മാനന്തവാടി : രാജ്യത്തെ ആർ ടി സി കളെ തകർക്കുന്ന തരത്തിൽ കമ്പനികൾ ഡീസൽ വിലവർധനവ് നടത്തിയതിനെതിരെ മാനന്തവാടി യൂണിറ്റ് കെ എസ് ആർ ടി ഇ എ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലിറ്ററിന് 28 രൂപയോളം വർധിപ്പിച്ചാണ് കമ്പനികൾ ആർ ടി സികൾക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്നത്. നിലവിൽ നഷ്ടത്തിലോടുന്ന കോർപ്പറേഷന് ലക്ഷക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് ഇതുവഴി ഉണ്ടാവുക. ബൾക്ക് പർചെയ്‌സർ എന്ന പേരിൽ പൊതുവിപണിയെക്കാൾ ലിറ്ററിന് 30%ത്തിലധികം വില കൂട്ടിയാണ് കോർപ്പറേഷന് ഡീസൽ നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്രനയത്തിന്റെ ബാക്കിപത്രമാണ് ഈ വിലവർധനവെന്ന് യോഗം വിലയിരുത്തി. യൂണിറ്റ് പ്രസിഡന്റ് എൻ.സി സദാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് കെ ജെ റോയ് ഉദ്‌ഘാടനം ചെയ്തു. എം.സി അനിൽകുമാർ, കെ.എസ് പ്രകാശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി