തിരുവനന്തപുരം : വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്.ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു.ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെയാണ്.112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്.വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി
Category: Thiruvananthapuram
മിനിമം മാർക്കില്ലെങ്കിൽ സ്കൂളിൽ സേ പരീക്ഷ;5-9 ക്ലാസുകാർക്ക് ഈ മാസം
തിരുവനന്തപുരം : ഹയർ സെക്കൻഡറിയിലെ സേ (സേവ് എ ഇയർ) പരീക്ഷാമാതൃകയിൽ സ്കൂൾ വിദ്യാർഥികൾക്കും ഈ വർഷം പരീക്ഷ നടപ്പാക്കുന്നു. വാർഷികപ്പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകാർക്കുവേണ്ടി ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി) തീരുമാനിച്ചു. മൂല്യനിർണയം ഉടൻ പൂർത്തീകരിച്ച്,മിനിമം മാർക്ക് നേടാത്തവർക്ക് അതത് സ്കൂളിൽ 20 മുതൽ 27 വരെ ഒരാഴ്ച അധ്യാപകർ പഠനപിന്തുണ നൽകണം. രണ്ടാംപരീക്ഷ പൂർത്തിയാക്കിയശേഷം മേയ്
സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു
തിരുവനന്തപുരം : സെൽഫി എടുക്കുന്നതിനിടെ വർക്കല ക്ലിഫിൽ നിന്ന് വീണ യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി ടി.മുരുകനാണ് മരിച്ചത്. ക്ലിഫിന് മുകളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.അപകടസമയം മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്.
വേനല്‍:വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം : താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്.അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം.കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം.ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം.മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം.പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം.ഉയര്‍ന്ന ശരീര ഊഷ്മാവ്,അണപ്പ്,വായില്‍ നിന്നും പത വരുക,വീണു പോവുക എന്നിവ അപകടത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.ശരീര ഊഷ്മാവ്
തിരുവനന്തപുരം പാളയം പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപ നഷ്ടം
തിരുവനന്തപുരം : പാളയം പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ പുലർച്ചെ നടന്ന കവർച്ചയിൽ ഏകദേശം ഒന്നര ലക്ഷം രൂപ നഷ്ടമായി.പുലർച്ചെയായിരുന്നു സംഭവം.ഓഫീസിനുള്ളിൽ കയറിയ മോഷ്ടാവ് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.സംഭവസമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കളക്ഷൻ തുകയാണ് ഓഫീസിൽ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകൾ അറിയിച്ചു.ഒരു വ്യക്തി നടന്നു വന്ന് ജീവനക്കാരന്റെ ശ്രദ്ധ വെട്ടിച്ച് ഓഫീസിനുള്ളിൽ കയറുകയും പണം എടുത്ത് ഓടുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതേ പമ്പിൽ രണ്ടാം തവണയാണ് മോഷണം
ഇന്ന് സ്വര്‍ണം വാങ്ങിയാലോ? വില കുറഞ്ഞിരിക്കുന്നത് നേട്ടമാക്കാന്‍ അവസരം
തിരുവനന്തപുരം : സ്വര്‍ണവിലയ്ക്ക് വരും നാളുകളില്‍ എന്ത് സംഭവിക്കും? ഇറാന്-ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടുകഴിഞ്ഞു.ചര്‍ച്ചയുടെ പരാജയം സ്വര്ണവിലയേയും ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇനി സ്വര്‍ണവിലയില്‍ കൂടുതല്‍ ഇടിവുണ്ടാകുമോ എന്ന ആകാംഷയിലാണ് വിപണിവിദഗ്ധര്‍.കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,11,800 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 13,975 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിട്ടുണ്ട്.18 കാരറ്റ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം.പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്.37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്.കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെല്‍ഷ്യസ് ചൂടും രേഖപ്പെടുത്തി.ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട് തന്നെയാണ്.40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്. പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയാണ്
“വിധിയെഴുതി കേരളം;78.03 ശതമാനം പോളിങ്, ഫലപ്രഖ്യാപനം മെയ് 4ന്
തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് 78.03 ശതമാനം റിപ്പോർട്ട് ചെയ്തു.മെയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.2021-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിംഗ് ശതമാനം 74.06 ആയിരുന്നു.സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്,അന്ന് 85.72 ശതമാനം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.1987-ലാണ് അവസാനമായി പോളിംഗ് ശതമാനം 80 കടന്നത്,അന്ന് 80.5 ശതമാനമായിരുന്നു പോളിംഗ് നില.ഇതിനുശേഷം വന്ന തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടായതായി കാണാം.ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ് മാത്രമാണ്
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം,പത്തനംതിട്ട,വയനാട് ജില്ലകളില്‍ നേരിയ മഴ പെയ്തേക്കാം എന്നാണ് അനുമാനം.നിലവില്‍ ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്;ഇന്നും വിലയിൽ വർധനവ്;ഒരു പവൻ സ്വർണത്തിന് 112200 രൂപയായി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്.രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു.ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിവിധ കാരറ്റുകളിലെ വില വിവരങ്ങൾ: സ്വർണത്തിന്റെ വിവിധ വിഭാഗങ്ങളിലെ വില നിലവാരം താഴെ
കോളും എസ്.എം.എസും മാത്രമുള്ള മൊബൈൽ പ്ലാനുകൾ ലഭ്യമാക്കണം;നിർദ്ദേശവുമായി ട്രായ്
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ കോളും എസ്.എം.എസും ലഭ്യമാക്കുന്നതിനായുള്ള പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശവുമായി ട്രായ്.നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്.ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്.ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം. 2026 ലെ കരട് ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷനിൽ,ഓരോ ടെലികോം ഓപ്പറേറ്റർമാരും കോളിംഗിനും (വോയ്സ്) എസ്എംഎസിനും മാത്രമായി കുറഞ്ഞത്
അതിഥി തൊഴിലാളികള്‍ക്കായി ‘ചോട്ടു’;അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം : അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി.’ചോട്ടു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്.സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്.എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം കാണിച്ച് ഈ
കേരളത്തിലെ ജനഹിതം ആരോടപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം!:പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
തിരുവനന്തപുരം : നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും.ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്.(Kerala Assembly Elections, Campaigning ends today) ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത് പടയോട്ടം നടത്തിയത് തെരഞ്ഞെടുപ്പ് ആവേശത്തിന് മാറ്റുകൂട്ടി. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം വിധിയെഴുതും. വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്നും
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം,തൃശൂര്‍,മലപ്പുറം ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.ഇതിനുപുറമെ കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,പാലക്കാട്,കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.ഇടിമിന്നലിനെതിരേ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചു.ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.കാറ്റും മിന്നലുമുള്ളപ്പോള്‍ കെട്ടിടത്തിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ
ചൂട് കടുക്കുന്നു;തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ,തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.സ്ഥാനാർത്ഥികൾ,രാഷ്ട്രീയ പ്രവർത്തകർ,ഉദ്യോഗസ്ഥർ,പൊതുജനങ്ങൾ എന്നിവർ സൂര്യതാപം,നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശത്തിലുണ്ട്.ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം.യാത്രകളിൽ എപ്പോഴും ഒരു
വേനലവധിക്കായി സ്കൂളുകൾ അടച്ചു; പരീക്ഷാച്ചൂടൊഴിഞ്ഞ് ഇനി ആഘോഷക്കാലം
തിരുവനന്തപുരം : അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു.എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്,ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്. ജില്ലയിൽ ഇത്തവണ 80,947 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 305 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ നടത്തിപ്പ്. അവസാന പരീക്ഷയായ ബയോളജി ഏറെ എളുപ്പമായിരുന്നുവെന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ.സാമൂഹിക ശാസ്ത്രം ഒഴികെയുള്ള
ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി
തിരുവനന്തപുരം : ആർബിഐ കലണ്ടർ പ്രകാരം,സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും.കണക്കെടുപ്പ് ആയതിനാൽ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല.സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്.ഏപ്രിൽ 1 ബുധനാഴ്ച,കണക്കെടുപ്പ് ആണ്.ഏപ്രിൽ 2 പെസഹ വ്യാഴവും ഏപ്രിൽ 3 ദു:ഖവെള്ളിയും അവധിയാണ്.ബാങ്കുകൾക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും.,ഏപ്രിൽ ഒന്ന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം,ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും
തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം.മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും.ജൈവമാലിന്യം, അജൈവമാലിന്യം,സാനിറ്ററി മാലിന്യം,പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്.മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്കുകള്‍ കൃത്യമായി നല്‍കണം. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഒരു കാരണവശാലും സാധാരണ ഖരമാലിന്യവുമായി കലര്‍ത്താന്‍
വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു,ടിക്കറ്റ് നിരക്ക് കൂടും
തിരുവനന്തപുരം : വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും.ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു.ഇരട്ടിയിൽ അധികമാണ് കൂടിയത്.ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു.പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്.115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്. ആഗോള അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന
ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!
തിരുവനന്തപുരം : വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില.പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു.ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ച് 180 രൂപ കൂടി 13,885 രൂപയായി.സ്വർണവിലയോടൊപ്പം പണിക്കൂലി കൂടി കൂടുമ്പോൾ കടയിലെ സ്വർണവില ഇതിലും ഒരല്പം കൂടി വർധിച്ചേയ്ക്കാം. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്ണവിലയേയും സ്വാധീനിച്ചത്.
ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു! ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഏപ്രിൽ ഒന്ന്,രണ്ട്,നാല് തീയതികളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.അതേസമയം,തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മണിക്കൂറിൽ
കേരളത്തിൽ ഏപ്രിൽ 1 വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.വേനൽമഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ
ഏപ്രിൽ 9 മുതൽ തുടർച്ചയായ 9 ദിവസം മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്ക് ഏപ്രിൽ 9 മുതൽ തുടർച്ചയായ ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പും അധ്യാപക പരിശീലനവും പ്രമാണിച്ചാണ് പ്രത്യേക അവധി അനുവദിച്ചത്.ഏപ്രിൽ 9 വ്യാഴാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും,ഏപ്രിൽ 11 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ പുതുക്കിയ പാഠപുസ്തകങ്ങളെ സംബന്ധിച്ച് അധ്യാപകർക്ക് നൽകുന്ന പരിശീലന പരിപാടികൾക്കായും മദ്രസകൾക്ക് അവധി നൽകാൻ സമസ്ത നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.ഈ പ്രത്യേക അവധികൾക്കിടയിൽ വരുന്ന ഏപ്രിൽ 10,ഏപ്രിൽ
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം;മധ്യസ്ഥ ചർച്ച പരാജയം
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം.യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുഎൻഎ.ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്.ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹരജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന് സെന്ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍,കൂടുതല്‍ കൊടുവള്ളിയിൽ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്.2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്.1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്.957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്. കൊടുവള്ളി 17,മഞ്ചേശ്വരം 14,തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍.മാനന്തവാടി
കേരളം പൊള്ളുന്നു:പകല്‍ 10 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരും.ഇന്ന് 11 ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ചവരെ പാലക്കാട്,കൊല്ലം ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,തൃശൂർ, എറണാകുളം,കോഴിക്കോട്,കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രിവരെയും തിരുവനന്തപുരം,മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.ഇത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്.കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക.തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും
സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു;പവൻവില ഒരുലക്ഷം രൂപയിൽ താഴെ
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാംതവണയും സ്വർണവില താഴേക്ക്.ജനുവരി നാലിനു ശേഷം ആദ്യമായി വില ഒരു ലക്ഷത്തിനു താഴെയെത്തി.ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയുമാണ് കുറഞ്ഞത്.ഇതോടെ,ഒരു ഗ്രാം സ്വർണത്തിന് 12,435 രൂപയിലും പവന് 99,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നേരത്തെ,വൻ വീഴ്ച നടന്ന രാവിലെ ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ,ഇന്ന് ഇതുവരെ മാത്രം ഗ്രാമിന് 945 രൂപയും പവന് 7,560 രൂപയുമാണ് കുറഞ്ഞത്. ജനുവരി ഒമ്പതിന് ശേഷം സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന
പാചകവാതകക്ഷാമം:തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും;ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
തിരുവനന്തപുരം : സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല.കൂടാതെ,വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിലേക്ക് ഹോട്ടലുടമകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പാചകവാതകക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.അതേസമയം,നിലവിലെ ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത കാട്ടുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി.മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത് തീരുമാനം ഉണ്ടാകുമെന്നും
യുപിഐ ഇടപാടുകളില്‍ പുതിയ സുരക്ഷാവ്യവസ്ഥകള്‍ വരുന്നു
തിരുവനന്തപുരം : രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളില്‍ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും.ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താൻ പോകുന്ന പുതിയ മാർഗനിർദേശങ്ങള്‍ പ്രകാരം യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഗൂഗിള്‍ പേ,ഫോണ്‍ പേ,പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകള്‍ക്കും ഈ നിബന്ധന ബാധകമായിരിക്കും. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രണ്ട് തല
