തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Author: Rinsha
ഹെർബസ് ആൻഡ് ഹഗ്സ് കോർപ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്‌നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു.ആദ്യഘട്ടമായി ഹെര്‍ബസ്
മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രിസ്ത്യാനോ പോൾ വിൻസെന്റ്
പുൽപ്പള്ളി : മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്.ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ക്രിസ്ത്യാനോ പോൾ വിൻസെന്റ്.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റ്യാനോ.പുൽപ്പള്ളി , ചെറ്റപ്പാലം ചെങ്ങനാമഠത്തിൽ സി.പി വിൻസന്റിന്റെയും ശാ ന്ദിനിയുടെയും മകനാണ് ക്രിസ്ത്യാനോ.പുൽപ്പള്ളി ജാഗ്വർ ജിംനേഷ്യത്തിലെ അശ്വിനും, റിയാസു മാണ് ക്രിസ്ത്യാനോയുടെ പരിശീലകർ.
ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ഇന്നലെ (ബുധനാഴ്ച) വൈകീട്ട് 4.15-ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജ്യത്തെ ഏറ്റവും എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക കഫേ ലോഞ്ചും ജിമ്മും ലൈബ്രറിയും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് എയ്റോ ലോഞ്ച് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്ന 0484 എയ്റോ ലോഞ്ച് സെപ്തംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം,
പ്രകൃതിദത്ത വജ്രാഭരണം വിപണിയിൽ ഇന്ത്യ രണ്ടാമത്
മുംബൈ: പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് .പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഉപഭോഗത്തിൽ ആഗോള വിപണിയിൽ 11ശതമാനം വിപണി വിഹിതമാണ് ഇന്ത്യയ്ക്കുള്ളത്. വളർന്നുവരുന്ന വിപണി എന്ന നിലയിൽ ഇടത്തരക്കാരുടെ സാമ്പത്തിക മുന്നേറ്റം വജ്രാഭരണ വിപണിയിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് അഭിപ്രായമുണ്ട്. സമീപകാലത്ത് വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ടൈറ്റാൻ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ മൂല്യത്തിൽ 30 മുതൽ 35% വരെ വിഹിതം വജ്രഭരണ വിഭാഗത്തിൽ നിന്നാണെന്ന് സി.ഇ.ഒ
ഡീപ് ഫെയ്ക്കുകളെ നിയന്ത്രിക്കണമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഇൻറർനെറ്റിലെ ഡീപ്പ് ഫെയ്ക്കുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഈ വിഷയത്തിൽ വന്ന രണ്ട് ഹരജികൾ പരിഗണിക്കവേ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവുവുമാണ് അപകടങ്ങളെക്കുറിച്ച് പരാമർശിച്ചത്. ഇന്ന് കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ ആവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഡീപ്പ് ഫേക്കുകൾ നിർമ്മിക്കുന്ന പ്ലാറ്റ്ഫോമുകളെ ഐ.ടി നിയമത്തിനു കീഴിൽ ഇൻറർ മീഡിയ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡീപ് ഫേയ്ക്കുകൾ തലവേദനയാണെന്ന് കേന്ദ്രസർക്കാരും കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ
നീറ്റ് പീജി പരീക്ഷ : ദേശീയതല സീറ്റ് അലോട്ട്മെന്റ് എം സി സി നടത്തും
ഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ( എൻ ബി ഇ എം എസ് ) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് ( നീറ്റ് പി.ജി 2024) അടിസ്ഥാനമാക്കി ദേശീയതലത്തിൽ നികത്തുന്ന സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് പ്രവേശനം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ( എം.സി.സി) വഴി ആയിരിക്കും. സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ആയിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ
ചൈനയിൽ മുൻ കമ്മ്യൂണിസ്റ്റ് നേതാവിന് വധശിക്ഷ
ബെയ്ജിംഗ്: ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസിൽ ഉൾപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ നേതാവ് ലി ജിയാൻ പിംങിന് ഇന്നർ മംഗോളിയ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 42. 1 കോടി ഡോളറിന്റെ അഴിമതി നടത്തിയതിനാണ് ശിക്ഷ. അഴിമതി, കൈക്കൂലി, വെട്ടിപ്പ് ,സംഘടിത കുറ്റകൃത്യം എന്നിവയ്ക്ക് 2022 സെപ്റ്റംബറിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ ഇന്നർ മംഗോളിയയിലെ ഹയർ പീപ്പിൾസ് കോടതി ബുധനാഴ്ച തള്ളുകയായിരുന്നു. വിധി അന്തിമ പരിശോധനയ്ക്കും അനുമതിക്കുമായി ചൈനയിലെ പരമോന്നത കോടതിയായ സുപ്രീം
ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമിയുടെ നിരോധനം നീക്കി
ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമി പാർട്ടിക്ക് ഏർപ്പെടുത്തിയ നിരോധനം ഇടക്കാല സർക്കാർ ബുധനാഴ്ച നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമിക് ചത്ര ശിബറിന്റെ നിരോധനവും നീക്കി. ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച് ആഗസ്റ്റ് ഒന്നിനാണ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഇസ്‌ലാമി ഛത്ര ശിബിറാണെന്നും മുൻ സർക്കാർ പറഞ്ഞിരുന്നു ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക്
ഗാസയിൽ 34 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ 10 പേരെ വധിച്ചു
നബ്ലൂസ്: വെസ്റ്റ് ബാങ്കിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാനായി ചൊവ്വാഴ്ച രാത്രി മുതൽ അക്രമണം നടത്തുകയാണ് ഇസ്രായേൽ. ആക്രമണം തുടരുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.ഗാസയിൽ യുദ്ധം തുടരുന്നതിനിടെ അധിനിവേശഭൂമിയായ വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച ഇസ്രയേൽ വലിയ സൈനിക നടപടിയാണ് നടത്തിയത് ജെനിൻ ഡബിൾസ് തൂബാസ് എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേർ മരിച്ചു 15 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇസ്രായേൽ നടത്തിയത്. പാലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് സൗദി അറേബ്യയിൽ നടത്തിയ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. ഭീകരവിരുദ്ധ
മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോക്ടർ സ്വീകൃതി ഒഡീഷ്യയിലേക്ക് മടങ്ങി
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന്
ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിനുള്ള പാറ്റ ഗോൾഡ് അവാർഡ് കേരള ടൂറിസം ഏറ്റുവാങ്ങി.ബാങ്കോക്കിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം സ്വീകരിച്ചു.
ബാങ്കോക്ക്: : നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി തായ് ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി. മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടര്‍ മരിയ ഹെലീന ഡി സെന്ന ഫെര്‍ണാണ്ടസ്, പാറ്റ സിഇഒ നൂര്‍ അഹമ്മദ്
ഡിജിപിയുടെ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 24 ന്
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സെപ്റ്റംബര്‍ 24ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബറ്റാലിയൻ, എസ്.ഐ.എസ്.എഫ്, വനിതാ ബറ്റാലിയന്‍ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks
നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ വാഹനം കൈമാറി. നിയാസിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രമായ കള്ളാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്റെ ഉപജീവനമാർഗ്ഗമായ ജീപ്പ് തകർന്നതോടെ വലിയ മാനസിക
പുൽപ്പള്ളിയിൽ മോഷണം : മോഷ്ടാവിനെ തൃശ്ശൂരിൽ നിന്നും പിടികൂടി.
തിരുനെല്ലി : പള്ളിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ യുവാവിനെ തൃശൂർ കൊരട്ടിയിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം 18 ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി 14000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാർഡ് ഡിസ്‌കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ 2023 നവംബർ
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം ദീപ്തി ഗിരി ക്ഷീര സംഘം.
മാനന്തവാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തി ഗിരി ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.കെ. ജോർജ് മാസ്റ്റർ (മികച്ച ക്ഷീര കർഷകൻ), പി വിനയൻ (ഉയർന്ന പാൽ ഗുണനിലവാരം), തോമസ് കടുക്കാം തൊട്ടിയിൽ ( യുവ ക്ഷീര കർഷകൻ), മത്തായി ഇല്ലിക്കൽ ( മുതിർന്ന ക്ഷീര
മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നൽകും.
മേപ്പാടി : ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് (ഫോണ്‍ 04935 240222) നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ എസ്.ഡി.എം ന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ്
ഡി എൻ എ പരിശോധന:36 പേരെ തിരിച്ചറിഞ്ഞു
മേപ്പാടി:ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍
കെഎസ്എഫ് ഡിസിയുടെ ‘ചുരുൾ’ മറ്റന്നാൾ (ഓഗസ്റ്റ് 30)പ്രദർശനത്തിന് എത്തും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ‘ചുരുള്‍’ മറ്റന്നാൾ (ഓഗസ്റ്റ് 30) കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിന്‍റെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണിത്. കെഎസ്എഫ് ഡിസി നിര്‍മ്മിച്ച് റിലീസ് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ചുരുള്‍. നേരത്തെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം നിര്‍മ്മിച്ച നാല് ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിരുന്നു. ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും
കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചസ് &എംപ്ലോയിസ് യൂണിയൻ (സിഐടിയു) പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: : വനം വകുപ്പിൽ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഏഴ് മാസത്തോളമായി വേതനം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച്കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് & എംപ്ലോയിസ് യൂണിയൻ സിഐടിയുപ്രത്യക്ഷ സമരത്തിലേക്ക്.. വനം വകുപ്പ്മേധാവിക്ക് സംസ്ഥാന കമ്മിറ്റി സമര നോട്ടീസ് നൽകി. സെപ്തംബർ നാലിനകം തൊഴിലാളികളുടെ വേതനവും ഉത്സവബത്തയും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.സെപ്തംബർ അഞ്ചിന്വകുപ്പ് വകുപ്പ് ആസ്ഥാനത്ത് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിക്കാനും യോഗത്തിൽ തിരുമാനിച്ചുസംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്പി വാസുദേവൻ. ജനറൽസെക്രട്ടറികെ എസ് ജ്യോതി.വൈസ് പ്രസിഡണ്ട്എം ലക്ഷ്മണൻ. ജോ
കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചസ് &എംപ്ലോയിസ് യൂണിയൻ സിഐടിയു പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: : വനം വകുപ്പിൽ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഏഴ് മാസത്തോളമായി വേതനം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് & എംപ്ലോയിസ് യൂണിയൻ സിഐടിയുപ്രത്യക്ഷ സമരത്തിലേക്ക്.. വനം വകുപ്പ്മേധാവിക്ക് സംസ്ഥാന കമ്മിറ്റി സമര നോട്ടീസ് നൽകി. സെപ്തംബർ നാലിനകം തൊഴിലാളികളുടെ വേതനവും ഉത്സവബത്തയുംസമയബന്ധിതമായി വിതരണം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. സെപ്തംബർ അഞ്ചിന് വകുപ്പ് വകുപ്പ് ആസ്ഥാനത്ത് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിക്കാനും യോഗത്തിൽ തിരുമാനിച്ചുസംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി വാസുദേവൻ. ജനറൽസെക്രട്ടറി കെ എസ്
സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന കെ സുരേന്ദ്രൻ
പത്തനംതിട്ട : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ
വാടക ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണം
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക – ബന്ധു വീടുകളിലേക്ക് മാറിയവർ സത്യവാങ്മൂലം നൽകണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകൾ, ബന്ധു വീടുകളിലേക്ക് താമസം മാറിയവർ നിലവിൽ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്. വാടകയിനത്തിൽ സർക്കാരിൽ നിന്നും അർഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നൽകേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
കേന്ദ്രത്തിൽ പ്രതീക്ഷയർപ്പിച്ച് വയനാട്.
ഡൽഹി :വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനവും സമര്‍പ്പിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ രാവിലെ ആയിരുന്നു കൂടിക്കാഴ്ച. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. ◾ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍
കെ.പി.സി.ടി.എ വയനാട് ദുരിതാശ്വാസപദ്ധതി – ആദ്യഘട്ട സഹായം വിതരണം നടത്തി
മേപ്പാടി: വയനാട് പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന സഹജീവികളുടെ കണ്ണീരൊപ്പാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) പ്രഖ്യാപിച്ച വയനാട് ദുരിതാശ്വാസപദ്ധതിയുടെ ആദ്യഘട്ടം മേപ്പാടി മുപ്പൈനാട്ടിൽ വെച്ച് കൽപ്പറ്റ എം.എൽ.എ ശ്രീ. ടി.സിദ്ദിഖിൻ്റെ സാന്നിധ്യത്തിൽ കേരളാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി 50 കുടുംബങ്ങൾക്കുള്ള കിടക്ക, മിക്സി, പ്രഷർ കുക്കർ തുടങ്ങിയ ഗൃഹോപരണങ്ങൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ ഉമർ ഫാറൂഖ് ടി കെ,
പരിസ്ഥിതി പ്രഖ്യാപനം വിജ്ഞാപനം തിരുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ്
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ കർഷകരെയും കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും, കേരളത്തിലെ 123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ മറവിൽ കേന്ദ്ര ഗവൺമെൻറ് നിഗൂഡമായി പരിസ്ഥിതി മേഖലയുടെ കാര്യത്തിൽ ധൃതഗതിയിലുള്ള നിയമനിർമ്മാണത്തിന് മുതിരുന്നത് പ്രതിഷേധമാണ്. മനുഷ്യൻ്റെ ഇടപെടൽ ഒട്ടും ഇല്ലാത്ത സ്ഥലത്ത് നടന്ന ദാരുണ