കോഴിക്കോട് : പയ്യാനക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപിച്ചു.പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.”മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു.ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്.
Category: Kozhikode
താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്
കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ലോറി തകരാറിൽ;ഗതാഗത തടസം.അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.
ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു
താമരശ്ശേരി : ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും,വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി. വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ് സലാഹുദ്ദീൻ ഒളവട്ടൂർ,സെക്രട്ടറി ശമ്മാസ്
വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം;ഒമാക് പ്രതിഷേധിച്ചു
കോഴിക്കോട് : വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ,അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും,അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ നടപടി മാധ്യമ
പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു
കോഴിക്കോട് : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍ക്കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി.വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ.അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം,നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ.അസ്ഹരി പറഞ്ഞു.ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി
കുറ്റ്യാടി ചുരത്തിൽ ഇടയ്ക്കിടെ ഗതാഗത കുരുക്ക്
കുറ്റ്യാടി : താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ ഇന്ന് പുലർച്ച വരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.തൊട്ടിൽപ്പാലം പോലീസും,ചുരം ഹെൽപ്പ് ഡസ്ക് വളണ്ടിയേഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാത്രിയിൽ ഉടനീളം പുലർച്ച വരെ പ്രയത്നിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത് നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കടന്നുപോകുന്നു.പുലർച്ചയോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30 ഓടെ ഇടയ്ക്കിടെയുള്ള
മാസ പിറവി ദൃശ്യ മായി,തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്
കോഴിക്കോട് : തിങ്കളാഴ്ച (ഓഗസ്റ്റ് 25, 2025) റബീഉല്‍ അവ്വല്‍ ഒന്ന് ആയിരിക്കുമെന്ന് പ്രമുഖ പണ്ഡിതന്മാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ എന്നിവർ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിനെത്തുടർന്നാണ് ഈ പ്രഖ്യാപനം.പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് തുറക്കും
കോഴിക്കോട് : തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ.ബ്ലോക്കിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇന്ന് വൈകുന്നേരം നാലുമണിയോടെ പ്രവർത്തനം പുനരാരംഭിക്കും.കഴിഞ്ഞ മേയ് മാസത്തിലാണ് കെട്ടിടത്തിലെ യു.പി.എസ്.റൂമിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീപിടുത്തമുണ്ടായത്.ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തുറക്കാൻ തീരുമാനിച്ചത്.പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ നിർദ്ദേശിച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി,അഗ്നിരക്ഷാ വിഭാഗത്തിന്റെ എൻ.ഒ.സി.ലഭിച്ചതിനെ തുടർന്നാണ് നടപടി.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കോഴിക്കോട് : സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി. ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ,അജിത്ത് കെ.ഇ,വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കും, പരിസ്ഥിതി
എ.ടി.എം.ൽ മോഷണ ശ്രമം തകർത്ത് പ്രതിയെ പൊക്കി പോലീസ്
കോഴിക്കോട് : ചാത്തമംഗലം പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച.ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്.രാത്രി പട്രോളിങ് നടത്തുകയായിരുന്ന കുന്ദമംഗലം പോലീസാണ് ഈ ശ്രമം തടഞ്ഞത്.മോഷണശ്രമം നടത്തിയ ബംഗാൾ സ്വദേശി ബബുൽ ഹഖി(25)നെ പോലീസ് അറസ്റ്റുചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ;കുന്ദമംഗലം സ്റ്റേഷൻ പരിധിയായ കളൻതോടുവരെ രാത്രി പട്രോളിങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പ്രദീപ്, സിപിഒ ഇ.ടി.പ്രജിത്ത്,ഡ്രൈവർ രാജേന്ദ്രൻ എന്നിവർ.കളൻതോട് അക്ഷയ കെട്ടിടത്തിനു സമീപത്ത് വാഹനം നിർത്തിയപ്പോൾ എടിഎം കൗണ്ടറിൽനിന്ന് വെളിച്ചം
പന്നിയങ്കര ക്ഷേത്രത്തിനുണ്ട് മൂന്നു പെരുമാക്കന്മാരുടെ പെരുമ
കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി.പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങൾ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും.പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ
കോഴിക്കോട്ട് ഉരുൾ പൊട്ടൽ:പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മഴ കനക്കുന്നു.കാറ്റും മഴയും ജില്ലയിലെ പല ഭാഗത്തും ശക്തിപ്രാപിച്ചു.പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം.കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന്
ശക്തമായ മഴയിൽ പാറക്കടവ് ചെക്യാട് റോഡ് പൂർണ്ണമായും മുങ്ങി
കുറ്റ്യാടി : പല ഇടങ്ങളിലും വെള്ളം കയറുന്നു. തൊട്ടിൽപാലത്തു വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.പെരുവണ്ണാമൂഴി പാലം ഏകദേശം മുങ്ങാറായി.അത് വഴി യാത്ര ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.ഒത്തിയാട്ട് പാലം വെള്ളത്തിൽ മുങ്ങി.കോരണപ്പാറ മേഖലയിൽ റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി.വാഹനഗതാഗതം മുടങ്ങി. വയനാട് ചുരത്തിൽ ശക്തമായ രീതിയിൽ വെള്ളം ഒഴുകുന്നു,ചുരം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.ഉരുൾ പൊട്ടൽ സാധ്യത ഉള്ള മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ആളുകൾ സുരക്ഷിതരായിരിക്കുക.
ചുരം റോഡുകളിൽ നിയന്ത്രണം
കോഴിക്കോട് : മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി,കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും കോഴിക്കോട് കലക്ടർ നിർദ്ദേശം നൽകി.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍
കോഴിക്കോട് : റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും
ചെമ്പുകടവ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
കോടഞ്ചേരി : ചെമ്പുകടവ് പുതിയ പാലത്തിന്റെ ഇരുവശത്തുമായി 123 മീറ്റർ നീളത്തിൽ സമീപന റോഡ് ടാറിങ്ങും പൂർത്തിയായി. ഇരുകരകളിലുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഇതിനായി ഏറ്റെടുത്തു. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഒരു വർഷം മുമ്പേ പാലം പണി പൂർത്തിയാക്കിയെങ്കിലും സമീപന റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാല താമസത്തിന് ഇടയാക്കിയത്.ചാലിപ്പുഴയ്ക്ക് കുറുകെയുള്ളതാണ് ഈ പാലം ചെമ്പുകടവിനെയും അടിവാരത്തെയും ബന്ധിപ്പിക്കുന്ന പുതിയ ആർച്ച്പാലം. എട്ടു കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച പാലത്തിന് 55 മീറ്റർ നീളമുണ്ട്.ഇരുവശത്തും
ഒയിസ്കയുടെ”മിഡോറി സമുറായ് അവാർഡ്”(പച്ചപ്പിന്റെ കാവലാൾ)വി.രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു
കോഴിക്കോട് : ഒയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള സമ്മേളനം, കോഴിക്കോട് ഓയിസ്ക യൂത്ത് സെന്ററിൽ നടന്നു.ഉത്തര മേഖല പ്രസിഡന്റ് പ്രൊ. ഫിലിപ്പ് കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ശുദ്ധോദനൻ ഉദ്‌ഘാടനം ചെയ്തു.ഒയിസ്കയുടെ “മിഡോറി സമുറായ് അവാർഡ്” വി.രവീന്ദ്രൻ ധർമടത്തിനു ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു. എം സമ്മാനിച്ചു.ഒയിസ്ക കോഴിക്കോട് വനിത ചാപ്റ്റർ ഏർപ്പെടുത്തിയ ഈ അവാർഡ് പ്രശസ്തി പത്രവും, 10001 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ്.തലശ്ശേരി എരഞ്ഞോളി പുഴയിലെ കണ്ടൽ കാടുകളിൽ
കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. മംഗലാപുരം സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പൂഴിത്തോട് പടിഞ്ഞാറത്തറ പാത:ജനകീയ കർമ്മ സമിതി ഷാഫി പറമ്പിൽ എം.പിയുമായി ചർച്ച നടത്തി
പൂഴിത്തോട് : പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ കർമ്മ സമിതി വടകര എം.പി ഷാഫി പറമ്പിലുമായി ചർച്ച നടത്തിയത്, തികച്ചും ആശാവഹമായ ഇടപ്പെടലുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ഈ വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ബന്ധപ്പെടുകയും ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് തരുകയും ചെയ്തു, തുടർന്നും ഈ വിഷയത്തിൽ
പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു കോട്ടയം:നിലമ്പൂർ-കോട്ടയം എക്സ്പ്രസ് അധിക കോച്ചുകൾ അനുവദിച്ചു
മുക്കം : കോട്ടയം-നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയിൽവേ ഉത്തരവായി.ഈ മാസം 22ന് ഇത് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി വണ്ടൂരിൽ വിളിച്ച് ചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവർ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിൻ ഇനി മുതൽ ഒരു ജനറൽ കോച്ചും ഒരു നോൺ എ.സി.ചെയർ കാറും കൂട്ടി
നാട്ടുകാരുമായി സംഘര്‍ഷം; പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍
കോഴിക്കോട് : നാട്ടുകാരുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍.കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്‍റെ വീടാണ് കത്തി നശിച്ചത്.കഴിഞ്ഞ ദിവസം ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് വെള്ളിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലർച്ചെയാണ് വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.ഫൈജാസ് മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. തീപിടിത്തത്തില്‍ വീട്ട് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മദ്യപിച്ചാല്‍ ഇയാള്‍ ശല്യക്കാരനാണെന്നും നാട്ടിലേക്ക് പുറത്തുനിന്ന് ആര്
ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശസ്ഥാപന ജനപ്രതിനിധിക്കുള്ള അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്മർകസ് ഓസ്മകിന്റെ സ്നേഹോപഹാരം നൽകിഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുമോദിച്ചു.കാരന്തൂർമർക്കസു സ്സഖാഫത്തി സ്സുന്നിയ്യയിൽ നടന്ന ചടങ്ങിൽമർകസ് അലുംനി അസോസിയേഷൻ പ്രസിഡന്റ് സി. പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി സാദിഖ് കൽപ്പള്ളി,ബാദുഷ സഖാഫി,ജൗഹർ കുന്നമംഗലം,ഡോ. സി. കെ ഷമീം,അഡ്വ. സയ്യിദ് സുഹൈൽ നൂറാനി,സി.കെ മുഹമ്മദ് തുടങ്ങിയവർ
നൂറയുടെ മൊബൈല്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ്കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് : നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് സംവിധാനമായ ‘നൂറ എക്‌സ്പ്രസ് ‘ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫ്യൂജി ഫിലിം ഹെല്‍ത്ത് കെയറും ഡോക്ടര്‍ കുട്ടീസ് ഹെല്‍ത്ത് കെയറും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നൂറ എക്‌സ്പ്രസ്. കൂടുതലാളുകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സ്‌ക്രീനിംഗ് സൗകര്യങ്ങളൊരുക്കാന്‍ നൂറയുടെ ആഗോള പങ്കാളിയായ ഫ്യൂജി ഫിലിം വിവിധ രാജ്യങ്ങളിലെ നഗരങ്ങളില്‍ നൂറ ഹെല്‍ത്ത് സ്‌ക്രീനിംഗ് സെന്ററുകളാരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച നൂറ എക്‌സ്പ്രസ് പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് കോര്‍പറേറ്റ് ഹെല്‍ത്ത്
പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ:ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാംപ്യൻഷിപ്പിന് ഷെഡ്യൂൾ പ്രഖ്യാപിച്ചു
മുക്കം : 2024 – 25 അക്കാദമിക് വർഷത്തെ അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിന് മഹാത്മാ ഗാന്ധി സർവ്വകലാശാല വേദിയാകും. പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് പ്രഖ്യാപനം. കഴിഞ്ഞ അദ്ധ്യയന വർഷം ചാംപ്യൻഷിപ് നടക്കുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് യൂണിവേഴ്സിറ്റികൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് മത്സരങ്ങൾ റദ്ദാക്കിയിരുന്നു. ഈ വർഷവും സമാന സാഹചര്യം ഉണ്ടായാൽ താരങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനും തുടർ പഠനത്തിന് അഡ്മിഷൻ ലഭിക്കാതിരിക്കുകയും ക്യാഷ് അവാർഡും സ്‌കോളർഷിപ്പും ലഭിക്കാത്ത
ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്.ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്ബ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്ബ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയ
ലെറ്റ്‌സ് വിദ്യാഭ്യാസ സെമിനാറും വാർഷികവും സംഘടിപ്പിച്ചു
കോഴിക്കോട് : വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയായ ലെറ്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫൌണ്ടേഷന്റെ പത്താംവാർഷികവും വിദ്യാഭ്യാസ സെമിനാറും കോഴിക്കോട് കൈരളി ഹാളിൽ സംഘടിപ്പിച്ചു.പ്രമുഖ സാഹിത്യകാരൻ പി. കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.ലെറ്റ്‌സ് ഡയറക്ടർ ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി.മുൻമന്ത്രി സി. കെ നാണു മുഖ്യാതിഥിയായിരുന്നു.വിവിധ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളേയും ചടങ്ങിൽ അനുമോദിച്ചു.ഡോ. സി. കെ ഷമീം, എ. കെ അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.കോഴിക്കോട് സൗഹൃദം സംഗീത വേദിയുടെ ആഭിമുഖ്യത്തിൽ ഗാനവിരുന്നും വാർഷികത്തോടനുബന്ധിച്ച് നടന്നു.
കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
കോഴിക്കോട് : ചിപ്പി തോട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പരിക്കുപറ്റിയവരെ കൈതപ്പൊയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനക്കാംപൊയിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
പൂപ്പൊലി കണ്ട് മടങ്ങവെ ജീപ്പിൽ നിന്ന് അമ്മയും മകളും തെറിച്ച് വീണു: ചികിത്സയിലിരിക്കെ അമ്മ മരിച്ചു
കുറ്റ്യാടി : അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയി മടങ്ങവെ ജീപ്പില്‍നിന്നു വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ പരിക്കേറ്റ ചികിൽസയിലിരിക്കെ മരിച്ചുകുറ്റ്യാടി പുഴുത്തിനി കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മരിച്ചത്. ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ചേര്‍ന്ന് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയത്. തിരിച്ചുവരവെ രാത്രി 11 മണിയോടെ കൂടലില്‍വെച്ച് കമാന്‍ഡര്‍ ജീപ്പിന്റെ നടുവിലെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകള്‍ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകായിരുന്നു. മടിയില്‍നിന്ന് മകള്‍
മെസ്സികേരളത്തിലേക്ക്; ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത്
കോഴിക്കോട് : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തും. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയില്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഖത്തർ ലോകകപ്പില്‍ കിരീടമുയർത്തിയ അർജന്റീന ഫുട്ബോള്‍ ടീം ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള
എമര്‍ജന്‍സ് 3.0′ ജനുവരി ഏഴ് മുതല്‍ വയനാട്ടില്‍
കോഴിക്കോട് : ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ് ‘എമര്‍ജന്‍സ് 3.0’വയനാട്ടില്‍. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ 2025 ജനുവരി 7 മുതല്‍ 12 വരെയാണ് കോണ്‍ക്ലേവ്. എമര്‍ജെന്‍സി മെഡിസിന്‍ രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവു തെളിയിച്ച പ്രമുഖര്‍ കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കും. എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ നൈപുണ്യ മികവില്‍ രാജ്യത്ത് മികച്ചു നില്‍ക്കുന്ന ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ നെറ്റ് വര്‍ക് (ആസ്റ്റര്‍ ഇഎം.