ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിർവ്വഹിക്കണം. എസ്.ഡി.പി.ഐ

ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിർവ്വഹിക്കണം. എസ്.ഡി.പി.ഐ

കൽപ്പറ്റ : ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അവസരം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണ കർത്താക്കൾ കടമ നിർവ്വഹിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പിന്നോക്ക ജില്ലയായ വയനാടിനോട് സർക്കാർ പുലർത്തുന്ന അവഗണനാസമീപനമാണ് പ്ലസ് വൺ സീറ്റ് വിഷയത്തിലും തുടരുന്നത്. തെക്കൻ ജില്ലകളിൽ വിദ്യാർഥികൾക്കായി മാനേജ്മെൻടുകളും വടക്കൻ ജില്ലകളിൽ വിദ്യാർഥികൾ അധികൃതരുടെ കനിവിനയായി കാത്തു നിൽക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. കഴിവു തെളിയിച്ചവർക്ക് അവസരം ലഭിക്കാതെ വരുന്നത് അവകാശ ലംഘനവും നീതി നിഷേധവുമാണ്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 11,640 വിദ്യാർഥികളിൽ 11,592 വിദ്യാർഥികളും അർഹത നേടിയിട്ടുണ്ട്. 11,036 സീറ്റുകളാണ് ജില്ലയിൽ ആകെയുള്ളത്.

ഡോ പരീക്ഷ കഴിയുന്നവരും അൺ എയ്’ഡഡ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും കൂടി അപേക്ഷ സമർപ്പിക്കുമ്പോൾ ജില്ലയിലെ സീറ്റ് ക്ഷാമം കൂടുതൽ രൂക്ഷമാവും. ക്ലാസ്സുകളിൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം. 50ൽ നിന്നും 60-65ലെത്തി നിൽക്കുന്ന ജംബോ ബാച്ചുകളാണ് നിലവിലുള്ളത്. അദ്ധ്യാപക-വിദ്യാർഥി അനുപാതം വർദ്ധിക്കുന്നത് വിദ്യാഭ്യാസ നിലവാരത്തകർച്ചയ്ക്ക് കാരണമാവും. ഭരണ വാർഷീകവും ആഘോഷങ്ങളും നടത്തി ധൂർത്തും ദുർവ്യയവും പതിവാക്കിയ സർക്കാർ സാമ്പത്തീക പ്രതിസന്ധി കാരണമായ് പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ്. ആവശ്യമായ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജനകീയ സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.ജില്ലാ പ്രസിഡണ്ട് എ.യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കെ.ജെ, സൽമ അഷ്റഫ്, ബബിത ശ്രീനു, എൻ.ഹംസ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറല് സെക്രട്ടറി പി.ടി സിദ്ധീഖ് സ്വാഗതവും ജിലാ ട്രഷറർ കെ.പി സുബൈർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *