കോഴിക്കോട് : ഗവ.സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റിൽകോർപ്പും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസും ധാരണാപത്രം ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി സൈബർ സുരക്ഷാ,ഐ.ടി. സേവനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സഹകരണം.സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര രംഗത്ത് വാണിജ്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് ഗവ.സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു. സൈബർ സുരക്ഷാ മാനദണ്ഡങ്ങള്‍, ഐ.ടി. സേവനങ്ങള്‍,ഡെവ് ഓപ്സ് എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ,സോഫ്റ്റ് വെയര്‍
Category: Kozhikode
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു;വൻ സംഘര്‍ഷം,എസ്‍ പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു.സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു.കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്.നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ്,പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്. പരിക്കേറ്റ എസ്‍പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക്
സഹോദരിയെ സ്കൂള്‍ വാനില്‍ നിന്നും ഇറക്കാൻ പോയ മൂന്ന് വയസുകാരൻ അതേ വാനിടിച്ച് മരിച്ചു; അപകടം അമ്മയുടെ കണ്‍മുന്നില്‍ വെച്ച്
കോഴിക്കോട് : സ്‌കൂൾ വാനിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു.മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസ് ആണ് മരിച്ചത്.മാനിപുരത്ത് വീടിന് സമീപം അമ്മയുടെ മുന്നിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം.യുകെജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി അമ്മയ്ക്കൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.സഹോദരിയെ വാനിൽ നിന്നിറക്കി വാനിന്റെ ഡോർ അടയ്ക്കുന്നതിനിടയിൽ അമ്മയുടെ കൈവിട്ട് ഉവൈസ് ഓടിയപ്പോഴാണ് അപകടമുണ്ടായത്.കുട്ടി വാനിന്റെ മുന്നിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.മുന്നോട്ടെടുത്ത വാനിനടിയിൽ ഉവൈസ് പെട്ടുപോവുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ്
കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്ത് മുറിച്ചു മരിച്ചു
കോഴിക്കോട് : ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാൻഡ്‌സ് പാർക്കിന് സമീപമാണ് സംഭവം.ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.തൊട്ടടുത്തുള്ളയാൾ വെള്ളയിൽ പോലീസിൽ വിവരമറിയിച്ചു.പോലീസ് എത്തുമ്പോഴേയ്ക്കും യുവാവ് രക്തം വാർന്ന് കിടക്കുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. ആരാണെന്ന് വ്യക്തമായിട്ടില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്‌സോ കേസെടുത്തു.പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത് നല്‍കി.ഇരയെ ഇന്ന് സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കും.വാടക വീടൊഴിഞ്ഞ ഇരയുടെ കുടുംബം നിലവില്‍ താമസിക്കുന്നത് ഗുഡ്‌സ് ഓട്ടോയിലാണ്.
പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘര്‍ഷം;ഷാഫി പറമ്പിലിനടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്
കോഴിക്കോട് : പേരാമ്പ്രയില്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സംഘർഷം.പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രവീണ്‍ കുമാർ എന്നിവർക്കടക്കം നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.ഇന്നലെ നടന്ന സികെജി കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.തുടർന്ന് ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.മാർച്ച് തടഞ്ഞ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും
താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ചു
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആദരിച്ചു.കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗവും അടിയന്തര സാഹചര്യത്തില്‍ മാത്രമേ പ്രവർത്തിക്കൂ.ഡോക്ടർമാർ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും.ഡോക്ടറെ വെട്ടിയ കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.മകളുടെ
വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു; നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു, പ്രതി അറസ്റ്റില്‍
കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍.കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷിനെ (26) മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.2018 മുതല്‍ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023 ജൂലൈയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറില്‍ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റില്‍ കോഴിക്കോട് ബീച്ചില്‍ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി
ബിജെപി കളക്ട്രേറ്റ് മാർച്ച് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : ശബരിമല സ്വർണപാളി തട്ടിപ്പിൽ പ്രതിഷേധിച്ച് നാളെ ബി.ജെ.പി നടത്തുന്ന കോഴിക്കോട് കളക്ട്രേറ്റ് മാർച്ച് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് എരഞ്ഞിപ്പാലത്ത് നിന്നാണ് മാർച്ച് ആരംഭിക്കുക.ശബരിമല കൊള്ളയിൽ സിബിഐ അന്വേഷണം നടത്തുക,ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വംബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ സിറ്റി,റൂറൽ,നോർത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തുന്നത്.
കുറ്റിക്കാട്ടൂരിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് പരിക്ക്
കോഴിക്കോട് : കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18) ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്നാൽ കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കും തെറിച്ചുവീണു.ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമിച്ച യുവാവ് പിടിയിൽ
കോഴിക്കോട് : പയ്യാനക്കലിൽ കുട്ടിയെ തട്ടിക്കൊണ്ടു ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപിച്ചു.പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.”മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു.ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്.
താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്
കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ലോറി തകരാറിൽ;ഗതാഗത തടസം.അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.
ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു
താമരശ്ശേരി : ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും,വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി. വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ് സലാഹുദ്ദീൻ ഒളവട്ടൂർ,സെക്രട്ടറി ശമ്മാസ്
വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം;ഒമാക് പ്രതിഷേധിച്ചു
കോഴിക്കോട് : വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ,അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും,അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ നടപടി മാധ്യമ
പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു
കോഴിക്കോട് : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍ക്കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി.വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ.അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം,നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ.അസ്ഹരി പറഞ്ഞു.ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി
കുറ്റ്യാടി ചുരത്തിൽ ഇടയ്ക്കിടെ ഗതാഗത കുരുക്ക്
കുറ്റ്യാടി : താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ ഇന്ന് പുലർച്ച വരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.തൊട്ടിൽപ്പാലം പോലീസും,ചുരം ഹെൽപ്പ് ഡസ്ക് വളണ്ടിയേഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാത്രിയിൽ ഉടനീളം പുലർച്ച വരെ പ്രയത്നിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത് നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കടന്നുപോകുന്നു.പുലർച്ചയോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30 ഓടെ ഇടയ്ക്കിടെയുള്ള
മാസ പിറവി ദൃശ്യ മായി,തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്
കോഴിക്കോട് : തിങ്കളാഴ്ച (ഓഗസ്റ്റ് 25, 2025) റബീഉല്‍ അവ്വല്‍ ഒന്ന് ആയിരിക്കുമെന്ന് പ്രമുഖ പണ്ഡിതന്മാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ എന്നിവർ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിനെത്തുടർന്നാണ് ഈ പ്രഖ്യാപനം.പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് തുറക്കും
കോഴിക്കോട് : തീപിടുത്തത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ.ബ്ലോക്കിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇന്ന് വൈകുന്നേരം നാലുമണിയോടെ പ്രവർത്തനം പുനരാരംഭിക്കും.കഴിഞ്ഞ മേയ് മാസത്തിലാണ് കെട്ടിടത്തിലെ യു.പി.എസ്.റൂമിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീപിടുത്തമുണ്ടായത്.ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തുറക്കാൻ തീരുമാനിച്ചത്.പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ നിർദ്ദേശിച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി,അഗ്നിരക്ഷാ വിഭാഗത്തിന്റെ എൻ.ഒ.സി.ലഭിച്ചതിനെ തുടർന്നാണ് നടപടി.
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കോഴിക്കോട് : സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി. ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ,അജിത്ത് കെ.ഇ,വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കും, പരിസ്ഥിതി
എ.ടി.എം.ൽ മോഷണ ശ്രമം തകർത്ത് പ്രതിയെ പൊക്കി പോലീസ്
കോഴിക്കോട് : ചാത്തമംഗലം പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച.ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്.രാത്രി പട്രോളിങ് നടത്തുകയായിരുന്ന കുന്ദമംഗലം പോലീസാണ് ഈ ശ്രമം തടഞ്ഞത്.മോഷണശ്രമം നടത്തിയ ബംഗാൾ സ്വദേശി ബബുൽ ഹഖി(25)നെ പോലീസ് അറസ്റ്റുചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ;കുന്ദമംഗലം സ്റ്റേഷൻ പരിധിയായ കളൻതോടുവരെ രാത്രി പട്രോളിങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പ്രദീപ്, സിപിഒ ഇ.ടി.പ്രജിത്ത്,ഡ്രൈവർ രാജേന്ദ്രൻ എന്നിവർ.കളൻതോട് അക്ഷയ കെട്ടിടത്തിനു സമീപത്ത് വാഹനം നിർത്തിയപ്പോൾ എടിഎം കൗണ്ടറിൽനിന്ന് വെളിച്ചം
പന്നിയങ്കര ക്ഷേത്രത്തിനുണ്ട് മൂന്നു പെരുമാക്കന്മാരുടെ പെരുമ
കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കേരള പുരാവസ്തു വകുപ്പു നടത്തിയ പഠനത്തിൽ ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമ അവകാശപ്പെടാനുണ്ടെന്ന് വ്യക്തമായി.പിൽക്കാലത്ത് പോർളാതിരിമാരുടെയും സാമൂതിരിമാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രത്തിലെ മൂന്നു ലിഖിതങ്ങൾ ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണനാണ് ആദ്യമായി വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും.പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ്മന്റെയും തുടർന്ന് പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹന്റെയും ലിഖിതങ്ങൾ
കോഴിക്കോട്ട് ഉരുൾ പൊട്ടൽ:പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മഴ കനക്കുന്നു.കാറ്റും മഴയും ജില്ലയിലെ പല ഭാഗത്തും ശക്തിപ്രാപിച്ചു.പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം.കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന്
ശക്തമായ മഴയിൽ പാറക്കടവ് ചെക്യാട് റോഡ് പൂർണ്ണമായും മുങ്ങി
കുറ്റ്യാടി : പല ഇടങ്ങളിലും വെള്ളം കയറുന്നു. തൊട്ടിൽപാലത്തു വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.പെരുവണ്ണാമൂഴി പാലം ഏകദേശം മുങ്ങാറായി.അത് വഴി യാത്ര ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.ഒത്തിയാട്ട് പാലം വെള്ളത്തിൽ മുങ്ങി.കോരണപ്പാറ മേഖലയിൽ റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി.വാഹനഗതാഗതം മുടങ്ങി. വയനാട് ചുരത്തിൽ ശക്തമായ രീതിയിൽ വെള്ളം ഒഴുകുന്നു,ചുരം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.ഉരുൾ പൊട്ടൽ സാധ്യത ഉള്ള മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ആളുകൾ സുരക്ഷിതരായിരിക്കുക.
ചുരം റോഡുകളിൽ നിയന്ത്രണം
കോഴിക്കോട് : മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി,കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും കോഴിക്കോട് കലക്ടർ നിർദ്ദേശം നൽകി.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍
കോഴിക്കോട് : റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും
ചെമ്പുകടവ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
കോടഞ്ചേരി : ചെമ്പുകടവ് പുതിയ പാലത്തിന്റെ ഇരുവശത്തുമായി 123 മീറ്റർ നീളത്തിൽ സമീപന റോഡ് ടാറിങ്ങും പൂർത്തിയായി. ഇരുകരകളിലുമായി മൂന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഇതിനായി ഏറ്റെടുത്തു. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഒരു വർഷം മുമ്പേ പാലം പണി പൂർത്തിയാക്കിയെങ്കിലും സമീപന റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാല താമസത്തിന് ഇടയാക്കിയത്.ചാലിപ്പുഴയ്ക്ക് കുറുകെയുള്ളതാണ് ഈ പാലം ചെമ്പുകടവിനെയും അടിവാരത്തെയും ബന്ധിപ്പിക്കുന്ന പുതിയ ആർച്ച്പാലം. എട്ടു കോടിയോളം രൂപ ചിലവഴിച്ചു നിർമ്മിച്ച പാലത്തിന് 55 മീറ്റർ നീളമുണ്ട്.ഇരുവശത്തും
ഒയിസ്കയുടെ”മിഡോറി സമുറായ് അവാർഡ്”(പച്ചപ്പിന്റെ കാവലാൾ)വി.രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു
കോഴിക്കോട് : ഒയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള സമ്മേളനം, കോഴിക്കോട് ഓയിസ്ക യൂത്ത് സെന്ററിൽ നടന്നു.ഉത്തര മേഖല പ്രസിഡന്റ് പ്രൊ. ഫിലിപ്പ് കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ശുദ്ധോദനൻ ഉദ്‌ഘാടനം ചെയ്തു.ഒയിസ്കയുടെ “മിഡോറി സമുറായ് അവാർഡ്” വി.രവീന്ദ്രൻ ധർമടത്തിനു ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു. എം സമ്മാനിച്ചു.ഒയിസ്ക കോഴിക്കോട് വനിത ചാപ്റ്റർ ഏർപ്പെടുത്തിയ ഈ അവാർഡ് പ്രശസ്തി പത്രവും, 10001 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ്.തലശ്ശേരി എരഞ്ഞോളി പുഴയിലെ കണ്ടൽ കാടുകളിൽ
കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. മംഗലാപുരം സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പൂഴിത്തോട് പടിഞ്ഞാറത്തറ പാത:ജനകീയ കർമ്മ സമിതി ഷാഫി പറമ്പിൽ എം.പിയുമായി ചർച്ച നടത്തി
പൂഴിത്തോട് : പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ കർമ്മ സമിതി വടകര എം.പി ഷാഫി പറമ്പിലുമായി ചർച്ച നടത്തിയത്, തികച്ചും ആശാവഹമായ ഇടപ്പെടലുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ഈ വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നേരിട്ട് ബന്ധപ്പെടുകയും ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് തരുകയും ചെയ്തു, തുടർന്നും ഈ വിഷയത്തിൽ
പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു കോട്ടയം:നിലമ്പൂർ-കോട്ടയം എക്സ്പ്രസ് അധിക കോച്ചുകൾ അനുവദിച്ചു
മുക്കം : കോട്ടയം-നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയിൽവേ ഉത്തരവായി.ഈ മാസം 22ന് ഇത് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി വണ്ടൂരിൽ വിളിച്ച് ചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവർ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിൻ ഇനി മുതൽ ഒരു ജനറൽ കോച്ചും ഒരു നോൺ എ.സി.ചെയർ കാറും കൂട്ടി
