കൊച്ചി : കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ( D Shilpa IPS ) ഹോം കേഡറായ കര്‍ണാടകയിൽ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നൽകിയ ഹർജിയിലാണ് വിധി. ശില്പ നിലവിൽ കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഐജിയാണ്. ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍
Category: Districts
തരുവണയിൽ ടി.പി.എൽ സീസൺ 5 ഉദ്ഘാടനം ചെയ്തു
തരുവണ : ടി.പി.എൽ (തരുവണ പ്രീമിയർ ലീഗ്) സീസൺ 5 വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ. കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ. സി. കെ നജുമുദ്ധീൻ, അബ്ദുള്ള പള്ളിയാൽ, മുജീബ് കെ, റഫീഖ് ടി, ശ്രീജിത്ത് കെ, ഷമീർ പി തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി(High Court). മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും കോടതി പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി അഭിജിത്താണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
മേയ് 31 പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
കണിയാമ്പറ്റ : വരദൂർ കുടുംബാരോഗ്യ കേന്ദ്രവും കണിയാമ്പറ്റ പഞ്ചായത്തും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രജിത ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ സീനത്ത് തൻവർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ പ്രസംഗം നടത്തുകയും ചർച്ച സംഘടിപ്പിക്കുകയും ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ രാഖി ചന്ദ്ര പുകയില വിരുദ്ധ ദിന
ജില്ലയിലെ ആദ്യ എ.ബി.സി സെന്റര്‍ ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി : തെരുവുനായ വര്‍ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ ബി സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന് എല്ലാവരുടെയും സഹകരണത്തോടെ നിയമങ്ങള്‍ പാലിച്ച് ജില്ലയിലെ എ ബി സി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ ആരംഭിച്ച എ ബി സി സെന്ററിന്റെയും ഓപ്പറേഷന്‍ തീയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ
പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു:ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു
കൽപ്പറ്റ : കമ്പളക്കാട് പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.
മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
സുൽത്താൻ ബത്തേരി : വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന് പുളിക്കചാലിൽ പി.എസ്. സുനിൽ(59), തടത്തിൽചാലിൽ റ്റി.എസ്.സന്തോഷ്( 56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്ണൻ(48), വാളംവയൽ ബി.എം ശിവരാമൻ(62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. സുനിലിന്റെ വീട്ടിൽവെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ നാലുപേരും പിടിയിലാകുന്നത്. ഇവിടെ നിന്ന് പാചകം ചെയ്ത് ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും ആയുധങ്ങളും കണ്ടെടുത്തു. നായ്ക്കൾ ഓടിച്ചു കൊണ്ടുവന്ന മാൻ ചെറിയ പരുക്കുകളോടെ
നെന്മേനിയിൽ വിദ്യാലയങ്ങളിൽ പരിശോധന
സുൽത്താൻ ബത്തേരി : പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നെന്മേനി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പരിശോധന നടത്തി. കുട്ടികൾ പഠനത്തിന് എത്തുമ്പോൾ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് സ്കൂൾ അധികൃതരുമായി ചർച്ച നടത്തി.കാട് മൂടി കിടക്കുന്ന സ്ക്കൂൾ പരിസര പ്രദേശങ്ങൾ പഞ്ചായത്ത് ചിലവിൽ വെട്ടി വൃത്തിയാക്കാൻ നിർദേശം നൽകി. അതാത് സ്ക്കൂളുകളിലെ പി ടി എ കളുടേയും കുടുംബശ്രീ പ്രവർത്തകരുടേയും ക്ലബ്ബുകളുടേയും സഹകരണത്തോടെ മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദേശം
ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ
കൽപ്പറ്റ : ഏഷ്യാ കപ്പ് വുമൺസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി രണ്ട് മലയാളികൾ.മലപ്പുറം താനൂർ സ്വദേശിനി പി. അഞ്ജലി കൽപ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്. ശ്രുതി എന്നിവരാണ് ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. ജൂലൈ 11 മുതൽ 20 വരെയാണ് മത്സരം.ഇരുവരും വയനാട് ടീമിന് വേണ്ടി കളിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മുന്ന് തവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ക്യാമ്പുകളിൽ
അമ്മിണി കെ.വയനാടിന് ഓണററി ഡോക്ടറേറ്റ്
കല്‍പറ്റ : മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ.വയനാടിന് ഓണററി ഡോക്ടറേറ്റ്. കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ(വെര്‍ച്വല്‍)ഓണററി ഡോക്ടറേറ്റാണ് അമ്മിണിക്ക് ലഭിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശക്തീകരണത്തിന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റി സാമൂഹിക നീതി വിഭാഗത്തില്‍ അമ്മിണിയെ ഡോക്ടറേറ്റിനു തെരഞ്ഞെടുത്തത്. മൈസൂരുവിലെ ഗോവര്‍ധന്‍ ഹോട്ടല്‍ ഹാളില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റെജി ഷെര്‍മര്‍ ലൂകാസ് ഡോക്ടറേറ്റ് അമ്മിണിക്ക് സമ്മാനിച്ചു. പട്ടികവര്‍ഗത്തിലെ വെട്ടക്കുറുമ സമുദയാംഗമാണ് അമ്മിണി.അമ്പലവയല്‍ വേങ്ങേരി പരേതനായ കാളന്‍-മാരി ദമ്പതികളുടെ മകളാണ്.
വീണ്ടും പുലിയുടെ ആക്രമണം;ആടിനെ കൊന്നു
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി തേവർക്കാട്ട് ജോയിയുടെ രണ്ടു വയസ്സ് പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.ദിവസങ്ങൾക്ക് മുൻപും ഈ മേഖലയിൽ പുലിയുടെ സാന്നിധ്യ മുണ്ടായിരുന്നു.ഇതിനകം നാലാമത്തെ ആടാണ് കൊല്ലപ്പെടുന്നത്.സ്ഥലത്ത് പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ ജീവനക്കാരെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും,പട്രോളിംങ് നടത്തുകയും ചെയ്‌തു.പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. മംഗലാപുരം സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സിദ്ധാര്‍ഥന്റെ ആത്മഹത്യ:പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല
കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ അമിത്
വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ : വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ , സെക്രട്ടറി മധു ബൊപ്പയ്യ .ജോയിന്റ് സെക്രട്ടറിയായി മോഹൻ രവി ട്രഷററായി ജൈനൻ എന്നിവരെ കൽപറ്റയിൽ കൂടിയ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു കമ്മിറ്റിയിലേക്ക് പ്രശാന്ത് രാജേഷ് , ചിരദീപ് വിനയ് വി.ബി , സാജൻ പി എസ് , സുർജിത്ത് സുജാത എം .എ , രേഖ
കേരള തമിഴ്നാട് അന്തർ സംസ്ഥാന പാതയിൽ മരം വീണു ഗതാഗതം തടസപെട്ടു
സുൽത്താൻ ബത്തേരി : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർസംസ്ഥാന പാതയിൽ പാട്ടവയൽ റോഡിൽ മുക്കുത്തിക്കുന്നിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
വയനാട്ടിൽ 17 ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു
കൽപ്പറ്റ : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു. 188 കുടുംബങ്ങളില്‍ നിന്നായി 223 പുരുഷന്മാര്‍, 271 സ്ത്രീകള്‍ (5 ഗര്‍ഭിണികള്‍),180 കുട്ടികള്‍, 43 വയോജനങ്ങള്‍, ആറ് ഭിന്നശേഷിക്കാരെ ഉൾപ്പെടെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ ലഭിച്ച ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ഏഴ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ എട്ട് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.കാവുമന്ദം, വെങ്ങപ്പള്ളി,പടിഞ്ഞാറത്തറ,കോട്ടത്തറ,മുട്ടില്‍, കോട്ടപ്പടി,മൂപ്പൈനാട്,തൃക്കൈപ്പറ്റ, ചീരാല്‍, പൂതാടി,നെന്മേനി,നൂല്‍പ്പുഴ,പുൽപ്പള്ളി,പനമരം,
പൂഴിത്തോട് പടിഞ്ഞാറത്തറ പാത:ജനകീയ കർമ്മ സമിതി ഷാഫി പറമ്പിൽ എം.പിയുമായി ചർച്ച നടത്തി
പൂഴിത്തോട് : പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ കർമ്മ സമിതി വടകര എം.പി ഷാഫി പറമ്പിലുമായി ചർച്ച നടത്തിയത്, തികച്ചും ആശാവഹമായ ഇടപ്പെടലുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ഈ വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ബന്ധപ്പെടുകയും ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് തരുകയും ചെയ്തു, തുടർന്നും ഈ വിഷയത്തിൽ
ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേര്‍
കൽപ്പറ്റ : ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 202 കുടുംബങ്ങളിൽ നിന്നായി 710 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 236 പുരുഷന്മാരും 283 സ്ത്രീകളും (5 ഗര്‍ഭിണികള്‍),191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്.വൈത്തിരി -സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.
മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നു;വെട്ടേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍
മംഗളൂരു : മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരുവിലെ ഒരു പ്രാദേശിക പള്ളിയുടെ സെക്രട്ടറിയായ ഇംതിയാസ് എന്നയാളാണ് മരിച്ചത്.അദ്ദേഹത്തിന്റെ സുഹൃത്തായ റഹ്മാനും വെട്ടേറ്റു. റഹ്മാൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മംഗളൂരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിലെ കാമ്ബോഡി കല്‍പനയിലാണ് സംഭവം. വാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മാസം ആദ്യം, ബജ്റംഗ് ദള്‍ നേതാവും ഒരു കൊലപാതക കേസ് പ്രതിയുമായ സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചിരുന്നു. വാടക കൊലയാളികളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ സംഭവവുമായി ഇപ്പോഴത്തെ
പത്മപ്രഭ പൊതു ഗ്രന്ഥാലയം പാലിയേറ്റീവ് കെയർ രംഗത്തേക്ക്
കൽപ്പറ്റ : തൃശ്ശൂർ എടമുട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് കെയറിന്റെ സഹായസഹകരണത്തോടെ രോഗി പരിചരണ രംഗത്തേക്ക് ഇറങ്ങുവാൻ എം. പി. വീരേന്ദ്രകുമാർ ഹാളിൽ ചേർന്ന പത്മപ്രഭ പൊതു ഗ്രന്ഥാലയം, ആൽഫാ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും വാർദ്ധക്യ സഹജമായി കിടപ്പിലായവർക്കും ഹോം കെയർ പാലിയേറ്റീവ്, ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.നിലവിൽ ആൽഫയുടെ ഇരുപത്തിയൊമ്പത് കേന്ദ്രങ്ങൾ 9 ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്.20 വർഷം കൊണ്ട് 64951 പേർക്ക് പരിചരണം എത്തിച്ചു. ആൽഫ യോടൊപ്പം ചേർന്ന്
വേര്‍വ് അക്കാദമി കൊച്ചിയില്‍;പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്
കൊച്ചി : ദക്ഷിണേന്ത്യയിലെ മുന്‍നിര സലൂണ്‍ ശൃംഖലയായ വേര്‍വ് സിഗ്‌നച്ചര്‍ സലൂണിന്റെ വിദ്യാഭ്യാസ സംരംഭമായ വേര്‍വ് അക്കാദമി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വേര്‍വിന്റെ പ്രൊഫഷണല്‍ ഹെയര്‍ഡ്രസിങ് പരിശീലന കേന്ദ്രം കൊച്ചിയില്‍ തുടങ്ങിയത്. പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമയാണ് അക്കാദമിയുടെ ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍. കച്ചേരിപ്പടി ക്രോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി വേര്‍വിന്റെ രാജ്യത്തെ മൂന്നാമത്തെ പരിശീലന കേന്ദ്രമാണ്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് അക്കാദമിയുടെ മറ്റു കേന്ദ്രങ്ങള്‍.നൈപുണ്യമുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും രാജ്യത്തുടനീളം സലൂണ്‍
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്ബ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ
വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്; പീഡിപ്പിച്ചത് മൂത്ത പെണ്‍കുട്ടിയെ
തിരുനെല്ലി : വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും ചുമത്തിയത്.വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്. കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു.കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു
ഇറച്ചിക്കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
വാളാട് : വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതി നിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർ ന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.
വീണ്ടുംകോവിഡ് ബാധിതരുടെ എണ്ണം 430 ആയി; ഒരാഴ്ചക്കിടെ രണ്ട് മരണം റിപ്പോര്‍ട്ടു ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്. ദക്ഷിണപൂര്‍വേഷ്യന്‍
മഴക്കെടുതി:ജില്ലയില്‍ 15 ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു
കൽപ്പറ്റ : ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്‍, 233 സ്ത്രീകള്‍(മൂന്ന് ഗര്‍ഭിണികള്‍), 152 കുട്ടികള്‍, 32 വയോജനങ്ങള്‍, രണ്ട് ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ പെയ്യ്ത ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ആറ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴ് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ,
തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് നൈപുണ്യ വികസനം അനിവാര്യം:ഡോ.ഡി.എം മുലയ്
കൊച്ചി : വർദ്ധിച്ചു വരുന്ന തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായി നൈപുണ്യ വികസനവും മൾട്ടി സ്കില്ലിങ്ങും അനിവാര്യമാണെന്ന് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം മുലയ്. കൊച്ചിയിൽ സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി( സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആർ,വിആർ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണൽ തിയറ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത പ്രയോജനപ്പെടുത്താൻ യുവതലമുറയെ സജ്ജമാക്കുന്നതിന് ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്.ദേശീയ, അന്തർദേശീയ നൈപുണ്യ ലക്ഷ്യങ്ങളുമായി
പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാർ സത്യവാങ്മൂലം:കേരളം കനത്തവില നൽകേണ്ടി വരും:കെ.സുരേന്ദ്രൻ
കൽപ്പറ്റ : പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാരിൻ്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നൽകേണ്ടി വരുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ പോപ്പുലർഫ്രണ്ടുകാർക്ക് വധശിക്ഷ നൽകിയാൽ അത് എങ്ങനെയാണ് കേരളത്തിൻ്റെ സമാധാനം ഇല്ലാതാകുകയെന്ന് സർക്കാർ വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിരോധിച്ച ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിനെ എന്തിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ന്യായീകരിക്കുന്നത്. സംസ്ഥാന സർക്കാർ പൂർണ്ണമായും തീവ്രവാദികൾക്ക് കീഴടങ്ങിയെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ബഹുമാനപ്പെട്ട സുപ്രിം കോടതിയിൽ പോലും ഇത്തരം നഗ്നമായ മതതീവ്രവാദ
പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടര്‍
കൽപ്പറ്റ : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം.വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണം.റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണം.അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം.കുട്ടികളെ പുഴ,തോട് വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലേക്ക് പറഞ്ഞ യക്കരുത്.തോടുകളിലും പുഴകളിലും
ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ:വൈത്തിരിയിൽ മണ്ണിടിച്ചിൽ:നാളെ വയനാട്ടിൽ റെഡ് അലർട്ട്.
കൽപ്പറ്റ : വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ് ഇടിഞ്ഞത്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു *ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്* കേന്ദ്ര കാലാവസ്ഥ