്‍ ഓഫ് ടൈം.രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും.21ന് പ്രവൃത്തി ദിവസമായിരിക്കും.അന്ന് ഓണാഘോഷം നടത്താം.ഓണാവധിക്കായി അന്നുതന്നെ സ്കൂളുകള്‍ അടയ്ക്കും.പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍,ആ ദിവസത്തെ പരീക്ഷ
അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകള്‍ മാറ്റി സര്‍വകലാശാലകള്‍
തിരുവനന്തപുരം : ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള-കാലിക്കറ്റ് സർവകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി.കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍ (2026 ജൂലൈ 20) അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈസ് ചാൻസിലര്‍മാരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിയത്.പുതുക്കിയ തീയതി പിന്നീടറിയിക്കും.സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍
ലോകകപ്പ് ഫൈനൽ;തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചു.ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി.അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.തിങ്കളാഴ്ച പുലർച്ചെയാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക.മത്സരം പുലർച്ച ആയതിനാൽ തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകണമെന്ന് വിവിധ
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു;നാല് ജില്ലകളിൽ യെല്ലോ അലർട്ട്,ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത.കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്നാട്,തെക്കൻ ഉൾനാടൻ കർണാടക,വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ വെബ് സൈറ്റുക ളിലൂടെ ഫലം അറിയാം.രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫിൽ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല.ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.
താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്.കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ,ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി.അനുവദിക്കപ്പെട്ട തുക പൂർണ്ണമായും വിനിയോഗിച്ച്,എല്ലാ മേഖലകളിലും സന്തുലിതമായൊരു ടീമിനെയാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ സാലി സാംസനെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിക്കിനെയും
വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്
തിരുവനന്തപുരം : വലിയ തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെസിഎൽ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസ്.സീസണിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ സിബിൻ പി. ഗിരീഷിനെ കടുത്ത ലേലത്തിനൊടുവിലാണ് ആലപ്പി സ്വന്തമാക്കിയത്.അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്,സച്ചിൻ ബേബിയെപ്പോലുള്ള മുൻനിര മാച്ച് വിന്നർമാരെ ഉൾപ്പെടുത്തി ശക്തമായൊരു ടീമിനെയാണ് ഇത്തവണ റിപ്പിൾസ് കെട്ടിപ്പടുത്തിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും മാത്രമായിരുന്നു ഇത്തവണ ആലപ്പി റിപ്പിൾസ് നിലനിർത്തിയത്.ബാക്കി 14 താരങ്ങളെക്കൂടി ടീമിലെത്തിച്ച് അനുവദിക്കപ്പെട്ട 50
പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍;ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്.സര്‍ക്കാര്‍ സ്കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 1191 പേരും പ്രവേശനം നേടി. സര്‍ക്കാര്‍ മെരിറ്റില്‍ 8611,എയ്ഡഡ് മെരിറ്റില്‍ 3685,
കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം: വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം : ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും.നിലവിൽ
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം.ലിജു പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക്,പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം,എംപ്ലോയീസ് സഹകരണ സംഘം,വനിതാ സഹകരണ സംഘം,പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം,ആശുപത്രി സഹകരണ സംഘം,പലവക സഹകരണ സംഘം,വിദ്യാഭ്യാസ
ഇന്നും മഴ തന്നെ:2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 7 ജില്ലകളില്‍ യെല്ലോ,ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഓറഞ്ച് അലർട്ട്.കാസർഗോഡ്,കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാവുന്ന സാഹചര്യമാണിത്.കനത്ത ഇടിമിന്നലിനും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍,മണ്ണൊലിപ്പ് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും ഉണ്ട്.ഇടുക്കി, എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്
