തിരുവനന്തപുരം : 2025–26 അധ്യയന വർഷത്തെ എസ്എസ്എൽസി,ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷകൾ 2026 മാർച്ച് 5-ന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും.വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴയില്ലാതെ നവംബർ 12 മുതൽ 19 വരെ അടയ്ക്കാം. പിഴയോടുകൂടി നവംബർ 21 മുതൽ 26 വരെയും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാകും.ഇതോടൊപ്പം ഹയർസെക്കൻഡറി പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും രണ്ടാം വർഷ പരീക്ഷകൾ
Category: Thiruvananthapuram
‘ആയിരം പോരാ മൂവായിരമെങ്കിലും വർധിപ്പിക്കണം’;സമരം തുടരുമെന്ന് ആശാവർക്കർമാർ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ പ്രവർത്തകരുടെ ഓണറേറിയം 1000 രൂപ മാത്രം വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ആശാ പ്രവർത്തകർ.മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം സ്വാഗതം ചെയ്യുമ്പോഴും,വർധനവ് തൃപ്തികരമല്ലെന്നും കുറഞ്ഞത് 3000 രൂപ എങ്കിലും വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.263 ദിവസമായി തലസ്ഥാനത്ത് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ,പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി. വർദ്ധനവ് കേവലം ₹33 പ്രതിദിനം:സർക്കാർ പ്രഖ്യാപിച്ച ₹1000 വർധനവ് തങ്ങളുടെ സമരത്തിൻ്റെ വിജയമായി കണക്കാക്കുന്നുണ്ടെങ്കിലും,പ്രതിദിനം വെറും ₹33 മാത്രമാണ് വർദ്ധിക്കുന്നതെന്ന് ആശാ പ്രവർത്തകർ ചൂണ്ടിക്കാട്ടി.”സ്ത്രീകളെ അപമാനിക്കുന്നതിന്
ഏത് പ്രതിരോധവും തവിടുപൊടിയാക്കും ‘പൊസെയ്ഡൺ’;ആണവശേഷിയുള്ള സമുദ്രാന്തർ ഡ്രോണുമായി റഷ്യ
തിരുവനന്തപുരം : ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി ഡ്രോൺ വികസിപ്പിച്ചെടുത്ത് റഷ്യ.പരീക്ഷണം വിജയകരമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു.യുദ്ധത്തിന്റെ രൂപവും ഭാവവും മാറ്റാൻ ‘പൊസെയ്ഡൺ’ സൂപ്പർ ടോർപിഡോയ്ക്ക് കഴിയുമെന്നാണ് സൈനിക വിദഗ്‌ധരുടെ വിലയിരുത്തൽ.’ലോകത്ത് ഇത്തരത്തിലൊരു ആയുധം തന്നെ ആദ്യമാണ്.ഇത് വികസിപ്പിച്ചെടുക്കാൻ മാത്രമല്ല, അന്തർവാഹിനിയിൽനിന്ന് തൊടുക്കാനും കഴിഞ്ഞു’വെന്നും പുട്ടിൻ അവകാശപ്പെട്ടു. വേഗതയിലും കൃത്യതയിലും പൊസെയ്ഡണിനെ മറികടക്കാൻ പോന്ന ഒന്നും ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഗ്രീക്ക് കടൽ ദേവനായ പൊസെയ്ഡണിന്റെ പേരാണ് ആളില്ലാ സൂപ്പർടോർപിഡോയ്ക്ക്
കരിപ്പൂരിൽ വൻ ലഹരി വേട്ട;നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട നാല് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി.ഒരു കിലോയ്ക്ക് ഒരു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. മസ്‌കറ്റിൽ നിന്ന് ബാങ്കോക്ക് വഴി പുലർച്ചെ 3:20ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ രാഹുൽ രാജ് എന്നയാളാണ് പിടിയിലായത്. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ലഗേജ് ബാഗിൽ പല കവറുകളിലായി ഒളിപ്പിച്ച നിലയിൽ 3.98 കിലോ കഞ്ചാവ് കണ്ടെത്തിയത്.ഇയാൾ ലഹരിക്കടത്ത് ശൃംഖലയിലെ ഒരു
സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി വനംവകുപ്പ് ഏറ്റെടുക്കുന്നു;1500 ജീവനക്കാർക്ക് പരിശീലനം
തിരുവനന്തപുരം : സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, തകരാറിലാകുന്ന സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ നേരിട്ട് നടത്തും.കരാറുകാരെ ആശ്രയിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കി അടിയന്തരമായി വേലികൾ പുനഃസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇതിനായുള്ള ആദ്യഘട്ട പരിശീലനം സംസ്ഥാന വ്യാപകമായി പൂർത്തിയായി. ആദ്യഘട്ടത്തിൽ 1500 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്.ഇവർ ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും.വേലികൾ നന്നാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റേഷനുകളിൽ പ്രത്യേക ടൂൾ റൂമുകളും സ്ഥാപിക്കും.ഇതോടെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹരിക്കാൻ
ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക്, 50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ; ഒന്നും അവിടെയും അവസാനിക്കുന്നില്ല
തിരുവനന്തപുരം : അൻപതാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ.1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും.500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിൻ്റെ ശബരി ഗോൾഡ് ടീ വെറും 61.50 രൂപയ്ക്കും നൽകും.ഈ ഓഫർ നവംബർ ഒന്ന് മുതലാണ് ആരംഭിക്കുക.നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെലോ അലർട്ട്; തൃശൂരിൽ അവധി;മഴ തുടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്.തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലർട്ട് നൽകിയിട്ടുള്ളത്.മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും.തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.സി,ഐ.സി.എസ്.സി,കേന്ദ്രീയ വിദ്യാലയം,അങ്കണവാടികൾ,മദ്രസകൾ,ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥഥാപനങ്ങൾക്കും
‘സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്’;താരങ്ങൾക്ക് തുറന്ന കത്തെഴുതി ആശാവർക്കർമാർ
തിരുവനന്തപുരം : നടന്മാരായ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് സർക്കാരിന്റെ വലിയ നുണയാണെന്നും,തങ്ങളുടെ ആവശ്യങ്ങൾ എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പരിഗണിച്ചില്ല. സെക്രട്ടറിയേറ്റ് പടിക്കൽ എത്തി സമരം ചെയ്യുന്ന ആശാപ്രവർത്തകരെ കാണണമെന്നും കത്തിൽ വ്യക്തമാക്കി.ജീവിത ദുരിതങ്ങൾ ശ്വാസമുട്ടിക്കുന്നുവെന്നും,പലരും ജീവിതം അവസാനിപ്പിക്കേണ്ട സ്ഥിതിയില്ലെന്നും’ കത്തിൽ പരാമർശം. ജീവിതദുരിതങ്ങൾ ശ്വാസംമുട്ടിക്കുന്ന വേളയിലാണ്
ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്
തിരുവനന്തപുരം : ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു.ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക് അലവൻസ് വെട്ടി കുറച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അഡീഷണൽ അലവൻസ് 600/- രൂപയായി ഉയർത്തുക,ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊതു അവധി പോലും ബാധകമാവാതെ നിത്യേന പതിനൊന്ന് മണിക്കൂറിലധികം പ്രവർത്തിയെടുക്കുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക,കെ എസ് ബി സി ലാഭവിഹിതത്തിൽ നിന്ന്
കുടുംബത്തിന് വർഷം 5 ലക്ഷം വരെ,41.99 ലക്ഷം കുടുംബങ്ങൾക്ക് നേട്ടം;കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 250 കോടി രൂപ കൂടി
തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്‌പ്) 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.രണ്ടാം പിണറായി സർക്കാർ 4618 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല.1050 രൂപ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്.18.02 ലക്ഷം കുടുംബത്തിൻ്റെ
രാഷ്ട്രപതിക്ക് ഗവർണർ വിരുന്നൊരുക്കി
തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിരുന്നൊരുക്കി.തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമു,മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,ഗവർണറുടെ പത്‌നി അനഘ അർലേക്കർ,മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ,മുഖ്യമന്ത്രിയുടെ പത്‌നി കമല വിജയൻ,കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ വി.എൻ.വാസവൻ,ജി. ആർ.അനിൽ,കെ.എൻ.ബാലഗോപാൽ,ആർ. ബിന്ദു,ഒ.ആർ.കേളു,പി.എ.മുഹമ്മദ് റിയാസ്,ജെ.ചിഞ്ചുറാണി,കെ.രാജൻ,വീണാ ജോർജ്,എം.ബി.രാജേഷ്,എംപിമാരായ ശശി തരൂർ,എൻ.കെ.പ്രേമചന്ദ്രൻ,അടൂർ പ്രകാശ്,ആന്റണി രാജു എം.എൽ.എ,മേയർ ആര്യ രാജേന്ദ്രൻ,ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,സംസ്ഥാന പോലീസ് മേധാവി റവാഡ
എൻ.എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി ബാലകൃഷ്ണൻ ഒന്നാം പ്രതി,കുറ്റപത്രം സമർപ്പിച്ചു
ബത്തേരി : വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം.വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ സുൽത്താൻ ബത്തേരി എം.എൽ.എ.ഐ.സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി.വയനാട് ഡി.സി.സി. മുൻ പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രണ്ടാം പ്രതിയും,കോൺഗ്രസ് നേതാവ് കെ.കെ.ഗോപിനാഥൻ മൂന്നാം പ്രതിയുമാണ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവൻ ബത്തേരി ഡി.വൈ.എസ്.പി. കെ.കെ.അബ്ദുൾ ഷെരീഫ് കുറ്റപത്രം സമർപ്പിച്ചത്. നൂറോളം സാക്ഷിമൊഴികൾ,ബാങ്ക് ഇടപാട് രേഖകൾ, നേതാക്കൾ
കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപനം നവംബർ ഒന്നിന് – എം.ബി രാജേഷ്
തിരുവനന്തപുരം : അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്.അതിദാരിദ്ര്യ നിർമാർജനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഖ്യാപനത്തിൽ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,കമൽഹാസൻ എന്നിവർ പങ്കെടുക്കും.ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്. ചൈനമാത്രമാണ് ഇതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയ രാജ്യം.എല്ലാ വകുപ്പും ചേർന്നാണ് പദ്ധതികൾ നടപ്പിലാക്കിയത്. ഇനിയാരും അതിദാരിദ്യത്തിലേക്ക് പോവാതെ ഇരിക്കാനുള്ള തുടർനടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.കോഴിക്കോട് കട്ടിപ്പാറയിലെ വിഷയം ഗൗരവമുള്ളതാണ്.കട്ടിപ്പാറയിൽ നടന്നത് നിയമപരമായ പ്രതിഷേധമല്ല.ചില
കേരളത്തിൽ ഇന്നും മഴ:വയനാട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെല്ലോ അലെർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,കോട്ടയം,മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്‌ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന്
റെഡ് അലേര്‍ട്ടുകള്‍ പിൻവലിച്ചു,14 ജില്ലകളിലും മഴ മുന്നറിയിപ്പ്;ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത.14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്.നാല് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളില്‍ യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തില്‍ അതി തീവ്ര മഴ മുന്നറിയിപ്പ്
ഒരവസരം കൂടി,മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി.നേരത്തെ ഒക്ടോബർ 20ന് ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ലക്ഷത്തോളം ഒഴിവുണ്ടായിട്ടും അപേക്ഷകര്‍ കുറവായതാണ് തീയതി നീട്ടാന്‍ കാരണം.ഒരു മാസത്തോളം സമയം നല്‍കിയെങ്കിലും 14,000 അപേക്ഷ മാത്രമാണ് ലഭിച്ചത്.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്.അതോടൊപ്പം നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കോഴിക്കോട്,വയനാട്,തൃശൂർ,എറണാകുളം,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേർട്ടുള്ളത്.മറ്റു നാല് ജില്ലകള്‍ക്ക് യെല്ലോ അലേർട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം,ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്.നാല് ജില്ലകളില്‍ ഉണ്ടായിരുന്ന ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്,ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക,രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക,അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇല്ലാത്തതിനാല്‍ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി;കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലയുടെ ചിരകാല സ്വപ്നമായ തുരങ്ക പാത നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും പാത പൂർത്തിയായാൽ വയനാടും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള അകലം കുറയുകയും അടുപ്പം കൂടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിൻ്റെ സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടാക്കാനാണ് പലരും ശ്രെമിക്കുന്നതെന്നും അത്
ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ, പാലക്കാട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്.കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം.അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.തെക്ക് കിഴക്കൻ അറബിക്കടലിൽ,ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.അടുത്ത മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കും.മന്നാർ കടലിടുക്കിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.ചൊവഴ്‌ചയോടെ ഇത് ന്യൂനമർദ്ദമായി ശക്തി
പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തിയാകും;മനു നമ്പൂതിരി എം.ജി നിയുക്ത മാളികപ്പുറം മേൽ ശാന്തി
തിരുവനന്തപുരം : കൊല്ലവർഷം 1201 ലെ ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡിയെയും മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരി എം.ജി യേയും തിരഞ്ഞെടുത്തു. തുലാമാസം ഒന്നിന് ഉഷപൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് ഇ.ഡി തൃശ്ശൂർ, ചാലക്കുടി,വാസുപുരം മറ്റത്തൂർകുന്ന് സ്വദേശിയാണ്.നിയുക്ത മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എം.ജി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശിയാണ്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.പി.എസ് പ്രശാന്ത്,ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ,ഹൈക്കോടതി നിരീക്ഷകൻ
തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേം നിബന്ധന തുടരാൻ മുസ്ലീം ലീഗ്;ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് സീറ്റില്ല
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ മൂന്ന് ടേം നിബന്ധന തുടരും.ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം പേർക്ക് സീറ്റ് നല്‍കില്ലെന്ന നിബന്ധനയും തുടരും.ഇതുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ചു.മൂന്ന് ടേം നിബന്ധന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു എന്ന വിലയിരുത്തലാണ് തുടരാൻ പ്രേരിപ്പിച്ചത്.നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് ടെം വ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും.തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗില്‍ മൂന്ന് ടേം വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍
ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം : ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി.സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.അതേ സമയം,എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെയാണ്. ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം
കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിങ്ങിനും കേരള പോലീസിന്റെ ഡി-ഡാഡ്
തിരുവനന്തപുരം : വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു.അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ,ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്.കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു
തെക്കുകിഴക്കൻ അറബിക്കടലിനും വടക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാതചുഴി; ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.അതിനാല്‍ ഒക്ടോബർ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് 12-10-2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
അമീബിക് മസ്തിഷ്ക ജ്വരം:കൊല്ലം സ്വദേശി മരിച്ചു, ഈ മാസത്തെ മൂന്നാമത്തെ മരണം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍.സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് ഈ മാസം,അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.
ആധാർ പുതുക്കലിൽ പുതിയ മാറ്റം;5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ,പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും.നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ്
‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’;വി ഡി സതീശൻ
തിരുവനന്തപുരം : ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം.യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ
മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം;വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം : വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. സംസ്ഥാനത്ത് മുസ്ലിം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു.’മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല.ലീഗും
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍;ഹാജരായില്ലെന്ന് വിവരം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്.നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ,വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം.2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്.എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല.ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.വിവേക് കിരണ്‍,സണ്‍ ഓഫ് പിണറായി വിജയന്‍,ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച
